ഗുവാഹതി: പൗരത്വ ഭേദഗതി ബിൽ വടക്കുകിഴക്കൻ മേഖലയിൽ ബി.ജെ.പിക്ക് കനത്ത തിരിച്ചടി യായി. ലോക്സഭ തെരെഞ്ഞടുപ്പിൽ ഇൗ സംസ്ഥാനങ്ങളിൽ പ്രതീക്ഷയർപ്പിച്ച ബി.ജെ.പി ഇപ്പ ോൾ പുലിവാലു പിടിച്ച നിലയിലാണ്. മേഖലയിലെ പ്രധാന പാർട്ടികളും വിദ്യാർഥി സംഘടനകളു ം പ്രതിഷേധവുമായി രംഗത്തുണ്ട്. അസമിലും മറ്റും കേന്ദ്രസർക്കാറിനും ബി.ജെ.പിക്കുമെതിര െ പ്രതിഷേധം പടരുകയാണ്. അടങ്ങിക്കിടന്ന പ്രാദേശികവാദം തലപൊക്കിയതാണ് കേന്ദ്രത് തിന് വിനയായത്. കഴിഞ്ഞ രണ്ടര വർഷത്തിനിടെ ഏറെ നേട്ടങ്ങൾ കൊയ്ത ബി.ജെ.പി ലോക്സഭ തെരെഞ്ഞടുപ്പിലും കൂടുതൽ സീറ്റുകൾ പ്രതീക്ഷിച്ചിരുന്നു. എന്നാൽ, അടുത്ത ദിവസങ്ങളിൽ കാറ്റ് ബി.ജെ.പിക്ക് എതിരാണ്.
ബംഗ്ലാദേശ്, പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽനിന്ന് കുടിയേറിയ ഹിന്ദു, സിഖ്, ബുദ്ധ, പാഴ്സി, ജെയിൻ മതസ്ഥർക്ക് ഇന്ത്യൻ പൗരത്വം ഉടൻ നൽകുന്നതിനാണ് നിയമഭേദഗതി ബിൽ കൊണ്ടുവന്നത്. ലോക്സഭ പാസാക്കിയ ബിൽ ഇനി രാജ്യസഭ കടക്കണം. പതിറ്റാണ്ടുകളായി അനധികൃത കുടിയേറ്റക്കാരുടെ മേധാവിത്വം ഗണ്യമായി കൂടിവരുന്നതാണ് തദ്ദേശവാസികളുടെ പ്രതിഷേധത്തിന് കാരണം. പാർലമെൻറിൽ ബിൽ പാസായാൽ ബംഗ്ലാദേശിൽനിന്ന് ഹിന്ദുകൾ കൂട്ടത്തോടെ ഇവിടെയെത്തുമെന്ന് തദ്ദേശീയ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. തദ്ദേശീയ സമൂഹങ്ങൾ ഇവിടെ ന്യൂനപക്ഷമായി തീരുമെന്ന പ്രചാരണവും നടക്കുന്നുണ്ട്. ചൊവ്വാഴ്ച പലഭാഗത്തും ഹർത്താലായിരുന്നു. മേഖലയിലെ 25 ലോക്സഭ സീറ്റുകളിൽ 21ഉം പ്രതീക്ഷിച്ചാണ് ബി.ജെ.പി കരുക്കൾ നീക്കിയതെങ്കിലും കാര്യങ്ങൾ അവർക്ക് കൈവിട്ടനിലയിലാണ്.
അസം, അരുണാചൽപ്രദേശ്, മണിപ്പൂർ, ത്രിപുര എന്നിവിടങ്ങളിൽ ഭരണകക്ഷിയായ ബി.ജെ.പി നാഗലൻഡിലും മേഘാലയയിലും ഭരണത്തിൽ പങ്കാളിയാണ്. 2014ലെ തെരെഞ്ഞടുപ്പിൽ വടക്കുകിഴക്കൻ മേഖലയിൽനിന്ന് ബി.െജ.പിക്ക് എട്ട് സീറ്റുകൾ നേടാനായി. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം ബി.െജ.പിക്ക് ഒട്ടും അനുകൂലമല്ലെന്ന് ഗുവാഹതി സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് അധ്യാപകൻ േഡാ. നാനി ഗോപാൽ മഹന്ത പറഞ്ഞു. അസമിലും മറ്റും ബി.ജെ.പി വിരുദ്ധവികാരം പ്രബലമാണിപ്പോൾ.
14 ലോക്സഭ സീറ്റുകളുള്ള അസമിൽ, ബി.ജെ.പി മുന്നണിയിൽനിന്ന് അസം ഗണ പരിഷത്ത് കഴിഞ്ഞദിവസം പിന്മാറി. ഇതോടെ പരിഷത്തിെൻറ മൂന്ന് മന്ത്രിമാർ രാജിവെച്ചതും ബി.ജെ.പി സർക്കാറിന് പ്രഹരമായി. ബി.ജെ.പി സർക്കാർ വീണ്ടും ജനവിധി തേടണമെന്ന് അസം ഗണ പരിഷത്ത് നേതാവ് പ്രഫുല്ലകുമാർ മഹന്ത ആവശ്യപ്പെട്ടു.
മേഘാലയയിൽ ഭരണകക്ഷിയായ നാഷനൽ പീപ്ൾസ് പാർട്ടി ബി.ജെ.പിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. മണിപ്പൂരിലും ത്രിപുരയിലും മിസോറമിലും നാഗലൻഡിലും ഘടകകക്ഷികൾ ബി.ജെ.പിയുമായി ഇടഞ്ഞു. അരുണാചലിൽ നിയമസഭ, ലോക്സഭ തെരെഞ്ഞടുപ്പുകൾ ഒരുമിച്ചാണ് നടക്കുന്നത്. പൗരത്വ ബിൽ ഇവിടെയും ബി.ജെ.പിക്കെതിരെ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു അരുണാചൽപ്രദേശിൽനിന്നുള്ള എം.പിയാണ്.
അതിനിടെ അസമിൽ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷധം പ്രകടിപ്പിച്ച സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ഹിരൺ ഗോഹൈൻ, മുതിർന്ന മാധ്യമപ്രവർത്തകൻ മഞ്ജിത് മഹന്ത, ആർ.ടി.െഎ ആക്ടിവിസ്റ്റ് അഖിൽ ഗൊഗോയി എന്നിവർെക്കതിരെ പൊലിസ് രാജ്യദ്രോഹത്തിന് കേസെടുത്തു. പ്രമുഖ അസമി എഴുത്തുകാരനാണ് ഗോഹൈൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.