കോഴിക്കോട്: ഗെയിൽ വാതക പൈപ്പ്ലൈൻ സംബന്ധിച്ച പ്രതിഷേധങ്ങൾ ചെറുക്കാനും ബോധവത്കരിക്കാനും സി.പി.എം. ഇതിെൻറ ഭാഗമായി കേളു ഏട്ടൻ പഠന കേന്ദ്രത്തിെൻറ ആഭിമുഖ്യത്തിൽ ബുധനാഴ്ച സെമിനാർ സംഘടിപ്പിച്ചു. ‘ഗെയിൽ വാതക പൈപ്പ് ലൈൻ പദ്ധതിയും കേരള വികസനവും’ എന്ന വിഷയത്തിലായിരുന്നു സെമിനാർ. പൈപ്പ്ലൈെൻറ സാേങ്കതിക, സുരക്ഷ വിഷയങ്ങൾ ഉൾപ്പെടെ പാർട്ടിയുടെ പ്രാദേശിക നേതാക്കൾക്ക് വ്യക്തമാക്കിെക്കാടുക്കാൻ സാേങ്കതിക വിദഗ്ധരും പരിപാടിയിൽ പെങ്കടുത്തു.
മത മൗലിക വാദികളും തീവ്രവാദികളും വികസന വിരോധികളുമാണ് വികസന വിരോധത്തിന് പിന്നിലെന്ന് അധ്യക്ഷത വഹിച്ച സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ പറഞ്ഞു. ഗെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിഷേധക്കാർ പറയുന്നതിൽ യുക്തിയുണ്ടെങ്കിൽ പക്വതയോടെ ശ്രദ്ധാപൂർവം കേൾക്കണമെന്നും എന്നാൽ, പദ്ധതി യാഥാർഥ്യമാക്കുന്നതിൽ വിട്ടുവീഴ്ച പാടില്ലെന്നും സി.െഎ.ടി.യു അഖിലേന്ത്യ സെക്രട്ടറി കെ. ചന്ദ്രൻപിള്ള പറഞ്ഞു.
ജനസാന്ദ്രത ഏറിയ പ്രദേശമെന്ന നിലയിൽ ഇരകൾക്ക് മതിയായ നഷ്ടപരിഹാരം നൽകുന്നുണ്ട്. രാജ്യത്ത് 16,500 കി.മീ ദൂരം ഇതിനകം പൈപ്പ് സ്ഥാപിച്ചു. കേരളത്തിൽ പദ്ധതി യാഥാർഥ്യമാകുന്നതോടെ വൈദ്യുതി ചാർജ് ഗണ്യമായി കുറയുകയും വ്യവസായങ്ങൾ വളരുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുമെന്ന് അദ്ദേഹം വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.