കോഴിക്കോട്: യു.ഡി.എഫ് തരംഗം ആഞ്ഞടിച്ച ലോക്സഭ തെരഞ്ഞെടുപ്പിൽ വടക്കൻ കേരളത്തിൽ ബി.ജ െ.പിക്ക് വോട്ട് ചോർച്ച. വടകര, കാസർകോട്, വയനാട്, കണ്ണൂർ മണ്ഡലങ്ങളിലാണ് വോട്ടുകൾ ചോർന്നത്. കടുത്ത മത്സരം നടന്ന വടകരയിൽ ബി.ജെ.പിയിൽനിന്നുള്ള വോട്ടൊഴുക്ക് പാർട്ടി സംഘടന ദൗർബല്യം കാണിക്കുന്നതാണ്. ആകെയുള്ള ഏഴ് നിയോജകമണ്ഡലങ്ങളിൽ നാലിടത്ത് ബി.ജെ.പി സ്ഥാനാർഥി വി.കെ. സജീവിന് കിട്ടിയ വോട്ട് നാലക്കത്തിൽ ഒതുങ്ങി. പേരാമ്പ്രയിൽ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ഡി.ജെ.എസ് സ്ഥാനാർഥി നേടിയ വോട്ടുപോലും ഇത്തവണ നേടാൻ കഴിഞ്ഞില്ല. തലശ്ശേരിയിൽ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ നേടിയ വോട്ടിനേക്കാൾ 8669 വോട്ട് കുറവാണ് വി.കെ.സജീവന് കിട്ടിയത്. വയനാട്ടിൽ യു.ഡി.എഫ് സ്ഥാനാർഥിയായി രാഹുൽ ഗാന്ധിയെത്തിയപ്പോൾ മികച്ച മത്സരം കാഴിചവെക്കാനായി എത്തിയ തുഷാർ വെള്ളാപ്പള്ളിക്കും കൈവെള്ളയിൽനിന്ന് വോട്ട് ചോരുന്നത് തടയാൻ കഴിഞ്ഞില്ലെന്ന് കണക്കുകളിൽ വ്യക്തം.
കാസർകോടും കാര്യങ്ങൾ ആശ്വാസകരമല്ല. ഉദുമയിൽ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനേക്കാൾ വോട്ട് നേടിയെങ്കിലും 2014ൽ സുരേന്ദ്രൻ നേടിയ വോട്ട് സമാഹരിക്കാൻ ബി.ജെ.പിക്ക് സാധിച്ചില്ല. മുൻ സംസ്ഥാന പ്രസിഡൻറ് സി.കെ. പത്മനാഭൻ മത്സരിച്ച കണ്ണൂരിൽ സ്ഥിതി വ്യത്യസ്തമല്ല. പേരാവൂർ മണ്ഡലത്തിൽ മാത്രമാണ് 2016നേക്കാൾ വോട്ട് നേടാൻ ബി.ജെ.പിക്ക് സാധിച്ചത്. 2016ൽ ബി.ഡി.ജെ.എസ് ആണ് പേരാവൂരിൽ മത്സരിച്ചിരുന്നത്. യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രകാശ്ബാബു മത്സരിച്ച കോഴിക്കോട്ടും ചിലയിടങ്ങളിൽ പ്രതീക്ഷിച്ച വോട്ട് നേടാൻ ബി.ജെ.പിക്ക് സാധിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.