തിരുവനന്തപുരം: ഭരണപക്ഷവും പ്രതിപക്ഷവും പരസ്പരം മുദ്രാവാക്യം വിളിച്ച് നടുത് തളത്തിൽ. പ്രതിപക്ഷ രോഷം സ്പീക്കറുെട വേദിയിൽ ചെന്നെത്തിയ ദിവസം. സഭ നിർത്തിെവക്ക ുന്നതറിയിക്കാതെ സ്പീക്കർക്ക് വേദി വിട്ടുപോകേണ്ടിവന്ന അവസ്ഥ. ഷാഫി പറമ്പിൽ എം.എ ൽ.എക്ക് മർദനമേറ്റതിൽ മനംനൊന്ത് അടിയന്തര ചർച്ച ആവശ്യെപ്പട്ട പ്രതിപക്ഷത്തി ന് ഇന്നലെ നിയന്ത്രണം വിട്ടുപോയി.
ജവഹർലാൽ നെഹ്റു സർവകലാശാല, വിദ്യാർഥികളു ടെ ചോരയാൽ ചുവക്കുന്നതിൽ മനംനൊന്ത മന്ത്രി േതാമസ് െഎസക്കിെൻറ േഫസ്ബുക്ക് പോസ്റ്റുണ്ട്. കേന്ദ്ര സർക്കാറിെൻറ മുഷ്ക്കിൽ വിദ്യാർഥികൾ അടിപതറില്ല എന്ന പൂർണ ബോധ്യമാണ് ആ പോസ്റ്റിലുള്ളത്. വിദ്യാർഥികളുടെയും എം.എൽ.എമാരുടെയും തലതല്ലി പിളർക്കുന്ന േകരളത്തിൽ െഎസക്കല്ലേ ഭരിക്കുന്നത്? ചോദ്യം, അടിയന്തരചർച്ച ആവശ്യപ്പെട്ട വി.ടി. ബൽറാമിെൻറതാണ്. മോദി ഭരണവും പിണറായി ഭരണവും തമ്മിൽ സമാനത കാണുകയായിരുന്നു, ബൽറാം. കേരളത്തിലെ ഡി.ജി.പിയും മുഖ്യമന്ത്രിയും തമ്മിൽ കണ്ടാൽ ആര് ആരെ സല്യൂട്ട് ചെയ്യും? നരേന്ദ്ര മോദിയുടെ ഭിത്തിയിൽ തൂങ്ങുന്ന ചിത്രത്തിനായിരിക്കും സല്യൂട്ട് എന്നതിൽ ബൽറാമിന് സംശയമില്ല.
ഷാഫി പറമ്പിൽ എം.എൽ.എയും കെ.എസ്.യു പ്രവർത്തകരും പൊലീസ് അക്രമത്തിനു വിധേയമായതിൽ പ്രതിപക്ഷത്തിന് രോഷം അടക്കാനായില്ല. രോഷത്തിെൻറ ആനുകൂല്യം തനിക്കും കിട്ടിയതിൽ സി.പി.െഎ എം.എൽ.എ എൽദോസ് എബ്രഹാം സന്തോഷിച്ചിട്ടുണ്ടാകണം. എൽദോസിന് പൊലീസിെൻറ കടിയും അടിയുേമറ്റ് ൈകയൊടിഞ്ഞ സംഭവം അങ്ങനെ സഭയിൽ ആദ്യമായി വന്നു. എൽദോസ് അതാസ്വദിച്ച് മൗനവ്രതം പൂണ്ടു. ‘നിെൻറയൊക്കെ എം.എൽ.എക്ക് രണ്ടെണ്ണം കിട്ടിയപ്പോൾ മതിയായില്ലേ’ എന്നു ചോദിക്കുന്ന പൊലീസ്, വാനരപ്പടയോ? അതോ എൽദോസ് എബ്രഹാമിെൻറ ൈകയിൽ കടിക്കുന്ന പേപ്പട്ടിയോ എന്ന് ബൽറാം സംശയിച്ചപ്പോൾ നരേന്ദ്ര മോദിയെയും പിണറായിയെയും ഒരേതൂവൽ പക്ഷികളായേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് കാണാനായുള്ളൂ.
മുഖ്യമന്ത്രി സഭയിലുണ്ടായിരുന്നില്ല. മറുപടി പറഞ്ഞ മന്ത്രി ഇ.പി. ജയരാജനാകെട്ട, മനുഷ്യനന്മക്കായി ടെക്നോളജി വികസിപ്പിക്കുന്ന പൊലീസിെന പറ്റിയാണ് പറയാനുണ്ടായത്. ഇൗ ടെക്നോളജിപ്രകാരം എം.എൽ.എമാരെ തിരിച്ചറിയാൻ പൊലീസിനാകില്ലേ എന്നാണ് പ്രതിപക്ഷ നേതാവ് സംശയിക്കുന്നത്.
ഷാഫിയെ കാണാൻ പൊലീസ് ക്യാമ്പിൽ ചെന്ന മുൻമന്ത്രി എം.കെ. മുനീറിനെ തടഞ്ഞത് പൊലീസ് തിരിച്ചറിയാഞ്ഞിട്ടല്ല, അപമാനിക്കാനാണെന്ന് രമേശ് പറഞ്ഞപ്പോൾ. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ തരംതാഴ്ത്തി സംസാരിക്കുന്നതിൽ മന്ത്രി പരിഭവിച്ചു. സഭ വീണ്ടും ചേർെന്നങ്കിലും പ്രക്ഷുബ്ധാവസ്ഥ ശക്തമായതേയുള്ളൂ.
െഎ.സി. ബാലകൃഷ്ണൻ, റോജി എം. ജോൺ, എൽദോസ് പി. കുന്നപ്പിള്ളി, അൻവർ സാദത്ത് എന്നിവർ വേദിയിൽ കയറിയ ദൗർഭാഗ്യ സാഹചര്യത്തെപ്പറ്റി കൂടിയാലോചനയും തീരുമാനവും ഉണ്ടാകുെമന്ന മുന്നറിയിപ്പ് സഭ പിരിയും മുമ്പ് സ്പീക്കറിൽ നിന്നുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.