തിരുവനന്തപുരം: സോളാർ കേസ് യു.ഡി.എഫിന് വീണ്ടും വെല്ലുവിളിയാകുന്നു. ഉമ്മൻ ചാണ്ടി ഉൾപ്പെടെ കോൺഗ്രസിലെ മുൻനിര നേതാക്കൾ ബലാത്സംഗ, കൈക്കൂലി കേസുകളിൽ ഉൾപ്പെട്ടതോടെ രാഷ്ട്രീയമായി മുഖംരക്ഷിക്കാൻ കോൺഗ്രസും യു.ഡി.എഫും വിയർക്കും. പാർലമെൻറ് തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് കാലേക്കൂട്ടി പ്രചാരണ പ്രവർത്തനങ്ങൾക്ക് ഒരുങ്ങുന്നതിനിടെയാണ് ഇടിത്തീപോലെയായി േസാളാർ കുടുക്ക്. പൊലീസ് അന്വേഷണം പാർട്ടി ദേശീയനേതൃത്വത്തിനും തലവേദനയാകും.
ഇതുവരെ ആരോപണം മാത്രമായിരുന്നുവെങ്കിൽ അന്വേഷണത്തിെൻറയും കോടതി നടപടികളുടെയും കാലമാണ് യു.ഡി.എഫ് നേതാക്കളെ കാത്തിരിക്കുന്നത്. മുൻ ഭരണകാലത്ത് നിയമിച്ച കമീഷെൻറ നിഗമനങ്ങൾ അനുസരിച്ചുള്ളതാണ് സർക്കാറിെൻറ തീരുമാനം. അതിനാൽ, സർക്കാർ നടപടി രാഷ്ട്രീയപ്രേരിതമാണെന്ന് പറഞ്ഞ് പിടിച്ചുനിൽക്കാൻ കഴിയില്ല. അന്വേഷണ റിപ്പോര്‍ട്ടിലെ നിഗമനങ്ങളും സർക്കാർ സ്വീകരിച്ച നടപടികളും കോണ്‍ഗ്രസില്‍ പൊട്ടിത്തെറിക്ക് വഴിവെക്കും. ഉമ്മൻ ചാണ്ടി ഉൾപ്പെടെ എ ഗ്രൂപ്പിലെ മുൻനിരക്കാരുടെ രാഷ്ട്രീയഭാവിയിലാണ് റിപ്പോർട്ടും അന്വേഷണവും കരിനിഴൽ വീഴ്ത്തിയത്.
അന്വേഷണത്തിെൻറ കുന്തമുന നീളുന്നത് ഉമ്മന്‍ ചാണ്ടിയിലേക്കും അദ്ദേഹവുമായി ആത്മബന്ധം പുലർത്തുന്നവരിലേക്കുമാണ്. പദവികളിൽനിന്നെല്ലാം ഒഴിഞ്ഞുനിൽക്കുന്ന ഉമ്മൻ ചാണ്ടി നേതൃത്വം ഏറ്റെടുക്കണമെന്ന ആവശ്യം പാർട്ടി, മുന്നണി തലങ്ങളിൽ ഉയരുന്നതിനിടെയാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങൾ. ആരോപണങ്ങളുടെ കരിനിഴലിൽനിന്ന് മോചിതനാകുംവരെ കോൺഗ്രസിലെ ‘ക്രൗഡ്പുള്ളറായ’ ഉമ്മൻ ചാണ്ടിക്ക് നേതൃസ്ഥാനം സ്വപ്നംകാണാൻപോലും കഴിയില്ല.
അടുത്ത കെ.പി.പി.സി പ്രസിഡൻറ് സ്ഥാനം എ ഗ്രൂപ്പിന് ആയിരിക്കുമെന്ന് ഏകദേശം ഉറപ്പിച്ചിരിക്കുന്നതിനിടെയാണ് സോളാർ കുരുക്ക്. ഉമ്മന്‍ ചാണ്ടിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരൻ കൂടിയായ ബെന്നി ബഹനാനെ കെ.പി.പി.സി പ്രസിഡൻറാക്കുന്നതിനുവേണ്ട നീക്കങ്ങളാണ് എ പക്ഷം നടത്തിവന്നത്. പ്രതിച്ഛായ ഉള്ളവരെ മാത്രം പാർട്ടി പദവികളിൽ പരിഗണിച്ചാൽ മതിയെന്ന് കോൺഗ്രസ് കേന്ദ്രനേതൃത്വം തീരുമാനിച്ചാൽ പല നേതാക്കളുടെയും രാഷ്ട്രീയഭാവി അടയും. രമേശ് ചെന്നിത്തല നയിക്കുന്ന ഐ ഗ്രൂപ്പില്‍നിന്ന് കാര്യമായ പിന്തുണ എ ഗ്രൂപ്പിന് ലഭിക്കില്ലെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.