തൊടുപുഴ: ഭരണഘടനക്കു വിധേയമായി ഏറ്റവും അടുത്ത ദിവസംതന്നെ പാർട്ടി സംസ്ഥാന സമി തി വിളിച്ചുചേർക്കുമെന്ന് കേരള കോൺഗ്രസ് എം വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ്. സമവ ായ നീക്കങ്ങൾ തുടരുന്നതാണെന്നും ചെയർമാനായി ഒരുതരത്തിലും പ്രവർത്തിക്കാൻ ജോസ് കെ. മാണിക്ക് കഴിയുന്നതല്ലെന്ന് ഇടുക്കി മുൻസിഫ് കോടതിയുടെ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും ജോസഫ് വാർത്തക്കുറിപ്പിൽ അറിയിച്ചു.
ജോസ് കെ. മാണിയെ തെരഞ്ഞെടുത്ത യോഗം പാർട്ടിയുടെ ഭരണഘടനക്ക് വിധേയമല്ലെന്നാണ് കോടതി കണ്ടെത്തിയത്. ചെയർമാെൻറ അധികാരങ്ങളോ ചുമതലകളോ നിർവഹിക്കുന്നതിൽനിന്ന് വിലക്കിയിട്ടുമുണ്ട്. ജൂൺ 17ലെ തൊടുപുഴ മുൻസിഫ് കോടതിയുടെ ഇടക്കാല ഉത്തരവ് ഇക്കാര്യം സ്ഥിരപ്പെടുത്തിയിട്ടുണ്ടെന്നും ജോസഫ് വ്യക്തമാക്കി.
പാർട്ടി കമ്മിറ്റികൾ വിളിച്ചുകൂട്ടാനോ അച്ചടക്കനടപടികൾ സ്വീകരിക്കാനോ തെരഞ്ഞെടുപ്പ് കമീഷൻ അടക്കം സ്ഥാപനങ്ങൾക്ക് കത്തുകൾ അയക്കാനോ അധികാരമുണ്ടാകില്ല. ഇടുക്കി മുൻസിഫ് കോടതിയുടെ വിലക്കു വന്ന ശേഷവും താൻ ചെയർമാനായി പ്രവർത്തിക്കുമെന്ന വാദം കോടതിയോടുള്ള അനാദരവും വെല്ലുവിളിയുമായി കണക്കാക്കേണ്ടിയിരിക്കുന്നുവെന്നും ജോസഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.