കൊല്ലം: ജനത്തെ സംഘടിപ്പിക്കാൻ ഇപ്പോൾ നടക്കുന്ന സംഘടന പ്രവർത്തനംകൊണ്ട് കഴിയിെല്ലന്ന് സി.പി.എം. ബ്രാഞ്ച് സമ്മേളനങ്ങളിൽ നടത്തുന്ന റിപ്പോർട്ടിങ്ങിലാണ് സംഘടന പ്രവർത്തനത്തിലെ പോരായ്മകൾ സ്വയം വിമർശനപരമായി അവതരിപ്പിക്കുന്നത്. സംഘടന പ്രവർത്തനം നടക്കുന്നുവെങ്കിലും ജനങ്ങളിലാെക എത്താൻ പാർട്ടിക്ക് കഴിയുന്നില്ല. ഇത് മറികടക്കാതെ ഭൂരിപക്ഷത്തിെൻറ പാർട്ടിയായി മാറാനാവിെല്ലന്നാണ് വിലയിരുത്തലെന്നും ഉപരികമ്മിറ്റികളിൽനിന്ന് നിയോഗിക്കുന്നവർ ബ്രാഞ്ച് സമ്മേളനങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നു. ബ്രാഞ്ച് സമ്മേളനങ്ങളിലെ ഉദ്ഘാടന പ്രസംഗം, സംഘടന പ്രവർത്തന റിപ്പോർട്ടിങ് എന്നിവയിൽ വിവരിക്കേണ്ട കാര്യങ്ങൾ എന്നിവ സംബന്ധിച്ച് പാർട്ടി സംസ്ഥാന കമ്മിറ്റി വ്യക്തമായ മാർഗനിർദേശം കീഴ്ഘടകങ്ങൾക്ക് നൽകിയിട്ടുണ്ട്. അതനുസരിച്ച് നടത്തുന്ന റിപ്പോർട്ടിങ്ങിലാണ് സംഘടന പ്രവർത്തനത്തിലെ പോരായ്മകൾ നിരത്തുന്നത്.
2015ൽ പാലക്കാട്ട് നടന്ന വിശാല കേന്ദ്ര കമ്മിറ്റി കണ്ടെത്തിയ സംഘടന പ്രശ്നങ്ങളാണ് ബ്രാഞ്ചുകളിലെ റിപ്പോർട്ടിങ്ങിനായി സംസ്ഥാന കമ്മിറ്റി നിർദേശിച്ചിരിക്കുന്നത്. പാർട്ടി അടിമുടി മാറാതെ ബഹുഭൂരിപക്ഷം ജനങ്ങളുടെ പിന്തുണ നേടാനാവില്ല. ലോക്കൽ, ഏരിയ, ജില്ല, സംസ്ഥാന കമ്മിറ്റികൾക്കെല്ലാം കുഴപ്പങ്ങൾ ഉണ്ടാകാം. ആ കുഴപ്പങ്ങൾ പരിഹരിച്ച് മുന്നോട്ടുപോകാൻ കഴിയണം. സമ്മേളനങ്ങളിൽ ഇൗ കുഴപ്പങ്ങൾ ചൂണ്ടിക്കാണിക്കണം. സ്ഥിരം മദ്യപാനികൾക്ക് പാർട്ടിയിൽ സ്ഥാനമുണ്ടാവില്ല. സാമൂഹിക വിരുദ്ധർക്കും റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുന്നവർക്കും പാർട്ടിയിൽ സ്ഥാനമുണ്ടാവില്ല. തുടർച്ചയായ ശുദ്ധീകരണ പ്രക്രിയ പാർട്ടിയിൽ ഉണ്ടാകണം.
പാർട്ടി അംഗങ്ങൾ സമൂഹത്തിന് മാതൃകയായ വ്യക്തിത്വം സൂക്ഷിക്കുന്നവരാണെങ്കിലേ ജനങ്ങളെ സ്വാധീനിക്കാനാവൂ. സാന്ത്വന പരിചരണം അടക്കം സമൂഹത്തിന് നന്മചെയ്യുന്നവരാണ് എന്ന് ജനങ്ങൾക്ക് തോന്നുംവിധമുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണം. സർക്കാറിെൻറ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ പാർട്ടിക്ക് കഴിയണമെന്ന നിർദേശവും മുന്നോട്ടുെവക്കുന്നു. ജനങ്ങളുമായി ചർച്ച നടത്തി അവർ പറയുന്നത് സഹിഷ്ണുതയോടെ കേൾക്കാൻ കഴിയണം. അവ മേലേ തട്ടുകളിലുള്ള നേതാക്കളെ അറിയിക്കണം. ഒാരോ പാർട്ടി അംഗത്തിെൻറയും വിമർശനവും സ്വയം വിമർശനവും പ്രോത്സാഹിപ്പിക്കാൻ കഴിയണമെന്നും നിർദേശിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.