സുപ്രീംകോടതിയിൽ പുലർച്ചെ മൂന്നു മണിക്കും ചൂടേറിയ വാദം

ബംഗളൂരു: പാതിരാത്രിയിലും അവസാനിക്കാതെ കർണാടക തെരഞ്ഞെടുപ്പിെൻറ നാടകീയ മുഹൂർത്തങ്ങൾ സുപ്രീം കോടതിയിലും അരങ്ങേറി. യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാറിനെ  വെള്ളിയാഴ്ച രാവിലെ ഒമ്പതു മണിക്ക് സത്യപ്രതിജ്ഞ ചെയ്യുന്നതിൽനിന്ന് തടയണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നൽകിയ അടിയന്തിര ഹർജി സുപ്രീം കോടതി പരിഗണിക്കുകയായിരുന്നു. പുലർച്ചെ മൂന്നു മണിയോടടുക്കുമ്പോഴും ചൂടേറിയ വാദങ്ങളാണ് രാജ്യ തലസ്ഥാനത്ത് സുപ്രീം കോടതിയിൽ അരങ്ങേറിയത്. ജസ്റ്റിസുമാരായ സിക്രി, അശോക്ഭൂഷൺ, ബോബ്ടെ എന്നീ മൂന്നംഗ ബെഞ്ചാണ് വാദം കേട്ടത്.

ഒരു തിരഞ്ഞെടുപ്പ് അനന്തര സഖ്യത്തിന് മതിയായ ഭൂരിപക്ഷം ഉണ്ടായിരിക്കെ മറ്റൊരു പാർട്ടിയെ സർക്കാർ ഉണ്ടാക്കാൻ ക്ഷണിച്ച ഗവർണർ വാജുഭായ് വാലയുടെ നടപടി ഭരണഘടനയ്ക്കും മുൻ സുപ്രീംകോടതി വിധികൾക്കും വിരുദ്ധമെന്ന്‌ കോൺഗ്രസിനായി ഹാജരായ മനു അഭിഷേക് സിംഗ്വി ചൂണ്ടിക്കാണിച്ചു. സർക്കാരിയ കമ്മീഷൻ ശുപാർശ പ്രകാരം ആദ്യം കേവല ഭൂരിപക്ഷം നേടിയവരെയോ അല്ലെങ്കിൽ ഏറ്റവും വലിയ പാർട്ടികളുടെ തിരഞ്ഞെടുപ്പിന് മുൻപുള്ള സഖ്യത്തെയോ ക്ഷണിക്കണം. മൂന്നാമത്തെ പരിഗണന നൽകേണ്ടത് തിരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യത്തിനാണ്. ഇതൊന്നും ഇല്ലെങ്കിൽ മാത്രമേ ഏറ്റവും വലിയ ഒറ്റകക്ഷിയെ ക്ഷണിക്കേണ്ടതുള്ളു. ഫലത്തിൽ നാലാമത്തെ ആളെയാണ് ഗവർണർ ഇപ്പോൾ വിളിച്ചിരിക്കുന്നതെന്നും അഭിഷേക് സിംഗ്വി വ്യക്തമാക്കി.

 

Tags:    
News Summary - Congress Moves To supreme court to Stop Yeddyurappa Oath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.