ലഖ്നോ: ബി.എസ്.പി, എസ്.പി, ആർ.എൽ.ഡി കക്ഷികൾ ഉൾപ്പെട്ട മഹാസഖ്യത്തിെൻറ പ്രതീക്ഷകൾ ത െരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞെങ്കിലും ബി.എസ്.പി ഇതുവഴി നേട്ടം കൊയ്തു. 2014ലെ പൊതുതെ രഞ്ഞെടുപ്പിൽ സംപൂജ്യരായ പാർട്ടി ഇത്തവണ ഉത്തർപ്രദേശിൽ മത്സരിച്ച 38 സീറ്റിൽ 10 എണ്ണത്തിൽ വിജയിച്ചു.
വിജയത്തിനായുള്ള തന്ത്രങ്ങൾ മെനഞ്ഞത് പാർട്ടി അധ്യക്ഷ മായാവതി തന്നെയാണ്. വിജയമുറപ്പിക്കാൻ ബദ്ധൈവരികളായ സമാജ്വാദി പാർട്ടിയുമായി കൈകോർത്തുവെന്നു മാത്രമല്ല, എസ്.പിയുടെ ഏറ്റവും മുതിർന്ന നേതാവ് മുലായം സിങ് യാദവിനുവേണ്ടി മെയ്ൻപുരിയിൽ പ്രചാരണത്തിനെത്താനും മായാവതി തയാറായി.
ഭൂതകാലത്തെ മോശം അനുഭവങ്ങൾ മറക്കാൻ അവർ പാർട്ടി പ്രവർത്തകരോട് അഭ്യർഥിച്ചു. സഖ്യമായി മത്സരിക്കുേമ്പാഴെല്ലാം കൃത്യമായി വോട്ടുകളെത്തിക്കാൻ മായാവതിക്കുള്ള കഴിവ് എല്ലാവരും അംഗീകരിച്ചതാണ്. ഇത്തവണ 19.26 ശതമാനം വോട്ട് പാർട്ടിക്കായി ശേഖരിക്കാൻ അവർക്കായി. ദ്രവിച്ചുപോയ പാർട്ടിയെന്ന പേര് മാറ്റാനുള്ള അവസരമായി ബി.എസ്.പിക്ക് ഈ തെരഞ്ഞെടുപ്പ് മാറി.
ബി.ജെ.പിക്ക് പിന്നിൽ, യു.പിയിൽനിന്ന് ഏറ്റവുമധികം എം.പിമാരുള്ള പാർട്ടിയെന്ന പദവി ഇനി ബി.എസ്.പിക്കാണ്. ജാതി തെരഞ്ഞെടുപ്പിനെ നിർണയിക്കുന്ന യു.പിയിൽ സഖ്യം രൂപവത്കരിച്ചതോടെ, കൂട്ടായ്മയിലെ പ്രധാന കക്ഷികൾക്കെല്ലാം വേണ്ടി പ്രചാരണം നടത്താൻ മായാവതി എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.