ന്യൂഡൽഹി: ബിഹാറിൽ ആർ.ജെ.ഡി-കോൺഗ്രസ് സഖ്യത്തിൽനിന്ന് സി.പി.െഎ പുറത്തായതോടെ ജെ.എൻ.യു വിദ്യാർഥി നേതാവ് കനയ്യ കുമാർ മത്സരിക്കുന്ന കാര്യം അനിശ്ചിതത്വത്തിൽ. ആർ.ജെ.ഡി പിന്തുണയോടെ കനയ്യ കുമാർ സ്വന്തം മണ്ഡലമായ ബേഗുസരായിയിൽ മത്സരിക്കുമെന്ന് മാസങ്ങൾക്കുമുമ്പ് വ്യക്തമാക്കിയിരുന്നു. ആർ.ജെ.ഡി നേതാവ് ലാലു പ്രസാദാണ് കനയ്യ കുമാറിനെ ബിഹാറിൽ തെരഞ്ഞെടുപ്പിലേക്ക് ക്ഷണിച്ചത്.
സഖ്യത്തിെൻറ ഭാഗമല്ലെങ്കിലും കനയ്യക്ക് പിന്തുണ നൽകുമെന്നായിരുന്നു റിേപ്പാർട്ടുകൾ. എന്നാൽ, മണ്ഡലത്തിൽ ജാതിസമവാക്യംകൂടി തിരിച്ചടിയായതോെട ആർ.ജെ.ഡി സീറ്റ് നിഷേധിച്ചിരിക്കുകയാണ്. കനയ്യ കുമാറിന് സീറ്റ് നൽകാൻ തങ്ങൾ ആർ.ജെ.ഡിയിൽ സമ്മർദം ചെലുത്തിയിരുന്നുവെന്നും എന്നാൽ, ബി.ജെ.പി സ്ഥാനാർഥിയും അതേ വിഭാഗത്തിൽപെട്ട ആളായതോടെ സീറ്റ് വിട്ടുകൊടുക്കാൻ അവർ തയാറാകുന്നില്ലെന്നും കോൺഗ്രസ് നേതൃത്വം പറയുന്നു. അതേസമയം, ആർ.ജെ.ഡി, കോൺഗ്രസ് സഖ്യത്തിെൻറ പിന്തുണയില്ലെങ്കിലും സി.പി.െഎ സ്ഥാനാർഥിയായി കനയ്യ മത്സരിച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.