വയനാട് ജില്ല പ്രസിഡൻറിനെ ജോസഫ് വിഭാഗം പുറത്താക്കി; തൃശൂര്‍ ജില്ല പ്രസിഡൻറിെന സ്വന്തം പാളയത്തിലെത്തിച്ച് മാണി വിഭാഗം കോട്ടയം: കേരള കോൺഗ്രസിലെ പിളർപ്പ് ജില്ലകളിലേക്ക്. ജോസ് കെ. മാണി വിഭാഗക ്കാരനായ വയനാട് ജില്ല പ്രസിഡൻറിനെ ജോസഫ് വിഭാഗം പുറത്താക്കിയപ്പോൾ, തൃശൂര്‍ ജില്ല പ്രസിഡൻറിെന സ്വന്തം പാളയത്തിലെത്തിച്ച് മാണി വിഭാഗത്തിെൻറ തിരിച്ചടി. തർക്കം പരി ഹരിക്കാൻ യു.ഡി.എഫ് ഇടപെടുന്നതിനിടെയാണ് പുറത്താക്കലും കൂറുമാറ്റവും.
പരസ്യ ഏ റ്റുമുട്ടലിലേക്ക് നീങ്ങരുതെന്ന് യു.ഡി.എഫ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ്, ജോസ് കെ. മാണിയെ അനുകൂലിക്കുന്ന വയനാട് ജില്ല പ്രസിഡൻറ് കെ.ജെ. ദേവസ്യയെ ജോസഫ് വിഭാഗം പുറത്താക്കിയത്. പകരം ജോസഫ് വിഭാഗത്തിൽനിന്നുള്ള കുട്ടപ്പൻ നെടുമ്പാലയെ തെരഞ്ഞെടുത്തു. ഇതിനു പിന്നാലെയാണ് ജോസഫിനൊപ്പം നിലയുറപ്പിച്ചിരുന്ന തൃശൂര്‍ ജില്ല പ്രസിഡൻറ് എം.ടി. തോമസ്, ജോസ് കെ. മാണിക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്. ജോസ് െക. മാണി വിളിച്ച സംസ്ഥാന കമ്മിറ്റി യോഗത്തിൽനിന്ന് വിട്ടുനിന്ന എം.ടി. തോമസ് നാടകീയമാണ് ബുധനാഴ്ച ജോസ് കെ. മാണിക്ക് പരസ്യപിന്തുണ പ്രഖ്യാപിച്ചത്. ഇരിങ്ങാലക്കുട നിയമസഭ മണ്ഡലം വാഗ്ദാനം ചെയ്ത് എം.ടി. തോമസിെന അടർത്തിയെടുക്കുകയായിരുന്നുവെന്നാണ് സൂചന.
ഇരിങ്ങാലക്കുടയിൽനിന്ന് മത്സരിച്ചിരുന്ന തോമസ് ഉണ്ണിയാടൻ, മാണി ഗ്രൂപ് വിട്ട് പി.ജെ. ജോസഫിെനാപ്പം ചേർന്നിരുന്നു. കേരള കോണ്‍ഗ്രസിനെ രാഷ്ട്രീയമായും സംഘടനപരമായും കരുത്തോടെ മുന്നോട്ടുനയിക്കാന്‍ ജോസ് കെ. മാണിയുടെ നേതൃത്വം അനിവാര്യമാണെന്ന് എം.ടി. തോമസ് വാർത്തക്കുറിപ്പിൽ അറിയിച്ചു. ജനാധിപത്യത്തെ തള്ളിപ്പറയുന്നവര്‍ ആത്യന്തികമായി സഹായിക്കുന്നത് കേരള കോണ്‍ഗ്രസിനെ തകർക്കാൻ താല്പര്യമുള്ള ശക്തികളെയാണ്.
കേരള കോണ്‍ഗ്രസ് നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവർ ജോസ് കെ. മാണിയുടെ നേതൃത്വം അംഗീകരിക്കും. പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഏത് മുതിർന്ന നേതാവാണെങ്കിലും പിന്തുണക്കാന്‍ കഴിയില്ല. ജനാധിപത്യപരമായി ജോസ് കെ. മാണി എടുത്ത തീരുമാനത്തെ അംഗീകരിക്കാത്തത് വ്യക്തിനിഷ്ടമായ താൽപര്യമാണെന്നും അദ്ദേഹം ആരോപിച്ചു.
അടുത്ത ദിവസങ്ങളിൽ കൂറുമാറ്റവും പുറത്താക്കലും വ്യാപകമാകുമെന്നാണ് സൂചന. യു.ഡി.എഫ് നേതൃത്വത്തിെൻറ അതൃപ്തി ഭയന്ന് ഇരുവിഭാഗവും മൗനം പാലിച്ചുവരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.