മലപ്പുറം: പാർട്ടിക്കുള്ളിലെ വിഭാഗീയതയുടെയും വെട്ടിനിരത്തിലിെൻറയും സൂചന നൽകിയ സി.പി.െഎ 23ാം സംസ്ഥാന സമ്മേളനത്തിന് ഞായറാഴ്ച കൊടിയിറങ്ങും. പല നിർണായക തീരുമാനങ്ങളും കൈക്കൊണ്ട സമ്മേളനത്തിെൻറ ശോഭ കെടുത്തുന്ന നിലയിലേക്ക് റിപ്പോർട്ട് ചോർച്ചയുണ്ടായിയെന്ന കടുത്ത വിമർശനത്തോടെയാണ് സമ്മേളനം അവസാനിക്കുന്നത്. കൺട്രോൾ കമീഷൻ റിപ്പോർട്ട് ചോർന്നതിനെ തുടർന്ന് പാർട്ടിയിൽ വീണ്ടും വിഭാഗീയതയും ശക്തമായിട്ടുണ്ട്. ഇത് പാർട്ടിക്കുള്ളിൽ ആഭ്യന്തരപ്രശ്നമുണ്ടാക്കുമെന്ന തിരിച്ചറിവിലൂടെ കേന്ദ്ര നേതൃത്വത്തിെൻറ സമവായ ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
സംസ്ഥാന കൗൺസിൽ അംഗങ്ങളെയും സംസ്ഥാന സെക്രട്ടറിയെയും ഇന്ന് െതരഞ്ഞെടുക്കാനിരിക്കെ വിഭാഗീയ പ്രവർത്തനങ്ങളുണ്ടായി മത്സരങ്ങളിലേക്ക് കാര്യങ്ങൾ നീങ്ങാതിരിക്കാനുള്ള ശ്രമമാണ് നേതൃത്വം നടത്തുന്നത്. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പാർട്ടിക്കുള്ളിൽ മത്സരം വന്നാൽ അത് സി.പി.എം ഉൾപ്പെടെയുള്ളവർ ഉപയോഗിക്കുമെന്ന വിലയിരുത്തലിെൻറ അടിസ്ഥാനത്തിൽ കൂടിയാണിത്. മത്സരം വന്നാലും കാനം പരാജയപ്പെടില്ലെന്ന മറുപടിയാണ് പാർട്ടി വൃത്തങ്ങൾ നൽകുന്നത്.
പാർട്ടിക്കുള്ളിൽ ഏകാധിപത്യമാണെന്നും ആ സാഹചര്യത്തിൽ തങ്ങൾക്ക് അർഹമായ പ്രാതിനിധ്യം ലഭിക്കണമെന്നുമുള്ള ആവശ്യം കെ.ഇ. ഇസ്മയിലും കൂട്ടരും കേന്ദ്ര നേത്വതൃത്തിന് മുന്നിൽെവച്ചിട്ടുണ്ട്. അതിെൻറ ഭാഗമായി ദേശീയ സെക്രേട്ടറിയറ്റിലേക്ക് ഇസ്മയിലിനെ ഉൾപ്പെടുത്തണമെന്നാണ് പ്രധാന ആവശ്യം. സംസ്ഥാന കൗൺസിൽ അർഹമായ പ്രാതിനിധ്യം വേണമെന്നും അവർ ആവശ്യപ്പെടുന്നു. കാനം രാജേന്ദ്രനെതിരെ സെക്രട്ടറി സ്ഥാനത്തേക്ക് സി. ദിവാകരനെ മത്സരിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് വിവരം. ആ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്ത് വിഭാഗീയത ഇല്ലായെന്ന് തെളിയിച്ച് സമ്മേളനം അവസാനിപ്പിക്കാനുള്ള നീക്കങ്ങളാണ് അണിയറയിൽ പുരോഗമിക്കുന്നത്.
പുതിയ സംസ്ഥാന കൗൺസിലിനെ ഞായറാഴ്ച െതരഞ്ഞെടുക്കണം. 89 ഫുൾടൈം അംഗങ്ങളും ഒമ്പത് കാൻഡിഡേറ്റ് അംഗങ്ങളും ഒമ്പത് കൺട്രോൾ കമീഷൻ അംഗങ്ങളും ഉൾപ്പെടെ 107 സംസ്ഥാന കൗൺസിൽ അംഗങ്ങളെയാണ് സമ്മേളനം െതരഞ്ഞെടുക്കുക. ഇതിൽ കറഞ്ഞത് 20 ശതമാനം പുതിയ അംഗങ്ങളായിരിക്കും. അതായത് കുറഞ്ഞത് 27 പേരെങ്കിലും പുതിയതായി കൗൺസിലിൽ എത്തും.
ആരെയൊക്കെ ഒഴിവാക്കി, പുതുതായി ആരെയൊക്കെ ഉൾപ്പെടുത്തണം എന്നതും വെല്ലുവിളിയായിത്തന്നെ നേതൃത്വത്തിന് മുന്നിലുണ്ട്. വിഭാഗീയതക്ക് വഴിെവക്കാതെതന്നെ പുതിയ അംഗങ്ങളെ കണ്ടെത്താനാണ് ശ്രമവും. കൗൺസിലിലെ വനിതകളുടെ പ്രാതിനിധ്യത്തിലും വർധനയുണ്ടാകും. ഇൗ െതരഞ്ഞെടുപ്പുകൾക്ക് ശേഷം വൈകീട്ട് നടക്കുന്ന റെഡ് വളൻറിയർ മാർച്ചും പൊതുസമ്മേളനത്തോടും കൂടി നാലുദിവസം നീണ്ട സി.പി.െഎ സംസ്ഥാന സമ്മേളനത്തിന് തിരശ്ശീല വീഴും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.