18 ദിവസം പിന്നിട്ടിട്ടും മന്ത്രിമാരില്ല; യെദിയൂരപ്പ സർക്കാറിനെ പുറത്താക്കണമെന്ന് കോൺഗ്രസ്

ബംഗളൂരു: അധികാരമേറ്റ് 18 ദിവസം പിന്നിട്ടിട്ടും മന്ത്രിസഭ രൂപവത്കരിക്കാതെ ഒറ്റയാൾ ഭരണം നടത്തുന്ന മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പക്കെതിരെ കോൺഗ്രസ് രംഗത്ത്. ഇക്കാര്യ ത്തിൽ ഗവർണർ വാജുഭായ് വാല തുടരുന്ന മൗനത്തിലും കോൺഗ്രസ് അതൃപ്തി പ്രകടിപ്പിച്ചു. ഇ ത്രയധികം ദിവസം കഴിഞ്ഞിട്ടും മന്ത്രിസഭ വികസനം നടപ്പാക്കാത്തതിനാൽ ഗവർണർ സ്വമേധയാ ഇടപെട്ട് ബി.എസ്.

യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാറിനെ പുറത്താക്കണമെന്ന് കോൺഗ്രസ് വക്താവ് വി.എസ്. ഉഗ്രപ്പ വ്യക്തമാക്കി.
ജൂലൈ 26നാണ് യെദിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. അതിനുശേഷം മന്ത്രിമാരില്ലാതെ ഒറ്റയാൾ ഭരണമാണ് സംസ്ഥാനത്ത് നടക്കുന്നത്. ഭരണഘടനപ്രകാരമുള്ള സർക്കാർ ഇപ്പോൾ സംസ്ഥാനത്തില്ല. മുഖ്യമന്ത്രിയെ മന്ത്രിമാരായി കണക്കാക്കാനാകില്ല. കർണാടക പ്രളയത്തിൽ അകപ്പെട്ടിരിക്കുമ്പോൾ ദുരിതാശ്വാസപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മന്ത്രിമാർപോലുമില്ല- ഉഗ്രപ്പ വ്യക്തമാക്കി.

Tags:    
News Summary - Congress on yediyurappa government-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.