തിരുവനന്തപുരം: പാർട്ടി സമ്മേളനത്തിൽ പെങ്കടുക്കാൻ മുഖ്യമന്ത്രി ഹെലികോപ്ടറിൽ പറന്ന തുക ദുരിതാശ്വാസ ഫണ്ടിൽനിന്നും അനുവദിക്കാൻ ഉത്തരവിറക്കിയ നടപടി കത്തിക്കയറുന്നു. ഇതു സംബന്ധിച്ച ഉത്തരവ് പിൻവലിച്ചെങ്കിലും ഇതിനെ ശക്തമായ രാഷ്ട്രീയ ആയുധമാക്കുകയാണ് യു.ഡി.എഫും ബി.ജെ.പിയും. സംഭവം വിവാദമായതിനാൽ സി.പി.എമ്മും മുന്നണിയും ഒരുപോലെ പ്രതിരോധത്തിലായി. ഒാഖി ഫണ്ട് വിനിയോഗത്തിൽ കേന്ദ്രസർക്കാറിെൻറ ഇടപെടൽ വേണമെന്ന ആവശ്യം ബി.ജെ.പി ഉന്നയിച്ചിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ ഇൗ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ ട്രോളുകൾ നിറയുകയാണ്. സംഭവത്തിൽ സി.പി.െഎക്കും കടുത്ത അസംതൃപ്തിയാണുള്ളത്.
സംഭവത്തിൽ ഉദ്യോഗസ്ഥരെ പഴിചാരി മുഖ്യമന്ത്രി പിണറായി വിജയൻ മുന്നോട്ട് നീങ്ങുേമ്പാൾ ഇൗ സംഭവം പാർട്ടിക്കും സർക്കാറിനും പൊതുജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കിയെന്ന വിലയിരുത്തലാണ് സി.പി.എമ്മിനുമുള്ളത്. സംഭവത്തിലെ വിവാദം അവസാനിപ്പിക്കാൻ സി.പി.എം ഇടപെടാനുള്ള സാധ്യതയുമുണ്ട്. മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ യാത്രക്ക് െചലവായ എട്ടുലക്ഷം രൂപ നല്‍കാനുള്ള ശേഷി സി.പി.എമ്മിനുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചു. അക്കാര്യം പാര്‍ട്ടി നോക്കിക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, ഇത് സ്വാഭാവികനടപടിയാണെന്ന നിലപാട് പിണറായി വിജയൻ തുടരുകയാണെങ്കിൽ പാർട്ടിയും അതിനെ പിന്തുണക്കുമെന്ന് സി.പി.എം വൃത്തങ്ങൾ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ യാത്ര വലിയ വിവാദമാണുണ്ടാക്കിയിട്ടുള്ളത്. മുഖ്യമന്ത്രിേയാ അദ്ദേഹത്തിെൻറ ഒാഫിസോ റവന്യൂമന്ത്രിയോ അദ്ദേഹത്തിെൻറ ഒാഫിസോ അറിയാതെയാണ് റവന്യൂ അഡീ. ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ ഉത്തരവ് പുറപ്പെടുവിച്ചതെന്നായിരുന്നു ഒൗദ്യോഗിക വിശദീകരണം. എന്നാൽ, ഇൗ വാദങ്ങൾ തെറ്റാണെന്ന് ഇതുസംബന്ധിച്ച ഉത്തരവുതന്നെ വ്യക്തമാക്കുന്നുണ്ട്.
ഇൗമാസം ആറിന് ഇറക്കിയ ഇതുസംബന്ധിച്ച ഉത്തരവിൽതന്നെ പകർപ്പ് മുഖ്യമന്ത്രി, റവന്യൂമന്ത്രി എന്നിവരുടെ പി.എസുമാർക്ക് അയച്ചതായിതന്നെ വ്യക്തമാകുന്നുമുണ്ട്. ഹെലികോപ്ടര്‍ യാത്രക്ക് ദുരിതാശ്വാസനിധിയില്‍നിന്ന് പണം അനുവദിച്ചതില്‍ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനും റവന്യൂസെക്രട്ടറിയും തമ്മിൽ വീണ്ടും പ്രശ്നമുണ്ടായതായാണ് വിവരം. സെക്രട്ടറിയോട് വിശദീകരണം ചോദിച്ചെന്ന് മന്ത്രിയും ഇതിനെപ്പറ്റി അറിയില്ലെന്ന് ക്ഷുഭിതനായി സെക്രട്ടറിയും രാവിലെ പ്രതികരിച്ചിരുന്നു.
എന്നാൽ, വൈകീേട്ടാടെ റവന്യൂമന്ത്രിയെയും സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെയും നേരിൽകണ്ട് കുര്യൻ കാര്യങ്ങൾ വിശദീകരിച്ചു. മുഖ്യമന്ത്രിയോട് ഫോണിൽ അദ്ദേഹം കാര്യങ്ങൾ വിശദീകരിച്ചതായാണ് വിവരം. കുറച്ചുനാളായി സി.പി.െഎയും പി.എച്ച്.കുര്യനുമായി നിലനിൽക്കുന്ന പ്രശ്നങ്ങൾ കൂടുതൽ ശക്തമാക്കുകയാണ് ഇൗ വിഷയം. കുര്യെൻറ നടപടി സര്‍ക്കാറിന് അവമതിപ്പുണ്ടാക്കിയെന്ന് റവന്യൂമന്ത്രി തുറന്നടിച്ചു.
മുഖ്യമന്ത്രിയുടെ പിന്തുണയുള്ള കുര്യെൻറ നീക്കങ്ങളില്‍ മൂന്നാര്‍, കോവളം കൊട്ടാരം, തോമസ് ചാണ്ടിയുടെ ഭൂമി കൈേയറ്റം ഉൾപ്പെടെ വിഷയങ്ങളിൽ മന്ത്രിക്കും സി.പി.ഐക്കും കടുത്ത അതൃപ്തിയാണുള്ളത്. റവന്യൂമന്ത്രിയെ നോക്കുകുത്തിയാക്കിയുള്ള നടപടിയാണ് കുര്യെൻറ ഭാഗത്തുനിന്നുണ്ടായതെന്നും സി.പി.െഎ വിലയിരുത്തുന്നുണ്ട്. നേരത്തേ പലകുറി പി.എച്ച്. കുര്യനെ റവന്യൂസെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റണമെന്ന് സി.പി.െഎ ആവശ്യപ്പെട്ടിരുന്നെങ്കിലും മുഖ്യമന്ത്രി അത് അംഗീകരിച്ചിരുന്നില്ല. വരും ദിവസങ്ങളിലും ഇൗ വിഷയം കൂടുതൽ ശക്തമാകാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.