കോട്ടയം: ചെയർമാൻ സ്ഥാനത്തെച്ചൊല്ലി കേരള കോൺഗ്രസ് എമ്മിൽ രൂപപ്പെട്ട പ്രതിസന്ധി പരിഹരിക്കാൻ വിവിധതലങ്ങളിൽ സമവായ ചർച്ചകൾ സജീവം. യു.ഡി.എഫ് നേതാക്കൾക്ക് പുറമ െ സഭനേതൃത്വവും സമവായത്തിനുള്ള ഇടപെടൽ തുടരുകയാണ്. കെ.എം. മാണിയുടെ 41ാം ചരമദിന ചട ങ്ങുകൾക്കുശേഷം വെള്ളിയാഴ്ച പാലായിൽ പ്രമുഖ നേതാക്കളുമായി സഭാനേതൃത്വം ചർച്ചകൾ ന ടത്തിയെങ്കിലും ഇരുപക്ഷവും വിട്ടുവീഴ്ചക്ക് തയാറായിട്ടില്ല. ചെയർമാൻ സ്ഥാനം വേണമെന്ന ഉറച്ചനിലപാടിൽ തന്നെയാണ് മാണി വിഭാഗം. വിട്ടുതരില്ലെന്ന് ജോസഫ് പക്ഷവും.
ലോക്സഭ തെരഞ്ഞെടുപ്പിൽ കോട്ടയം സീറ്റ് നിഷേധിച്ച് തന്നെ അപമാനിച്ച മാണിവിഭാഗത്തിന് ശക്തമായ തിരിച്ചടി നൽകാനുള്ള നീക്കത്തിൽ തന്നെയാണ് ജോസഫ്. മാണി പക്ഷത്തെ സീനിയർ നേതാക്കളിൽ ചിലരും മുമ്പ് ജോസഫ് ഗ്രൂപ് വിട്ടവരും ഇപ്പോൾ ജോസഫിനൊപ്പം അണിയറയിലുണ്ട്. മാണി പക്ഷത്തെ 10 ജില്ല പ്രസിഡൻറുമാരും സംസ്ഥാന-ജില്ല ഭാരവാഹികളും ജോസ് കെ.മാണിക്ക് പിന്തുണയുമായി രംഗത്തുണ്ട്. ഇവർ രഹസ്യയോഗം ചേർന്ന് നിലപാടുകൾ കടുപ്പിക്കുന്നതിനൊപ്പം ചെയർമാനായി ജോസ് കെ.മാണി വരണമെന്ന വികാരവും ഇവരിൽ ശക്തമാണ്. ചെയർമാെൻറ താൽക്കാലിക ചുമതല വഹിക്കുന്ന പി.ജെ. ജോസഫുമായി ഇനി സഹകരണം വേണ്ടെന്ന് ആവശ്യപ്പെടുന്നവരും നിരവധി. ചെയർമാനെ കണ്ടെത്താൻ അടിയന്തരമായി സംസ്ഥാന കമ്മിറ്റി വിളിച്ചുചേർക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്. ഇതിനായി ഒപ്പിടലും തകൃതി.
മൂന്നിലൊന്നുപേർ ആവശ്യപ്പെട്ടാൽ ചെയർമാെൻറ താൽക്കാലിക ചുമതല വഹിക്കുന്ന പി.ജെ. ജോസഫിന് കമ്മിറ്റി വിളിച്ചേ മതിയാകു. സംസ്ഥാന കമ്മിറ്റി അംഗങ്ങളിൽ ബഹുഭൂരിപക്ഷവും മാണിപക്ഷത്തായതിനാൽ കമ്മിറ്റി വിളിക്കാൻ ജോസഫ് പക്ഷം തിടുക്കംകാട്ടുന്നില്ല. ചെയർമാൻ സ്ഥാനം ജോസ് കെ.മാണിക്കും പാർലമെൻറി പാർട്ടി ലീഡർ സ്ഥാനം ജോസഫിനും കൈമാറാമെന്ന നിലയിലും ചർച്ചകൾ പുരോഗമിക്കുകയാണ്.
എന്നാൽ, വർക്കിങ് ചെയർമാൻ സ്ഥാനം ജോസ് കെ.മാണിക്കും ചെയർമാൻ സ്ഥാനം സി.എഫ്. തോമസിനും നൽകാമെന്ന നിർദേശമാണ് ജോസഫ് മുന്നോട്ടുവെക്കുന്നത്. അതിനും മാണിപക്ഷം തയാറല്ല. 27ന് നിയമസഭ സമ്മേളനം ആരംഭിക്കാനിരിക്കെ അതിനുമുമ്പ് പാർലമെൻററി പാർട്ടി ചെയർമാനെ തെരഞ്ഞെടുക്കേണ്ടതുണ്ട്. അതും സംസ്ഥാന കമ്മിറ്റി തീരുമാനിക്കട്ടെയെന്നാണ് േജാസ് കെ.മാണിയുടെ നിലപാട്. ജോസഫിന് അനുകൂല നിലപാടെടുത്ത മാണിയുടെ ഏറ്റവും വിശ്വസ്തനായിരുന്ന സംസ്ഥാന ജനറൽ സെക്രട്ടറി ജോയ് എബ്രഹാമിനെതിരെയും മാണി വിഭാഗത്തിൽ അമർഷം പുകയുകയാണ്. ജോയ് എബ്രഹാമിെൻറ രാജിയാണ് പാർട്ടി നേതാക്കൾ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.