ലഖ്നോ: യു.പിയിൽ ബി.ജെ.പി സീറ്റ് നിഷേധിച്ച 12 സിറ്റിങ് എം.പിമാരെ പാട്ടിലാക്കാൻ പ്രതി പക്ഷം. ബി.ജെ.പി ഇതുവരെ പ്രഖ്യാപിച്ച 61 സ്ഥാനാർഥികളുടെ പട്ടികയിൽ 12 പേരെയാണ് ഒഴിവാക ്കിയത്. ഇതിൽ നാലുപേർ ഇതിനകംതന്നെ മറുകണ്ടം ചാടിക്കഴിഞ്ഞു. അലഹബാദ് എം.പി ശ്യാമചരൺ ഗുപ്തയും ബഹ്റൈച്ച് എം.പി സാവിത്രിഭായ് ഫുലെയും സമാജ്വാദി പാർട്ടിയിൽ ചേർന്ന് സ്ഥാനാർഥികളായി.
മറ്റൊരു ബി.ജെ.പി എം.പി അൻശുൽ വർമയും എസ്.പിയിലെത്തി. ഇറ്റാവ എം.പി അശോക്കുമാർ ദോഹ്റെ കോൺഗ്രസിലും ചേർന്നു. ബാക്കിയുള്ളവരെ കൂടെ കൂട്ടാൻ വിവിധ പ്രതിപക്ഷകക്ഷികൾ ശ്രമം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.