റായ്പുർ: ഗുരുതരമായ ക്രമസമാധാന പ്രശ്നങ്ങളില്ലാതെ ഛത്തിസ്ഗഢ് നിയമസഭ തെരഞ്ഞെടുപ്പിന് പരിസമാപ്തി. ചൊവ്വാഴ്ച നടന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പിൽ 64.8 ശതമാനം പോളിങ് രേഖപ്പെടുത്തി. വോെട്ടടുപ്പ് അവസാനിക്കുന്ന അഞ്ചു മണിക്ക് തൊട്ടുമുമ്പുള്ള കണക്കനുസരിച്ചാണിത്. അന്തിമ കണക്ക് പുറത്തുവരുേമ്പാൾ പോളിങ് ശതമാനത്തിൽ വർധന പ്രതീക്ഷിക്കുന്നതായി തെരഞ്ഞെടുപ്പ് കമീഷൻ വൃത്തങ്ങൾ പറഞ്ഞു.
ചില പോളിങ് ബൂത്തുകളിൽ അഞ്ചുമണി കഴിഞ്ഞും നീണ്ട വരി ദൃശ്യമായിരുന്നു. 2013ൽ 77.12 ശതമാനമായിരുന്നു പോളിങ്. ഫലപ്രഖ്യാപനത്തിന് ഡിസംബർ 11 വരെ കാത്തിരിക്കണം. രണ്ടാംഘട്ട തെരഞ്ഞെടുപ്പിൽ 19 ജില്ലകളിലെ 72 മണ്ഡലങ്ങളിലായി 119 സ്ത്രീകൾ ഉൾപ്പെടെ 1079 സ്ഥാനാർഥികളാണ് രംഗത്തുണ്ടായിരുന്നത്. 77.53 ലക്ഷം പുരുഷ വോട്ടർമാരും 76.46 ലക്ഷം സ്ത്രീ വോട്ടർമാരുമടക്കം 1.5 കോടി വോട്ടർമാരാണുണ്ടായിരുന്നത്. 19,336 ബൂത്തുകളുടെ സുരക്ഷക്കായി ഒന്നര ലക്ഷത്തോളം സുരക്ഷ ഉദ്യോഗസ്ഥരുണ്ടായിരുന്നു.
90 സീറ്റിൽ തങ്ങൾ 65ലധികം നേടുമെന്നാണ് മൂന്നു തവണയായി അധികാരത്തിലുള്ള ബി.ജെ.പി മുഖ്യമന്ത്രി രമൺസിങ്ങിെൻറ അവകാശവാദം.
പ്രതിപക്ഷമായ കോൺഗ്രസിനെ കൂടാതെ അജിത് സിങ്ങിെൻറ ജനത കോൺഗ്രസ് ഛത്തിസ്ഗഢും ബി.എസ്.പിയും സി.പി.െഎയും ചേർന്ന സഖ്യത്തിെൻറയും ആം ആദ്മി പാർട്ടിയുടെയും സ്ഥാനാർഥികൾ രംഗത്തുണ്ടായിരുന്നു. നവംബർ 12ന് നക്സൽ മേഖലയിലെ 18 മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്നിരുന്നു. ഡിസംബർ 11ന് മറ്റു നാലു സംസ്ഥാനങ്ങൾക്കൊപ്പമാണ് ഛത്തിസ്ഗഢിെൻറയും ഫലപ്രഖ്യാപനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.