ചെന്നൈ: സംസ്ഥാനത്തെ 38 ലോക്സഭ മണ്ഡലങ്ങളിലേക്കും ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 18 നി യമസഭ മണ്ഡലങ്ങളിലേക്കും നടന്ന വോെട്ടടുപ്പ് സമാധാനപരം. എന്നാൽ, ചിലയിടങ്ങളിൽ അ ക്രമ സംഭവങ്ങളുണ്ടായി. വെല്ലൂർ, അറകോണം കീഴ്വിഷാരം രാസാത്തിപുരത്ത് ജനക്കൂട്ടത് തെ പിരിച്ചുവിടാൻ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു. ആളുകൾ നാനാഭാഗത്തേക്കും ഒാടിയ തിൽ നിരവധിപേർക്ക് പരിക്കേറ്റു. മുൻ കേന്ദ്രമന്ത്രിയും പാട്ടാളിമക്കൾ കക്ഷി നേതാവുമായ എ.വി. വേലുവിെൻറ നേതൃത്വത്തിലുള്ള സംഘം പൊലീസുമായി വാഗ്വാദത്തിലേർപ്പെട്ട സാഹചര്യത്തിലാണിത്. സ്ഥലത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചു.
കന്യാകുമാരി ഭൂതപാണ്ടി വീരവനല്ലൂരിൽ അമ്മ മക്കൾ മുന്നേറ്റ കഴകം- ബി.ജെ.പി പ്രവർത്തകർ ഏറ്റുമുട്ടി. സംഭവത്തിൽ അഞ്ച് ബി.ജെ.പി പ്രവർത്തകർക്ക് ഗുരുതരമായി പരിക്കേറ്റു. നിയമസഭ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വെല്ലൂർ ജില്ലയിലെ ആമ്പൂർ, ഗുഡിയാത്തം എന്നിവിടങ്ങളിൽ പൊലീസ് ലാത്തിവീശി. ആമ്പൂർ അമ്മമക്കൾ മുന്നേറ്റ കഴകം സ്ഥാനാർഥി ബാലസുബ്രഹ്മണ്യത്തിെൻറ കാർ അണ്ണാ ഡി.എം.കെ പ്രവർത്തകർ അടിച്ചു തകർത്തു. തുടർന്നാണ് പൊലീസ് നേരിയ ലാത്തിച്ചാർജ് നടത്തിയത്. മധുരയിൽ കീരതുറ ഡി.എം.കെ ഏരിയ സെക്രട്ടറി എസ്.എസ്. പാണ്ഡ്യനെ അഞ്ചംഗസംഘം വീട്ടിൽ അതിക്രമിച്ചുകയറി കുത്തി പരിക്കേൽപ്പിച്ചു. പാണ്ഡ്യനെ അത്യാസന്നനിലയിൽ മധുര സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കന്യാകുമാരി ജില്ലയിലെ തൂത്തൂർ കടലോര പ്രദേശത്തെ നൂറുക്കണക്കിന് വോട്ടർമാരുടെ പേരുകൾ പട്ടികയിലില്ലാത്തത് പ്രതിഷേധത്തിന് കാരണമായി.
ചിദംബരം അരിയല്ലൂർ പൊൻപരപ്പി ഗ്രാമത്തിൽ ദലിത്-സവർണ വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. വിടുതലൈ ശിറുതൈകൾ കക്ഷിയുടെ ചിഹ്നമായ ‘മൺകലങ്ങൾ’ എതിർപക്ഷം നടുറോഡിൽ എറിഞ്ഞുടച്ചതാണ് പ്രകോപനത്തിന് കാരണമായത്. ആക്രമണത്തിൽ പ്രദേശത്ത് ദലിത് കുടുംബങ്ങൾ താമസിക്കുന്ന ഇരുപതോളം വീടുകൾ ഭാഗികമായി തകർക്കെപ്പട്ടു. സ്ഥലത്ത് കൂടുതൽ പൊലീസ് എത്തിയിട്ടുണ്ട്.
വ്യാഴാഴ്ച രാവിലെ ഏഴ് മുതൽ വൈകീട്ട് ആറുവരെയാണ് പോളിങ് നടന്നത്. നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ബൂത്തുകളിൽ രാവിലെ മുതൽ വോട്ടർമാരുടെ നീണ്ട വരികൾ കാണപ്പെട്ടു. മുൻകാല തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് പൊരിവെയിലിലും സ്ത്രീകളുടെയും യുവജനങ്ങളുടെയും വൻതിരക്കാണ് അനുഭവപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.