ബംഗളൂരു: 118 പേരുടെ പിന്തുണയിൽനിന്ന് 101 അംഗങ്ങൾ മാത്രമായി ചുരുങ്ങിയ കുമാരസ്വാമി സർക്കാറിന് ബുധനാഴ്ച അഗ്നി പരീക്ഷയുടെ ദിനം. കോൺഗ്രസിൽനിന്ന് 13ഉം ജെ.ഡി.എസിൽനിന്ന് മൂന്നുപേരുമടക്കം രാജി നൽകിയ 16 എം.എൽ.എമാരിൽ 15 പേരാണ് സുപ്രീംകോടതിയെ സമീപിച്ചത്. കോടതിവിധി വിമതർക്ക് അനുകൂലമായാൽ വിശ്വാസവോട്ടിെൻറയും സർക്കാറിെൻറയും കാര്യത്തിൽ തീരുമാനമാവും. മുഴുവൻ പേരും അവസാനനിമിഷവും രാജിയിൽ ഉറച്ചുനിൽക്കുമോ എന്നുമാത്രമേ ഇനി അറിയേണ്ടതുള്ളൂ.
സുപ്രീംകോടതി തീരുമാനം സ്പീക്കർക്കു വിട്ടാൽ പന്ത് വീണ്ടും സ്പീക്കർ കെ.ആർ. രമേശ് കുമാറിെൻറ കോർട്ടിലെത്തും. രാജി സ്വീകരിച്ച് സർക്കാറിെൻറ ഭൂരിപക്ഷം കുറക്കാൻ സ്പീക്കർ തയാറാവില്ലെന്നതിനാൽ അയോഗ്യത നടപടി ആയുധമാക്കാനാണ് കൂടുതൽ സാധ്യത.
സർക്കാറിെൻറ തുടക്കം മുതൽ മന്ത്രിസ്ഥാനത്തിനുവേണ്ടി വിമതശബ്ദമുയർത്തുകയും മുമ്പും വിപ് ലംഘനം നടത്തുകയും ചെയ്ത രമേശ് ജാർക്കിഹോളി, മഹേഷ് കുമത്തള്ളി എന്നിവരടക്കം അഞ്ചോളം എം.എൽ.എമാരെ ആദ്യഘട്ടത്തിൽ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കി മറ്റുള്ളവർക്ക് സ്പീക്കർ മുന്നറിയിപ്പ് നൽകിയേക്കും. അയോഗ്യരാക്കിയാൽ ആറുവർഷത്തേക്ക് മത്സരിക്കാനാവില്ലെന്നതിനാൽ രാഷ്ട്രീയഭാവിയെ ഭയന്ന് മറ്റുള്ളവർ സർക്കാറിനൊപ്പം നിൽക്കുമെന്നുതന്നെയാണ് കോൺഗ്രസിെൻറയും ജെ.ഡി.എസിെൻറയും പ്രതീക്ഷ.
രാജിവെച്ചവരിൽ പത്തോളം പേർ സിദ്ധരാമയ്യ പക്ഷക്കാരായതിനാൽ വിശ്വാസവോെട്ടടുപ്പിന് മുേമ്പ കോൺഗ്രസിന് മുഖ്യമന്ത്രിസ്ഥാനം കൈമാറി വിമതരെ അനുനയിപ്പിക്കാമെന്ന വിദൂരസാധ്യതമാത്രമാണ് പിന്നെ കുമാരസ്വാമിക്ക് മുന്നിൽ ബാക്കിയുള്ളത്. എന്നാൽ, അത്തരം ചർച്ചകളൊന്നും കോൺഗ്രസിൽ ഇതുവരെ ഉയർന്നിട്ടില്ല.
വിശ്വാസവോെട്ടടുപ്പിനെ നേരിടുമെന്നും പരാജയപ്പെട്ടാൽ രാജിവെച്ച് ഇറങ്ങിപ്പോരുമെന്നും എ.െഎ.സി.സി ജനറൽ സെക്രട്ടറി വ്യക്തമാക്കിയിരുന്നു. വിശ്വാസവോെട്ടടുപ്പിൽ പെങ്കടുക്കണമെന്ന് കോൺഗ്രസും ജെ.ഡി.എസും തങ്ങളുടെ എം.എൽ.എമാർക്ക് വിപ് നൽകിയിട്ടുണ്ട്.
കോൺഗ്രസ് എം.എൽ.എമാരെ നഗരത്തിലെ മറ്റൊരു റിസോർട്ടിലേക്ക് ചൊവ്വാഴ്ച മാറ്റി. വ്യാഴാഴ്ച സഭയിലെത്തുെമന്ന് രാജിവെച്ച എം.എൽ.എ രാമലിംഗറെഡ്ഡി പറഞ്ഞു.
സാധ്യതകൾ ഇങ്ങനെ
കോടതി വിധി വിമതർക്ക് അനുകൂലമായാൽ:
-കോടതിയെ സമീപിച്ച 15 പേരുടെയും രാജി സ്പീക്കർക്ക് സ്വീകരിക്കേണ്ടിവരും.
-സർക്കാർ ന്യൂനപക്ഷമാവും.
-വ്യാഴാഴ്ച വിശ്വാസ വോെട്ടടുപ്പിൽ പരാജയപ്പെടും.
വിമതർക്ക് പ്രതികൂലമായാൽ:
-സ്പീക്കർക്ക് രാജി സ്വീകരിക്കാം, അല്ലെങ്കിൽ അയോഗ്യരാക്കാം.
-അയോഗ്യത നടപടിക്ക് സ്പീക്കർ പ്രാമുഖ്യം നൽകും.
-മുഴുവൻപേരെയും അയോഗ്യരാക്കിയാൽ സർക്കാറിന് കേവലഭൂരിപക്ഷം നഷ്ടമാവും
- ചിലരെ അയോഗ്യരാക്കി മറ്റുള്ളവരെ പിന്തിരിപ്പിക്കാൻ ശ്രമം നടത്തും.
സഭയിലെ ആകെ അംഗബലം - 224
ബി.ജെ.പി -105
കോൺഗ്രസ് -79
ജെ.ഡി.എസ് -37
ബി.എസ്.പി - 01
കെ.പി.ജെ.പി -01
സ്വതന്ത്രൻ -01
16 വിമതരുടെ രാജി അംഗീകരിച്ചാൽ:
ആകെ അംഗബലം - 208
ബി.ജെ.പി -107
(സ്വതന്ത്രൻ, കെ.പി.ജെ.പി എന്നിവരുടെ പിന്തുണ അടക്കം)
കോൺഗ്രസ് - 66
ജെ.ഡി.എസ് -34
ബി.എസ്.പി -01
സഖ്യസർക്കാർ
അംഗബലം -101
(സ്പീക്കർ അടക്കം)
കേവല ഭൂരിക്ഷം - 105
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.