ഗ്യാസ് വാഗ്ദാനം ഗ്യാസായി തുടരുന്നു... മോദിയെ പരിഹസിച്ച് കോൺഗ്രസ്

ന്യൂഡൽഹി: അസംസ്കൃത എണ്ണ, പാചകവാതകം, പ്രകൃതിവാതകം തുടങ്ങിയവയുടെ ഇറക്കുമതിയെ കൂടുതലായി ആശ്രയിക്കുന്നതിനെതിരെ പ്രധാനമന്ത്രി ​നരേന്ദ്രമോദിയെ പരിഹസിച്ച് കോൺഗ്രസ്. ‘മിസ്റ്റർ മോദി വാഗ്ദാനം ചെയ്ത ഗ്യാസ് ഇപ്പോൾ ഗ്യാസായി തുടരുന്നു’ കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് എക്സിൽ കുറിച്ചു. ഇന്ത്യയുടെ പ്രകൃതിവാതക ഇറക്കുമതി ആശ്രിതത്വത്തെക്കുറിച്ചായിരുന്നു പരിഹാസം.

2014-15നും 2024-25നും ഇടയിൽ ഇന്ത്യ അസംസ്കൃത എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്നത് 84 ശതമാനത്തിൽനിന്ന് 90 ശതമാനമായി ഉയർന്നു. 2014നും 15നും 2024-25നും ഇടയിൽ എൽ.പി.ജി ഇറക്കുമതിയെ ആശ്രയിക്കുന്നത് 46 ശതമാനത്തിൽനിന്ന് 62 ശതമാനമായി വർധിച്ചു. ആത്മനിർഭരതയോ സ്വാശ്രയത്വമോ മന്ത്രം ആയിരിക്കേണ്ട സമയത്താണ് ഇതെല്ലാം. പ്രകൃതിവാതക കഥ കൂടുതൽ അവ്യക്തമായി തുടരുന്നു. -ജയ്റാം രമേശ് എക്സിൽ കുറിച്ചു.

2005 ജൂൺ ആറിന് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി (മോദി) കൃഷ്ണ ഗോദാവരി നദിയുടെ അടിത്തട്ടിൽ ഗുജറാത്ത് സ്റ്റേറ്റ് പെട്രോളിയം കോർപറേഷൻ ഏറ്റവും വലിയ വാതക ശേഖരം കണ്ടെത്തിയതായി വീമ്പിളക്കി. ഇന്ത്യ ഊർജ്ജത്തി​ന്റെ കാര്യത്തിൽ സ്വയംപര്യാപ്തമാകുമെന്ന് പ്രഖ്യാപിച്ചു. 2011നും 2016നും ഇടയിൽ അഞ്ച് സി.എ.ജി റിപ്പോർട്ടുകൾ ഇത് 20,000 കോടി രൂപയുടെ അഴിമതിയാണെന്ന് കണ്ടെത്തി. തുടർന്ന് പ്രധാനമന്ത്രി ഇത് മൂടിവെച്ചു. 2017 ആഗസ്റ്റിൽ ഗുജറാത്ത് സ്റ്റേറ്റ് പെ​ട്രോളിയം കോർപറേഷനെ ഒ.എൻ.ജി.സിയിൽ ലയിപ്പിക്കാൻ നിർബന്ധിതമാക്കി. മിസ്റ്റർ മോദി വാഗ്ദാനം ചെയ്ത ഗ്യാസ് ഇപ്പോൾ ഗ്യാസ് മാത്രമായി തുടരുന്നു.’ -ജയ്റാം രമേശ് കൂട്ടിച്ചേർത്തു. 

Tags:    
News Summary - Gas promise remains gas Congress jibes at PM Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.