െഎേസാൾ: മിസോറം മുഖ്യ തെരഞ്ഞെടുപ്പ് ഒാഫിസർ എസ്.ബി. ശശാങ്കിനെ തെരഞ്ഞെടുപ്പ് കമീഷൻ ഡൽഹിയിലേക്ക് വിളിപ്പിച്ചു. തെരഞ്ഞെടുപ്പ് നടപടികള്‍ക്കു വിഘാതം സൃഷ്ടിക്കുന്നു എന്ന ശശാങ്കിെൻറ പരാതിയെ തുടർന്ന് ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ചുമതലകളില്‍നിന്ന് ഒഴിവാക്കിയ സംഭവവുമായി ബന്ധപ്പെട്ടാണിത്. വ്യാഴാഴ്ച താൻ തെരഞ്ഞെടുപ്പ് കമീഷണറെ കാണുമെന്ന് ശശാങ്ക് പറഞ്ഞു. ത്രിപുരയിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്ന ബ്രൂ വംശജര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം നിഷേധിച്ചത് അടക്കം ആറു പരാതികളാണ് ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി ചുവാങ്ങോക്കെതിരെ ശശാങ്ക് ഉന്നയിച്ചത്. 1990കളില്‍ വംശീയ കലാപത്തെ തുടര്‍ന്ന് ബ്രൂ സമുദായത്തിലെ ആയിരങ്ങളാണ് ത്രിപുരയിലേക്ക് ഓടിപ്പോയത്.
ജനവിശ്വാസം നഷ്ടപ്പെട്ട മുഖ്യ തെരഞ്ഞെടുപ്പ് ഒാഫിസറെ പുറത്താക്കുകയോ സ്ഥലംമാറ്റുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് യങ് മിസോ അസോസിയേഷെൻറ നേതൃത്വത്തിൽ സന്നദ്ധസംഘടനകൾ മുഖ്യ തെരഞ്ഞെടുപ്പ് ഒാഫിസറുടെ ഒാഫിസ് ഉപരോധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.