ബി.ജെ.പിയുടെ വോട്ടുകൾ ചോർന്നാലും അത് കോൺഗ്രസിലെത്തുന്നത് തടയാൻ എന്തെങ്കിലും നമ്പറുമായി മധ്യപ്രദേശിൽ ആർ.എസ്.എസ് ഇറങ്ങുമെന്ന് പറഞ്ഞത് മധ്യപ്രദേശ് പൊലീസിലെ എ.ഡി.ജി.പിയാണ്. ഭരണവിരുദ്ധ വികാരമുള്ള മണ്ഡലങ്ങളിൽ കഴിഞ്ഞ തവണ ‘നോട്ട’ക്ക് വലിയ പ്രചാരം നൽകിയ ആർ.എസ്.എസ് ഇത്തവണ നടത്തുന്ന പുതിയ പരീക്ഷണമാണ് ‘സപാക്സ്’ എന്നും അവർ പറഞ്ഞു. മധ്യപ്രദേശിലെ പര്യടനം പൂർത്തിയാക്കിയശേഷം തെരഞ്ഞെടുപ്പ് സംബന്ധിച്ച പൊലീസിെൻറ രഹസ്യാന്വേഷണ ഏജൻസികൾക്ക് ലഭിക്കുന്ന വിവരമറിയാനായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു ഇൗ വെളിപ്പെടുത്തൽ.
മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിെൻറ കൊട്ടിക്കലാശം തിങ്കളാഴ്ച അവസാനിച്ചേപ്പാൾ ശക്തമായ ബി.ജെ.പി വിരുദ്ധ വികാരം പ്രകടമാണ്. നഗരങ്ങളിലെ പാർട്ടിക്കുള്ള നിയന്ത്രണം നഷ്ടമാകില്ലെങ്കിലും ഉന്നത ജാതിക്കാർക്കിടയിൽപോലും വോട്ട് ചോരുമെന്ന് ആദ്യം തിരിച്ചറിഞ്ഞതും ആർ.എസ്.എസാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഭരണവിരുദ്ധവികാരത്തെ ‘നോട്ട’യിലേക്ക് വഴിതിരിച്ചുവിടുകയാണ് ആർ.എസ്.എസ് ചെയ്തത്. അതിെൻറ പുതുമ നശിച്ചതിനാൽ ആളുകൾ കോൺഗ്രസിലേക്ക് തിരിയുമെന്ന ഭീതി അവർക്കുണ്ട്. ഇത്തരെമാരു അന്തരീക്ഷത്തിൽ വോട്ടുചോർച്ചയിലൂടെ സീറ്റുകളിലുണ്ടാവുന്ന കുറവ് പരമാവധി കുറക്കാനുള്ള പരീക്ഷണമാണ് ‘സപാക്സ്’ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ‘സാമാന്യ പിച്ചഡാ അൽപസംഖ്യക് കല്യാൺ സമാജ്’ എന്ന പുതിയ സംഘടനയുടെ അരങ്ങേറ്റമെന്ന് പൊലീസ് ഒാഫിസർ പറഞ്ഞു.
പട്ടികജാതി, വർഗങ്ങൾക്കെതിരായ അതിക്രമം തടയുന്നതിനുള്ള നിയമഭേദഗതിക്കെതിരെ ഭാരത് ബന്ദ് നടത്തിയ ഉന്നത ജാതിക്കാരുടെ വോട്ട് കോൺഗ്രസിന് പോകുന്നത് തടയുകയാണ് ലക്ഷ്യം. തങ്ങൾ പ്രചരിപ്പിക്കുന്ന ബി.ജെ.പി വിരുദ്ധതയുടെ നേട്ടം കോൺഗ്രസിന് ലഭിക്കാതിരിക്കാൻ അവർ സ്വന്തം സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ടെന്നും പൊലീസ് ഒാഫിസർ ‘മാധ്യമ’ത്തോടു പറഞ്ഞു. മധ്യപ്രദേശ് വിവരാവകാശ കമീഷണറായിരുന്ന മുൻ െഎ.എ.എസ് ഉദ്യോഗസ്ഥൻകൂടിയായ ഹീരാലാൽ ത്രിവേദിയാണ് സംഘടനയുടെ പ്രസിഡൻറ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.