തിരുവനന്തപുരം: ശബരിമലയും ജാതീയ വോട്ടും അനുകൂലമാക്കാനുള്ള കിണഞ്ഞ ശ്രമത്തിൽ ബി. ജെ.പി. സ്ഥാനാർഥികളായെങ്കിലും പ്രചാരണത്തിന് വേഗം പോരെന്ന വിമർശനം ഉയർന്ന സാഹച ര്യത്തിൽ ശബരിമല ഉൾപ്പെടെ പ്രധാന വിഷയമാക്കി പ്രചാരണം ചൂടുപിടിപ്പിക്കാനാണ് തീര ുമാനം. കൊച്ചിയിൽ ചേർന്ന യോഗം ഇതുസംബന്ധിച്ച തന്ത്രങ്ങൾക്ക് രൂപം നൽകി.
ശബരിമല വിഷയം പ്രധാന പ്രചാരണവിഷയമാക്കാനുള്ള ആർ.എസ്.എസ് തീരുമാനം ആദ്യം തള്ളിയ ബി.ജെ.പി സം സ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻപിള്ളക്ക് നിലപാട് തിരുത്തേണ്ടിവന്നതും ഇതുമൂലമാണ്. പത്തനംതിട്ട സ്ഥാനാർഥി കെ. സുരേന്ദ്രൻ ശബരിമലതന്നെ മുഖ്യവിഷയമാകുമെന്ന് കഴിഞ്ഞദിവസം വ്യക്തമാക്കുകയും ചെയ്തു. എന്നാൽ, വ്യാഴാഴ്ച കൊച്ചിയിൽ മാധ്യമപ്രവർത്തകരെ കണ്ടപ്പോൾ താനാണ് പാർട്ടി അധ്യക്ഷനെന്നും ശബരിമല പ്രധാന വിഷയമാക്കുമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്നുമാണ് ശ്രീധരൻ പിള്ള പ്രതികരിച്ചത്.
ഇതിനെതിരെ ഗ്രൂപ് ഭേദമന്യേ പാർട്ടിയിൽനിന്നും ആർ.എസ്.എസിൽനിന്നും വിമർശനമുണ്ടായപ്പോൾ മണിക്കൂറുകൾക്കകം പിള്ളക്ക് തെൻറ പ്രസ്താവന തിരുത്തേണ്ടിയും വന്നു. മോദിയുടെ നേട്ടങ്ങളാകും ചർച്ച എന്ന തെൻറ പ്രസ്താവന തിരുത്തി ശബരിമല വിശ്വാസികൾക്ക് നേരെയുണ്ടായ അതിക്രമങ്ങളുൾപ്പെടെ ചർച്ചയാക്കുമെന്നാണ് പിള്ള പറഞ്ഞത്. ശബരിമലയുമായി ബന്ധപ്പെട്ട് ആകർഷക തലവാചകങ്ങളും പോസ്റ്ററുകളും തയാറാക്കാനും കൊച്ചി യോഗത്തിൽ തീരുമാനമായി.
എന്നാൽ, ശബരിമല വിഷയത്തിെൻറ പേരിൽ ബി.ജെ.പിക്കായി പരസ്യ പ്രചാരണത്തിന് ഇറങ്ങില്ലെന്ന പന്തളം കൊട്ടാരം പ്രതിനിധിയുടെ പ്രസ്താവന പാർട്ടിയിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. അവരെ അനുനയിപ്പിക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. ജാതി, സമുദായ വോട്ടും അനുകൂലമാക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. അതിനാലാണ് സംസ്ഥാനത്തുനിന്നുള്ള സാധ്യതാപട്ടികയിൽ ഇടം പിടിക്കാത്ത രണ്ട് ക്രിസ്ത്യൻ സ്ഥാനാർഥികൾ അവസാന പട്ടികയിൽ ഇടം നേടിയത്.
ബി.ഡി.ജെ.എസിന് അഞ്ച് സീറ്റ് നൽകിയതിലൂടെ ഇൗഴവ വോട്ടും ഏഴ് നായർ സമുദായാംഗങ്ങളെ സ്ഥാനാർഥിയാക്കിയതിലൂടെ എൻ.എസ്.എസ് പിന്തുണയും ലഭിക്കുമെന്ന പ്രതീക്ഷയും ബി.ജെ.പി കൈവിടുന്നില്ല. വി.എസ്.ഡി.പി നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരെൻറ നേതൃത്വത്തിലെ കാമരാജ് കോൺഗ്രസിനെ എൻ.ഡി.എ ഘടകകക്ഷിയാക്കിയതിലൂടെ തിരുവനന്തപുരത്ത് നിർണായക സ്വാധീനമുള്ള നാടാർ സമൂഹത്തെ അനുകൂലമാക്കാനും നീക്കം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.