മലപ്പുറം: വേങ്ങര മണ്ഡലത്തിൽ പ്രചാരണം കൊടുമ്പിരികൊള്ളുേമ്പാൾ എങ്ങും ചർച്ച വിഷയം വികസനമാണ്. മണ്ഡലത്തിെൻറ വികസന മുരടിപ്പ് എൽ.ഡി.എഫ് ചർച്ച വിഷയമാക്കുേമ്പാൾ ഇടതുസർക്കാറിെൻറ ഭരണപരാജയം യു.ഡി.എഫ് പ്രചാരണായുധമാക്കുന്നു. വോട്ടർമാർക്ക് മുന്നിൽ മുന്നണി സ്ഥാനാർഥികൾ ഉയർത്തിക്കാട്ടുന്ന വികസന പ്രശ്നങ്ങളും പോരായ്മകളും എന്തെല്ലാം? ജനപ്രതിനിധിയായാൽ മണ്ഡലത്തിൽ മുൻഗണന നൽകുന്നത് എന്തെല്ലാം കാര്യങ്ങളാണ്. പ്രധാന സ്ഥാനാർഥികൾ മനസ്സ് തുറക്കുന്നു.
കെ.എൻ.എ. ഖാദർ (യു.ഡി.എഫ്)
- കുടിവെള്ള പദ്ധതി ഉൾപ്പെടെ പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിവെച്ചവ പൂർത്തിയാക്കും
- ആരോഗ്യം, വിദ്യാഭ്യാസം, കൃഷി വികസനത്തിന് ഉൗന്നൽ.
- മണ്ഡലത്തിൽ നടപ്പാക്കിയ വികസന പദ്ധതികളുടെ തുടർച്ച ഉറപ്പുവരുത്തും
- പ്രധാന റോഡുകളുടെ നിലവാരമുയർന്നിട്ടുണ്ടെങ്കിലും ഉൾപ്രദേശങ്ങളിൽ റോഡുകൾ മിക്കതും പൊട്ടിപ്പൊളിഞ്ഞുകിടക്കുന്നുണ്ട്. ഇവ പുനരുദ്ധരിക്കും.
- സി.എച്ച്.സി, പി.എച്ച്.സി എന്നിവയുടെ നിലവാരം മെച്ചപ്പെടുത്തും.
- വേങ്ങര കോളജിെൻറ വികസനത്തിന് മുന്തിയ പരിഗണന.
- ഹയർ സെക്കൻഡറി, ഹൈസ്കൂൾ എന്നിവയുടെ അടിസ്ഥാന സൗകര്യം വർധിപ്പിക്കും.
പി.പി. ബഷീർ (എൽ.ഡി.എഫ്)
- കടലുണ്ടിപ്പുഴ സംരക്ഷണത്തിന് മാസ്റ്റർ പ്ലാൻ തയാറാക്കും.
- കടലുണ്ടിപ്പുഴയുടെ വീണ്ടെടുപ്പിലൂടെ കുടിവെള്ള, ജലസേചന സൗകര്യങ്ങൾ വിപുലീകരിക്കും
- േറാഡും പാലവുമില്ലാതെ മണ്ഡലത്തിൽ ഒരു വികസനവുമില്ല
- കാർഷിക വികസനം മുൻ എം.എൽ.എയുടെ അജണ്ടയിൽ പോലുമുണ്ടായിരുന്നില്ല.
- നാടിെൻറ നെട്ടല്ലായ കൃഷി വികസനം ത്രിതല പഞ്ചായത്തുകളും മറന്നു
- കണ്ണമംഗലം വില്ലേജിൽ സർക്കാർ സ്ഥലമുണ്ടായിട്ടും ഒരു വ്യവസായം പോലും കൊണ്ടുവന്നില്ല.
- വേങ്ങരയിലെ സർക്കാർ കോളജ് യു.ഡി.എഫ് സ്വകാര്യവത്കരിച്ചു. ഇവിടെ സ്വാശ്രയ കോഴ്സുകൾ കൊണ്ടുവന്ന്് സാധാരണക്കാർക്ക് പഠനം അപ്രാപ്യമാക്കുന്നു
കെ. ജനചന്ദ്രൻ മാസ്റ്റർ (എൻ.ഡി.എ)
- കേന്ദ്രസർക്കാറിെൻറ സാധാരണക്കാർക്കുള്ള ഭവനപദ്ധതിക്ക് മുന്തിയ പരിഗണന നൽകും
- മേക്കിങ് ഇന്ത്യ, ശുചിത്വ പദ്ധതികൾക്ക് ഉൗന്നൽ നൽകും
- അംഗൻവാടി വികസനത്തിനും കോളനി വികസനത്തിനും പദ്ധതി.
- മണ്ഡലം അടിസ്ഥാന സൗകര്യത്തിൽ പിന്നാക്കം.
- പട്ടികജാതി കോളനി ജീവിതം നരകതുല്യം, അടിസ്ഥാന വികസനമെത്തിയിട്ടില്ല
- തൊഴിൽദാന പദ്ധതികളും തൊഴിൽ സംരംഭങ്ങളും അപര്യാപ്തം.
- മണ്ഡലത്തിൽ പലേടത്തും കുടിവെള്ളക്ഷാമം രൂക്ഷം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.