തിരുവനന്തപുരം: മന്ത്രിസഭ യോഗ ബഹിഷ്കരണ വിവാദത്തിൽ പാർട്ടിയിൽ വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ച കെ.ഇ. ഇസ്മായിലിനെ സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അതൃപ്തി അറിയിച്ചു. എന്നാൽ, ഞായറാഴ്ച വിദേശത്തുനിന്ന് മടങ്ങിയെത്തിയ കാനവുമായി നടത്തിയ കൂടിക്കാഴ്ചയിൽ തെൻറ പ്രസ്താവന മാധ്യമങ്ങൾ വളച്ചൊടിച്ചുവെന്ന വിശദീകരണമാണ് ദേശീയ നിർവാഹക സമിതി അംഗം കൂടിയായ ഇസ്മായിൽ നൽകിയത്.
ഒപ്പം ഇക്കാര്യത്തിൽ പരസ്യപ്രതികരണം നടത്തിയ കെ. പ്രകാശ്ബാബുവിെൻറ നടപടി ഉചിതമായില്ലെന്നും ഇസ്മായിൽ അറിയിച്ചു. വിഷയത്തിൽ പാർട്ടിയിൽ രൂപപ്പെട്ട ഭിന്നത ബുധനാഴ്ച ചേരുന്ന സി.പി.െഎ നിർവാഹകസമിതി ചർച്ചചെയ്യും. തോമസ് ചാണ്ടിയുടെ രാജി പ്രശ്നത്തിൽ രണ്ടാഴ്ച പരസ്യമായി പോരടിച്ച സി.പി.എമ്മും സി.പി.െഎയും നിലപാട് മയപ്പെടുത്തുന്ന സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നത്.
പ്രശ്നം പരിഹരിക്കണമെന്ന നിർദേശം ദേശീയ നേതൃത്വം സി.പി.െഎ സംസ്ഥാന ഘടകത്തിന് നൽകിയിട്ടുണ്ട്. അതിനിടെ ചർച്ചയിലൂടെ പരിഹാരമുണ്ടാകുമെന്ന തരത്തിൽ കോടിയേരി ബാലകൃഷ്ണനും അയവുള്ള നിലപാട് പ്രകടിപ്പിച്ചു. വരും ദിവസങ്ങളിൽ പ്രശ്നം പറഞ്ഞുതീർക്കാൻ നീക്കമുണ്ടാകുമെന്നാണ് കരുതുന്നത്. മന്ത്രിസഭയിൽനിന്ന് വിട്ടുനിന്ന സിപി.െഎ നടപടി മുന്നണി മര്യാദയുടെ ലംഘനമാണെന്ന സി.പി.എം ആരോപണം കാനം തള്ളി. മുന്നണി മര്യാദ ചർച്ചചെയ്യാമെന്ന് വിശദീകരിച്ച കാനം സി.പി.എമ്മാണ് അത് പാലിക്കാതിരുന്നതെന്ന സൂചനയും നൽകി. തോമസ് ചാണ്ടിയുടെ രാജി വിഷയത്തിൽ ഘടകകക്ഷിയായ തങ്ങളുമായി ആശയവിനിമയം നടത്തിയില്ലെന്നാണ് സി.പി.െഎയുടെ നിലപാട്. കാനം തിരിച്ചടിച്ചിട്ടും അതേ നാണയത്തിൽ കോടിയേരി പ്രതികരിച്ചില്ല.
ചർച്ചചെയ്ത് പരിഹരിക്കുമെന്ന സൂചനയാണ് പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടും പ്രകടിപ്പിച്ചത്. ബുധനാഴ്ചയാണ് ഇനി മന്ത്രിസഭ യോഗം. ഇതിൽ സി.പി.െഎ മന്ത്രിമാർ പെങ്കടുക്കും. ബഹിഷ്കരണ വിഷയത്തിൽ മന്ത്രിസഭയിൽ തന്നെ ആശയവിനിമയം നടക്കാനും സാധ്യതയുണ്ട്. അതിനിടെ മൂന്നാറിൽ സി.പി.െഎയും സി.പി.എമ്മും തമ്മിെല ഭിന്നത ശക്തമായി തുടരുകയാണ്.
പെൺകെണി വിവാദം അന്വേഷിച്ച ജുഡീഷ്യൽ കമീഷൻ റിപ്പോർട്ട് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് എൻ.സി.പി ചൊവ്വാഴ്ചയാണ് റിപ്പോർട്ട് നൽകുന്നത്. ഇതിൽ എ.െക. ശശീന്ദ്രനെ കുറ്റമുക്തനാക്കിയാൽ അദ്ദേഹത്തിന് മന്ത്രിസ്ഥാനത്തേക്ക് വഴിയൊരുങ്ങുമെന്നും അവർ കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.