പത്തനംതിട്ട: കോന്നിയിലെ കോൺഗ്രസ് വോട്ടുകൾ ബി.ജെ.പിയിേലക്ക് ചോർന്നു. യു.ഡി.എഫ് ശക്തികേന്ദ്രങ്ങളിലെ പല ബൂത്തുകളിലും ഇതുവഴി ബി.ജെ.പി മുന്നിലോ രണ്ടാം സ്ഥാനത്തേ ാ എത്തി. ബൂത്തുതലത്തിെല കണക്കുകളിൽനിന്ന് ഇത് വ്യക്തമായേതാടെ പലരും മൗനത്തിലാ ണ്.
കോൺഗ്രസ് വോട്ടുകൾ ചോർന്നു കിട്ടിയതാണ് തനിക്ക് ലഭിക്കേണ്ട നായർ വോട്ടുക ൾ മോഹൻരാജിന് പോയിട്ടും കെ. സുരേന്ദ്രന് ഒരു പരിധിവരെ പിടിച്ചുനിൽക്കാൻ കഴിഞ്ഞത ്. കോന്നിയിലെ തോൽവിയുടെ പേരിൽ അടൂർ പ്രകാശിനെ പ്രതിക്കൂട്ടിൽ നിർത്തി വിചാരണ ചെയ് യാനുള്ള തയാറെടുപ്പിലായിരുന്നു റോബിൻ പീറ്ററെ വെട്ടി മോഹൻരാജിനെ സ്ഥാനാർഥിയാക് കാൻ വാശിപിടിച്ചവർ.
എന്നാൽ, വോട്ടുചോർച്ചയുടെ വഴികൾ പുറത്തുവന്നതോടെ വിഴുപ്പലക്കൽ തുടർന്നാൽ എല്ലാവരും മോശമാകുമെന്ന അവസ്ഥയാണ്. ഈ സാഹചര്യത്തിലാണ് പരസ്യ പ്രതികരണം വേണ്ടെന്ന പാർട്ടി നേതൃത്വത്തിെൻറ താക്കീത് ശിരസ്സാവഹിച്ച് എല്ലാവരും ഉൾവലിഞ്ഞത്. ഡി.സി.സി പ്രസിഡൻറ് ബാബു ജോർജിന് നേതൃമാറ്റ ഭീഷണിയുമുണ്ട്. ബാബു ജോർജിെൻറ കലഞ്ഞൂരിലെ 164ാം നമ്പർ ബൂത്തിൽ ഇടതു സ്ഥാനാർഥി ജനീഷ്കുമാർ 141 വോട്ടിന് മുന്നിലാണ്. ഇവിടെ മോഹൻരാജിന് 144 വോട്ട് ലഭിച്ചേപ്പാൾ സുരേന്ദ്രന് 135 വോട്ടും ലഭിച്ചു.
റോബിൻ പീറ്ററിെൻറ പ്രമാടം േനതാജി എച്ച്.എസ്.എസിലെ ബൂത്തിൽ മോഹൻരാജ് മൂന്നാമതാണ്. ഇടതു സ്ഥാനാർഥിക്ക് 353 വോട്ട് ലഭിച്ച ഇവിടെ മോഹൻരാജിന് 145 േവാട്ടാണ് ലഭിച്ചത്. പഞ്ചായത്തിലെ എട്ട് ബൂത്തുകളിൽ സുരേന്ദ്രനാണ് മുന്നിൽ. കലഞ്ഞൂർ, മലയാലപ്പുഴ, മൈലപ്ര എന്നിവിടങ്ങളിലും യു.ഡി.എഫിെൻറ ശക്തികേന്ദ്രങ്ങളിൽ ബി.ജെ.പിക്ക് വോട്ട് വർധിച്ചു.
ഇതേസമയം ചിറ്റാർ, സീതത്തോട് പഞ്ചായത്തുകൾ അടക്കം എൽ.ഡി.എഫ് ശക്തികേന്ദ്രങ്ങളിൽ സുരേന്ദ്രന് വോട്ടു കുറയുകയും ചെയ്തു. വോട്ടുേചാർച്ച കൂടാതെ തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗത്തിലെ വീഴ്ചയെക്കുറിച്ചും പാർട്ടിയിൽ ചർച്ച തുടങ്ങിയിട്ടുണ്ട്.
ഒരുകോടിയോളം ലഭിച്ചിട്ടും പണം ബൂത്തുകളിൽ എത്താതിരുന്നതാണ് താഴെത്തട്ടിലെ പ്രവർത്തനം മന്ദീഭവിക്കാൻ കാരണെമന്നാണ് ആരോപണം. പരസ്പരം ആക്രമിക്കാൻ ആയുധങ്ങൾക്ക് മൂർച്ചകൂട്ടുന്നതിെൻറ ഭാഗമായി വെള്ളിയാഴ്ച ഡി.സി.സി പ്രസിഡൻറിെൻറ സാന്നിധ്യത്തിൽ കോന്നിയിെല എ ഗ്രൂപ് നേതാക്കൾ മോഹൻരാജിെൻറ വീട്ടിൽ ഒത്തുകൂടി. കാലുവാരിയ അടൂർ പ്രകാശിനും റോബിനുമെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമായി ഉയർത്താനാണ് തീരുമാനം.
മറുപക്ഷമാകട്ടെ ഇൗ ഡി.സി.സി നേതൃത്വവുമായി മുന്നോട്ടുപോകാനാകില്ലെന്ന നിലപാടിലും. വോട്ടെടുപ്പ് ദിവസം ഡൽഹിയിലേക്കു പോയ അടൂർ പ്രകാശ് മാധ്യമങ്ങൾക്ക് പിടികൊടുക്കാതെ മൗനത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.