ജയ്പുർ: ടിക്കറ്റ് മോഹികളുടെ അതിപ്രസരം രാജസ്ഥാനിൽ കോൺഗ്രസിന് തലവേദനയാകുന്നു. വൻതോക്കുകളായ രണ്ടു നേതാക്കൾക്കു കീഴിലായി ചേരിതിരിഞ്ഞ് അണികൾ പോരിൽ ഏർപ്പെട്ടിരുന്ന അവസ്ഥയായിരുന്നു സംസ്ഥാന കോൺഗ്രസിൽ ഇതുവരെ. ഇതിൽ മുൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെയും പി.സി.സി അധ്യക്ഷൻ സച്ചിൻ ൈപലറ്റിനെയും ഒന്നിച്ചുനിർത്താൻ കേന്ദ്രനേതൃത്വത്തിനു കഴിഞ്ഞിട്ടുണ്ട്. എന്നാൽ, സ്ഥാനാർഥിത്വം കൊതിക്കുന്നവർ ഒേട്ടറെയുള്ളതിനാൽ താഴേത്തട്ടിലെ െഎക്യം അത്ര പോര എന്നാണ് നേതൃത്വത്തിെൻറ വിലയിരുത്തൽ.
അതേസമയം, 200 അംഗ നിയമസഭയിലേക്ക് ഡിസംബർ 11ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ ഒരു മണ്ഡലത്തിലും സ്ഥാനാർഥിയെ മുകളിൽനിന്ന് കെട്ടിയിറക്കില്ല എന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ഉറപ്പിലാണ് പാർട്ടിയുടെ പ്രതീക്ഷ. ‘‘ഒരു സ്ഥാനാർഥിയേയും പാരച്യൂട്ടിൽ കെട്ടിയിറക്കി മത്സരിപ്പിക്കിെല്ലന്ന് ഇത്തവണ എനിക്ക് നിങ്ങളോട് ഉറപ്പുപറയാൻ കഴിയും’’- പാർട്ടി യോഗത്തിൽ രാഹുൽ പറഞ്ഞതിങ്ങനെ. ടിക്കറ്റ് വിതരണത്തിൽ അന്തിമ തീരുമാനമെടുക്കേണ്ട ബാധ്യത രാഹുലിനെ ഏൽപ്പിച്ചിരിക്കുകയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റി.
എന്നാൽ, സ്ഥാനാർഥികളെ മുഴുവൻ പ്രാദേശികമായി തീരുമാനിക്കാമെന്ന രീതി, നിലവിൽ പാർട്ടി നേടിയ മുൻതൂക്കം നഷ്ടപ്പെടുത്തുമോ എന്ന് ചില നേതാക്കൾക്ക് ആശങ്കയുണ്ട്. തീരുമാനം ഹൈകമാൻഡിനു വിടുന്നതാണ് സുരക്ഷിത വഴിയെന്നാണ് അവർ പറയുന്നത്. െഗഹ്ലോട്ടിനെയോ സച്ചിൻ പൈലറ്റിനെയോ ഇൗ ചുമതല ഏൽപ്പിക്കുന്നത് വിഭാഗീയത കൂട്ടാൻ ഇടവരുത്തിയേക്കുമെന്നും നേതാക്കൾ ഭയക്കുന്നു. പാർട്ടി നിശ്ചയിക്കുന്ന സ്ഥാനാർഥിയെ പിന്തുണക്കാൻ പ്രവർത്തകർ തയാറാകണമെന്ന്, െഗഹ്ലോട്ട് തെൻറ ‘സങ്കൽപ് യാത്ര’യിൽ അണികളോട് ആവശ്യപ്പെടുന്നുണ്ട്.
ജയസാധ്യതയുള്ളവർക്കു മാത്രമേ ടിക്കറ്റ് നൽകൂവെന്ന്, തെരഞ്ഞെടുപ്പ് സ്ക്രീനിങ് കമ്മിറ്റി അധ്യക്ഷ കുമാരി ഷെൽജ പ്രഖ്യാപിച്ചു കഴിഞ്ഞു. അന്തിമ തീരുമാനം കോൺഗ്രസ് അധ്യക്ഷനാണ് എടുക്കുകയെങ്കിലും സംസ്ഥാനത്തുനിന്നുള്ള അഭിപ്രായങ്ങൾ പരിഗണിച്ചായിരിക്കും ഇതെന്നും ഷെൽജ വ്യക്തമാക്കിയിട്ടുണ്ട്. ഒക്ടോബർ 22ഒാടെ ആദ്യഘട്ട സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിക്കാനാണ് കോൺഗ്രസ് തയാറെടുക്കുന്നത്. 44 അംഗ പാർട്ടി ഇലക്ഷൻ കമ്മിറ്റിയോട് നിർദേശങ്ങൾ സമർപ്പിക്കാൻ കുമാരി ഷെൽജ ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.