തിരുവനന്തപുരം: േലാക്സഭ െതരഞ്ഞെടുപ്പിൽ കേരളത്തിൽ ഒരു സീറ്റിലെങ്കിലും വിജയിച ്ചില്ലെങ്കിൽ പി.എസ്. ശ്രീധരൻപിള്ളക്ക് ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനം നഷ്ടമാകും. ദേശീയനേതൃത്വം ഇതുസംബന്ധിച്ച് വ്യക്തമായ സൂചന നൽകിയെന്നാണ് പാർട്ടിവൃത്തങ്ങൾ നൽകുന്ന വിവരം. പിള്ള സ്ഥാനാർഥിയായാലും കേരളത്തിൽനിന്ന് ഒരു സീറ്റ് ഇക്കുറിയുണ്ടാകണമെന്ന ആവശ്യമാണ് ദേശീയനേതൃത്വം മുന്നോട്ടുെവച്ചിട്ടുള്ളത്. ഇൗ സാഹചര്യത്തിൽ മത്സരരംഗത്തുണ്ടാകില്ലെന്ന് ആദ്യം വ്യക്തമാക്കിയിരുന്ന ശ്രീധരൻപിള്ള മത്സരിക്കാനുള്ള സാധ്യതയും വർധിച്ചു. തിരുവനന്തപുരം, പത്തനംതിട്ട മണ്ഡലങ്ങളിലൊന്നിലാവും അദ്ദേഹം സ്ഥാനാർഥിയാകുക.
തിരുവനന്തപുരത്ത് മുൻ അധ്യക്ഷനും മിസോറം ഗവർണറുമായ കുമ്മനം രാജശേഖരൻ മത്സരിക്കണമെന്ന ആവശ്യമാണ് ജില്ലകമ്മിറ്റി ഉൾപ്പെടെ മുന്നോട്ടുെവച്ചിട്ടുള്ളത്. ഇതിെൻറ അടിസ്ഥാനത്തിൽ തയാറാക്കിയ സ്ഥാനാർഥിപട്ടികയിൽ ആദ്യസ്ഥാനവും കുമ്മനത്തിന് തന്നെ. പേക്ഷ, ഗവർണറായ കുമ്മനം മത്സരിക്കണമോയെന്ന കാര്യത്തിൽ ദേശീയനേതൃത്വത്തിെൻറ തീരുമാനം നിർണായകമാണ്. കുമ്മനം അല്ലെങ്കിൽ ശ്രീധരൻപിള്ളയാണ് സ്ഥാനാർഥിയാകാനുള്ള സാധ്യത. അതിനിടെ, പിള്ള സ്ഥാനാർഥിയാകുന്നതിൽ ജില്ലയിൽനിന്ന് എതിർപ്പുമുണ്ട്. കുമ്മനമില്ലെങ്കിൽ സുരേഷ് ഗോപി, കെ. സുരേന്ദ്രൻ എന്നിവരിൽ ആരെങ്കിലും മത്സരിക്കണമെന്ന ആവശ്യവും പാർട്ടിക്കുള്ളിൽ ഉയർന്നിട്ടുണ്ട്. ശശി തരൂരിനെതിരെ കുമ്മനം തന്നെയാണ് മികച്ച സ്ഥാനാർഥിയെന്നും ക്രൈസ്തവ സമൂഹത്തിെൻറ ഉൾപ്പെടെ വോട്ടുകൾ കുമ്മനത്തിന് ലഭിക്കുമെന്ന വിലയിരുത്തലും പാർട്ടി നടത്തുന്നു. ശ്രീധരൻപിള്ളക്കെതിരെ പാർട്ടിക്കുള്ളിൽതന്നെ പടയൊരുക്കം നടക്കുന്ന സാഹചര്യവുമുണ്ട്. തെരഞ്ഞെടുപ്പിനുശേഷം പിള്ളയെ മാറ്റുന്ന സാഹചര്യം ഉണ്ടായാൽ കെ. സുരേന്ദ്രനാവും പാർട്ടി അധ്യക്ഷ പദവിയിലെത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.