ന്യൂഡൽഹി: മോദിസർക്കാറിനോടുള്ള അതൃപ്തി പല തലങ്ങളിൽ ഉയർന്നുവരുന്നതിനിടയിൽ ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള തന്ത്രം മെനഞ്ഞ് ബി.ജെ.പി ‘അജയ്യ ബി.ജെ.പി’ എന്ന മുദ്രാവാക്യവുമായി 2019ൽ വർധിച്ച ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്തുമെന്ന് ഡൽഹിയിൽ തുടങ്ങിയ രണ്ടു ദിവസത്തെ ദേശീയ നിർവാഹക സമിതി യോഗത്തിൽ പാർട്ടി അധ്യക്ഷൻ അമിത് ഷാ വിശ്വാസം പ്രകടിപ്പിച്ചു.
ഉദ്ഘാടന പ്രസംഗത്തിൽ അമിത് ഷാ മുന്നോട്ടുവെച്ച പ്രധാന കാര്യങ്ങൾ ഇവയാണ്: പ്രതിപക്ഷത്തിെൻറ മഹാസഖ്യം ജനത്തിെൻറ കണ്ണിൽ പൊടിയിടുന്ന ഒന്നാണ്. പശ്ചിമ ബംഗാൾ, ഒഡിഷ തുടങ്ങി പാർട്ടി രണ്ടാം സ്ഥാനത്തുള്ള സംസ്ഥാനങ്ങളെ കൂടുതൽ കേന്ദ്രീകരിച്ച് തെരഞ്ഞെടുപ്പിൽ പ്രവർത്തിക്കും. കള്ളപ്പണ വേട്ട മുതൽ ആദായനികുതി റിേട്ടൺ വർധന വരെ, സർക്കാറിെൻറ നാലു വർഷത്തെ പ്രവർത്തന നേട്ടം വിശദീകരിച്ച് വിപുലമായ പ്രചാരണ പ്രവർത്തനങ്ങൾ നടത്തും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം ഞായറാഴ്ചയാണ്. ശനിയാഴ്ച തുടങ്ങിവെച്ച ചർച്ചകൾ പ്രകാരം ബി.ജെ.പി സംഘടനാ തെരഞ്ഞെടുപ്പു നീട്ടിവെക്കും. ലോക്സഭ തെരഞ്ഞെടുപ്പിന് ഏഴു മാസം മാത്രമാണ് ബാക്കിയെന്നിരിക്കേ, പാർട്ടി തെരഞ്ഞെടുപ്പിൽ കേന്ദ്രീകരിക്കാൻ സമയമില്ല. പ്രസിഡൻറ് കാലാവധി ജനുവരിയിൽ അവസാനിക്കുമെങ്കിലും ലോക്സഭ തെരഞ്ഞെടുപ്പിൽ അമിത് ഷാ അധ്യക്ഷനായി തുടരും.
പാർട്ടിയെ അലട്ടുന്ന വിഷയങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന തന്ത്രമാണ് നിർവാഹക സമിതിയിലെ പ്രധാന ചർച്ച. കർഷക രോഷം, ഇന്ധന വിലക്കയറ്റം, പട്ടികവിഭാഗക്കാരുടെ അതൃപ്തി, പട്ടികവിഭാഗ നിയമ വ്യവസ്ഥകൾ പുനഃസ്ഥാപിച്ചതിനെച്ചൊല്ലി സവർണ വിഭാഗങ്ങൾക്കിടയിൽ ഉണ്ടായിരിക്കുന്ന മുറുമുറുപ്പ് തുടങ്ങിയവ മറികടക്കുന്നതിെൻറ വഴികളെക്കുറിച്ച് നേതൃയോഗം ചർച്ച ചെയ്യുന്നുണ്ട്.
ദലിത് വോട്ടിനെച്ചൊല്ലിയുള്ള ആശങ്ക ബി.ജെ.പിയെ എത്രത്തോളം അലട്ടുന്നുവെന്ന് വേദി നിശ്ചയിച്ചതിൽ പോലും വ്യക്തം. നിർവാഹക സമിതി യോഗത്തിന് തെരഞ്ഞെടുത്തത് അംബേദ്കർ ഇൻറർനാഷനൽ സെൻററാണ്. വാജ്പേയിയുടെ വേർപാടിനു ശേഷം നടക്കുന്ന ആദ്യ നിർവാഹക സമിതി േയാഗമാണിത്. മുതിർന്ന നേതാവ് എൽ.കെ. അദ്വാനി അടക്കം കഴിഞ്ഞ തലമുറ നേതാക്കൾ മാർഗമണ്ഡൽ അംഗങ്ങളായി വേദിയിലും സദസ്സിലുമുണ്ട്. കേരളമടക്കം എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള നേതാക്കൾ നിർവാഹക സമിതി യോഗത്തിൽ പെങ്കടുക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.