കണ്ണൂർ: പാർലമെൻറ് തെരഞ്ഞെടുപ്പിെൻറ വിളിപ്പാടകലെ അരിയിൽ ഷുക്കൂർ വധക്കേസിൽ സി .പി.എമ്മിെൻറ രണ്ട് ഉന്നതനേതാക്കളെ കൊലക്കുറ്റത്തിലുൾപ്പെടുത്തിയത് ഇടത് മുന ്നണിയെ മലബാർ മേഖലയിൽ പ്രതിസന്ധിയിലാക്കും. സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജനും ട ി.വി. രാജേഷ് എം.എൽ.എക്കുമെതിരായ സി.ബി.െഎ സമർപ്പിച്ച കുറ്റപത്രം യു.ഡി.എഫിനും ബി.ജെ.പ ി.ക്കും സി.പി.എമ്മിനെ അടിക്കാനുള്ള ആയുധമായി. സി.പി.െഎ ഉൾപ്പെടെയുള്ള ഘടകകക്ഷികൾപേ ാലും ഇൗ വിഷയത്തിൽ പ്രതിരോധത്തിനുണ്ടാവുകയില്ല.
അരിയിൽ ഷുക്കൂർ, തലശ്ശേരി ഫസൽ, എടയന്നൂർ ഷുഹൈബ്, കതിരൂർ മനോജ് വധക്കേസുകളാണ് സി.പി.എം നേതൃത്വത്തെ വേട്ടയാടുന്നത്. ആർ.എസ്.എസ് കണ്ണൂര്‍ ജില്ല ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂര്‍ ഡയമണ്ട് മുക്കില്‍ ഇളന്തോട്ടത്തില്‍ കെ. മനോജിനെ സി.പി.എം സംഘം 2014 സെപ്റ്റംബര്‍ ഒന്നിന് കൊലപ്പെടുത്തിയത് നേതൃത്വത്തിെൻറ അറിവോടെയാണെന്ന് ഏറക്കുറെ തെളിവ് ലഭിച്ചതാണ്.
പി. ജയരാജനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെന്നനിലയിൽ മനോജിെൻറ കൊലയെ സി.പി.എം വൃത്തങ്ങളും നിഷേധിച്ചിട്ടില്ല. ലോക്കൽ പൊലീസ് അന്വേഷണത്തിലെ അതൃപ്തിയെ തുടർന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് സംഭവം സംബന്ധിച്ച് മുഖ്യമന്ത്രിയോട് വിശദീകരണം ആവശ്യപ്പെട്ടതും ഇൗ കേസിലാണ്.
യു.എ.പി.എ നിയമം ചുമത്തിയ കണ്ണൂരിലെ ആദ്യ രാഷ്ട്രീയ കൊലപാതകക്കേസ് കൂടിയായിരുന്നു ഇത്. ഇതോടെ കേസ് സി.ബി.ഐ ഏറ്റെടുത്തു. സി.പി.എം കിഴക്കേ കതിരൂര്‍ വെസ്റ്റ് ബ്രാഞ്ച് അംഗവും പാട്യം സഹകരണ ബാങ്ക് വാച്ച്മാനുമായ ഒന്നാം പ്രതി വിക്രമന് കോടതിയില്‍ കീഴടങ്ങി നൽകിയ മൊഴിയോടെയാണ് സി.പി.എം നേതൃത്വത്തിെൻറ പങ്ക് വ്യക്തമായത്. സി.ബി.ഐ ഏറ്റെടുത്തതോടെ പ്രതികളെ സഹായിച്ച ജില്ല സെക്രട്ടറി പി. ജയരാജനും പയ്യന്നൂര്‍ ഏരിയ സെക്രട്ടറി മധുസൂദനനും ഉള്‍പ്പെടെയുള്ളവര്‍ ഗൂഢാലോചനക്കുറ്റത്തില്‍ അറസ്റ്റിലായിരുന്നു.
തലശ്ശേരിയിലെ ഫസൽവധം ആർ.എസ്.എസ് ചെയ്തിയാണ് എന്ന വാദം നിരാകരിച്ച് സി.പി.എം ബന്ധം അരക്കിട്ടുറപ്പിച്ചാണ് സി.ബി.െഎ കുറ്റപത്രം സമർപ്പിച്ചത്. ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ ഒന്നാം പ്രതിയായ കൊടി സുനി ഉൾപ്പെടെയുള്ളവരും പ്രതിയായതോടെ നേതൃത്വത്തിെൻറ പങ്കിൽനിന്ന് ഒഴിഞ്ഞുമാറാനുള്ള പഴുതുപോലും സി.ബി.െഎ അടക്കുകയായിരുന്നു. യൂത്ത് കോൺഗ്രസ് നേതാവ് എടയന്നൂരിലെ ഷുഹൈബ് കൊല്ലപ്പെട്ടതിനു പിന്നിലും സി.പി.എം നേതൃത്വത്തിെൻറ പങ്ക് വ്യക്തമാണ്. പാർട്ടിക്ക് പങ്കില്ലെന്ന് പ്രസ്താവിക്കുകയും പിന്നീട് ചിലരെ പുറത്താക്കുകയുംചെയ്തിരുന്നു. പക്ഷെ, ഷുഹൈബ് കൊല്ലപ്പെടുന്നതിന് മുമ്പ് നടന്ന സി.പി.എം പ്രകടനത്തിലെ മുദ്രാവാക്യത്തിലുയർന്ന വധഭീഷണിയുൾപ്പെടെയുള്ള തെളിവുകൾ നേതൃത്വത്തിലേക്ക് എത്തിക്കാൻ ലോക്കൽ പൊലീസിനായിട്ടില്ല. കേസ് സി.ബി.െഎക്ക് വിടണമെന്ന പിതാവിെൻറ ഹരജി സുപ്രീംകോടതി ഹൈകോടതി പരിഗണനക്ക് വിട്ടിരിക്കുകയാണ്. ഏറ്റവും ഒടുവിൽ നടന്ന സംഭവമെന്നനിലയിൽ ഷുഹൈബ് വധക്കേസ് പ്രചാരണായുധമാക്കി കോൺഗ്രസ് സജീവമായി രംഗത്തുണ്ട്.
അരിയിൽ ഷുക്കൂർ വധക്കേസും സി.ബി.െഎ കോടതിയിലേക്ക് മാറ്റാനുള്ള ശ്രമമാണ് തുടരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.