തൊടുപുഴ: പരസ്യ രാഷ്ട്രീയ നിലപാടുകൾ വൈദികരിൽ നിന്നുണ്ടാകരുതെന്ന ഇടുക്കി ബിഷ പ്പിെൻറ മുന്നറിയിപ്പ് മറികടന്ന് ഇടതു സ്ഥാനാർഥിക്കായി വൈദികരുടെ ചരടുവലി.
കഴിഞ ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പിൽ ഇടുക്കി രൂപത രാഷ്ട്രീയ നിലപാടെടുത്തത് സഭയുടെ വിശ്വ ാസ്യതക്ക് മങ്ങലേൽപ്പിച്ച സാഹചര്യത്തിലാണ് പുതിയ ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ വ ൈദികർക്ക് മുന്നറിയിപ്പ് നൽകിയത്. പക്ഷംപിടിച്ച് നിലപാടെടുത്തെന്ന പേരിൽ കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പിൽ വിവാദ പുരുഷനായിരുന്നു പഴയ ബിഷപ്. ഇതുകൂടി കണക്കിലെടുത്താണ് തെരഞ്ഞെടുപ്പ് വേദിയിൽ പ്രത്യക്ഷപ്പെടരുതെന്ന് വൈദികരോട് പുതിയ ബിഷപ് നിർദേശിച്ചത്. 187 വൈദികർ ഉൾപ്പെട്ട വാട്സ്ആപ് ഗ്രൂപ് വഴിയായിരുന്നു മുന്നറിയിപ്പ്.
കഴിഞ്ഞ തെരഞ്ഞെടുപ്പ് വേളയിൽ ഇടുക്കി ബിഷപ്പായിരുന്ന മാത്യു ആനിക്കുഴിക്കാട്ടിലിെൻറ ആശീർവാദത്തോടെ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരക്കൽ നേതൃത്വം നൽകുന്ന ഹൈറേഞ്ച് സംരക്ഷണ സമിതിയാണ് ഇടതു പിന്തുണയോടെ സ്ഥാനാർഥിയെ കളത്തിലിറക്കി യു.ഡി.എഫ് സീറ്റ് പിടിച്ചെടുത്തത്. ഭൂ പ്രശ്നങ്ങളുടെയും പോരാട്ടങ്ങളുടേയും പശ്ചാത്തലത്തിൽ കത്തോലിക്കസഭയുടെ കാർമികത്വത്തിൽ ഇടുക്കി രൂപതക്ക് കീഴിൽ രൂപവത്കരിച്ച സമിതി, എം.പിയും എൽ.ഡി.എഫ് ഇടുക്കി സ്ഥാനാർഥിയുമായ ജോയ്സ് ജോർജിനൊപ്പം നിൽക്കുന്നതിന് ഇക്കുറിയും തീരുമാനിച്ചതോടെയാണ് വൈദികർക്ക് ബിഷപ്പിെൻറ താക്കീതുണ്ടായത്. എന്നാൽ, ബിഷപ്പിെൻറ നിർദേശം ഫലപ്രദമാകുന്നില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്. ജോയ്സിെൻറ വിജയത്തിനായി ഇക്കുറിയും യത്നിക്കുമെന്ന് സംരക്ഷണ സമിതി ജന.കൺവീനർ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരക്കൽ ‘മാധ്യമ’ത്തോട് പറഞ്ഞു.
പരസ്യ രാഷ്്ട്രീയ നിലപാട് സ്വീകരിക്കരുതെന്ന വൈദികർക്കുള്ള ഇടുക്കി ബിഷപ്പിെൻറ നിർദേശം ലംഘിക്കാതെ തന്നെ പ്രചാരണത്തിന് മറ്റുവഴികളുണ്ട്. പ്രധാന ടൗണുകൾ കേന്ദ്രീകരിച്ച് കർഷകരുടെ വ്യത്യസ്ത തരത്തിലെ വോട്ടുപിടിത്തത്തോടെ ഇതിന് തുടക്കം കുറിച്ചുകഴിഞ്ഞു. 350 കർഷകരുടെ സ്ക്വാഡ് ജില്ലയിെല ലോറേഞ്ച് കേന്ദ്രീകരിച്ച് മാത്രം രംഗത്തുണ്ടാകും.
കുടുംബ സമ്മേളനങ്ങളും ആസൂത്രണം െചയ്തുവരുകയാണ്. തെരഞ്ഞെടുപ്പു തന്ത്രങ്ങൾക്കായി ൈഹറേഞ്ച് സംരക്ഷണ സമിതിയുടെ കേന്ദ്ര സംഘം പ്രവർത്തിക്കും.
നിശ്ശബ്ദ പ്രവർത്തനമാണ് തൽക്കാലം. ജോയ്സ് ജോർജിെൻറ വിജയം ഇടുക്കിയുടെ പശ്ചാത്തലത്തിൽ അനിവാര്യമായതിനാലാണ് കർഷകർക്കു വേണ്ടി പ്രവർത്തിക്കുന്ന സംഘടന എന്ന നിലയിൽ ഇടപെടുന്നതെന്നും ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരക്കൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.