അടിക്കൊപ്പം സമ്മാനവും

ദോഷം പറയാൻ പാടില്ലെന്നാണ്. കല്ലടയുടെ ബസുകളിൽ തല്ലും ചവിട്ടും മാത്രമല്ല, സ്വർണനാ ണയങ്ങളും എൽ.ഇ.ഡി ടി.വിയുമെല്ലാം യാത്രക്കാർക്ക് സമ്മാനമായി നൽകിയിരുന്നു. ദീപാവലി യോടനുബന്ധിച്ച് ദിനംപ്രതി സമ്മാനങ്ങളും ബംബർ സമ്മാനങ്ങളും ഒരുക്കിയിരുന്നു. 500ന് മു കളിലുള്ള ടിക്കറ്റുകൾക്ക് ഒരു സമ്മാനക്കൂപ്പണുകൾ എന്ന നിലയിലായിരുന്നു ഇൗ ‘സേവനം ’. കേരളത്തിലും തമിഴ്നാട്ടിലും കർണാടകയിലും സമ്മാനങ്ങൾ വിതരണം ചെയ്യുന്നത് സ്ഥലത്ത െ പ്രധാന ഏമാനായിരിക്കും. വണ്ടിപോകുന്ന റൂട്ടിലെല്ലാം പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധമ ുണ്ട്. ബുക്കിങ് ഏജൻസികളാണ് ഇടനിലക്കാർ. കോയമ്പത്തൂരിലും കോഴിക്കോട്ടും ബംഗളൂരുവി ലും ഇതിന് മാറ്റമില്ല. െപാലീസ്, മോേട്ടാർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ വേണ്ടരീതിയിൽ ക ാണാനും കല്ലടയടക്കമുള്ള ട്രാവൽസുകാർ മിടുക്കരാണ്. തെരഞ്ഞെടുപ്പിെൻറ തലേന്ന് കേരള ത്തിൽ വ്യാപകമായി ചർച്ച ചെയ്ത വിഷയമായിട്ടും പ്രധാന രാഷ്ട്രീയപാർട്ടി നേതാക്കന്മാ രാരും പ്രതികരിച്ചിട്ടില്ല.

പാളയം ‘മാർക്കറ്റ്’
കോഴിക്കോടിെൻറ പ്രധാന വ്യാ പാരകേന്ദ്രമാണ് പാളയം മാർക്കറ്റ്. പച്ചക്കറി, പഴം വിൽപനയാണ് കൂടുതലും. പുലർച്ച മുതൽ പാളയത്ത് ഇതരസംസ്ഥാന പച്ചക്കറി ലോറികൾ സ്ഥാനംപിടിക്കും. പിന്നീട് സാധനങ്ങൾ ഇറക്കു ന്ന തിരക്കാണ്. ഇവിടെനിന്ന് 50 മീറ്റർ അടുത്താണ് കോൺട്രാക്ട് കാരേജ് ബസുകളുടെ ബുക്കി ങ് ഒാഫിസും ‘സ്റ്റാൻഡും’. വലിയ ഗുഹപോലെ തോന്നിക്കുന്ന, ബസിെൻറ ഗുഡ്സ് കാരിയറിനുള്ളിൽ നിന്ന് ചരക്കുകൾ ഇറക്കുന്നത് പതിവുകാഴ്ചയാണ്. തുണിത്തരങ്ങളും ഫാൻസി, സ്റ്റേഷനറി വസ ്തുക്കളും ‘ഗുഹ’യിൽനിന്ന് റോഡരികിൽ ഇറക്കിയിടും. ബസിെൻറ മുകളിലും കാണും ചില കെട്ടുകൾ. ജി.എസ്.ടി ഉദ്യോഗസ്ഥർ കൃത്യമായി പരിശോധിക്കാനും മടിക്കുന്നതോടെ സംസ്ഥാനത്തിന് നികുതി ചോർച്ചയാണ് ഫലം. ബംഗളൂരുവിൽനിന്നുള്ള ബസിൽനിന്ന് താമരശ്ശേരിയിലും െകാടുവള്ളിയിലും നിരവധി ചാക്കുകളും പെട്ടികളും ഇറക്കുന്നതും പതിവാണ്. താങ്ങാവുന്നതിലേറെ ചരക്കുമായി താമരശ്ശേരി ചുരം ഇറങ്ങി വരുേമ്പാൾ ഒരു ബസ് െകാക്കയിലേക്ക് മറഞ്ഞിട്ട് കുറച്ച് വർഷമേ ആയുള്ളൂ. കോഴിക്കോട്ടുനിന്ന് ദിനംപ്രതി നൂറുകണക്കിന് പേരാണ് ഇത്തരം ബസുകളിൽ രാത്രിയാത്ര ചെയ്യുന്നത്.

കല്ലട ഒരു പ്രതീകം മാത്രമാണ് -ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്
അനധികൃതമായി ഉണ്ടാക്കുന്ന ഭാരിച്ച പണം, അതുപയോഗിച്ച് അധികാരസ്ഥാനങ്ങളിലെ പൊളിറ്റിക്കൽ പിമ്പുകളെ ഉപയോഗിച്ച് വമ്പിച്ച നിലയിൽ സ്വാധീനിക്കൽ, പൊലീസ് സഹായത്തോടെയുള്ള ഗുണ്ടായിസം -ഇവ മൂന്നും ചേർത്ത് ചെറുതും വലുതുമായ സമാന്തര നിയമം നടത്തിപ്പുകാർ ഇന്ത്യയിൽ വർധിച്ചുവരുന്നു. ഇത്തരം ആളുകൾ ചെറിയ പ്രതിസന്ധിയിലാകുമ്പോഴേക്കും ജാതി മത രാഷ്ട്രീയ സംഘടനകൾപോലും ഒരു നാണവുമില്ലാതെ രക്ഷിക്കാൻ ഓടിയെത്തുന്നത് നാം കാണുന്നു.

സർക്കാർ സംവിധാനങ്ങളുടെ കെടുകാര്യസ്ഥതയാണ് ഇവയിൽ മുഖ്യപ്രതിസ്ഥാനത്ത് നിൽക്കുന്നത് എന്നുതന്നെ വേണം പറയാൻ. ഈ പശ്ചാത്തലത്തിൽ സർക്കാർ എങ്ങനെ ഇടപെടുന്നു എന്നത് കേരളം മുഴുവൻ ഉറ്റുനോക്കുന്നു എന്ന കാര്യം ഭരണകൂടം മറന്നുകൂടാത്തതാണ്

കുറേ കഴിയുമ്പോൾ ആളുകൾ ഇതൊക്കെ മറന്നുപോകുമെന്ന പ്രത്യാശയാണ് ഭരണകൂടം പുലർത്തുന്നതെങ്കിൽ മറ്റൊന്നും പറയാനില്ല. ഇതുവരെയുള്ള സംസ്ഥാന സർക്കാറിെൻറ ഇടപെടൽ പ്രതീക്ഷാജനകമാണെന്നു പറയാം.
ഈ കുറിപ്പുകാരൻ കല്ലടയിൽ യാത്രചെയ്തിട്ടുണ്ട്. ജീവനക്കാർക്ക് ഇത്രയേറെ ധാർഷ്ട്യം എങ്ങനെ കൈവരുന്നു എന്ന് അത്ഭുതപ്പെട്ടിട്ടുമുണ്ട്. കല്ലട സംഭവത്തിെൻറ പശ്ചാത്തലത്തിൽ സർക്കാർ ഒരു കമീഷനെ നിയമിക്കണം. ഇത്തരം ബസുകാർ എങ്ങനെയാണു പ്രവർത്തിക്കുന്നതെന്ന വിശദമായ പരിശോധനകളും അന്വേഷണങ്ങളും ഉണ്ടാവണം.ഇതോടൊപ്പം, നേരത്തെ ഇത്തരം പീഡനങ്ങൾക്ക് വിധേയമായ യാത്രക്കാർക്ക് മുൻകാല പ്രാബല്യത്തോടെ പരാതിപ്പെടാൻ ഒരു സെല്ല് ഉണ്ടാക്കണം.

പലപ്പോഴും ഇത്തരം അന്തർ സംസ്ഥാന ലക്ഷ്വറി ബസുകൾ എന്തുകൊണ്ടാണ് കൃത്യസമയം പാലിക്കാത്തതെന്നും സ്റ്റാർട്ടിങ് പോയൻറിലേക്ക് നാലും അഞ്ചും മണിക്കൂർ വൈകുതെന്നും ഈ സമയത്ത് ഈ വണ്ടികൾ ദുരൂഹമായി എവിടെയാണ് അപ്രത്യക്ഷമാകുന്നതെന്നും അന്വേഷണവിധേയമാക്കണം. ചിലപ്പോൾ നമ്മെ ഞെട്ടിക്കുന്ന ഒരു ക്രൈം ശൃംഖലയെപ്പറ്റിത്തന്നെ വിവരങ്ങൾ പുറത്തു വന്നുകൂടെന്നില്ല.

ഇവർ സർക്കാർ ബസുകളെ വരുതിയിൽ വരുത്തുന്നുണ്ടെന്നും റെയിൽവേ സർവിസുകളിൽ ഇടപെടുന്നുണ്ടെന്നതും കുറേക്കാലമായി കേൾക്കുന്നു. പ്രത്യേകിച്ച് ബാംഗ്ലൂർ റൂട്ടിൽ. ഇതിൽ വല്ല വാസ്തവമുണ്ടോ എന്നതും സർക്കാർ അന്വേഷിക്കേണ്ടതുണ്ട്. സർക്കാറിന് തങ്ങളുടെ പൗരന്മാരോടുള്ളത് ഒരു രക്ഷിതാവിെൻറ റോളാണെന്നത് നാം മറന്നു കൂടാ. ഒപ്പം യാത്രചെയ്തവർ എല്ലാവർക്കും വേണ്ടിയാണ് പ്രതികരിച്ചതെന്നാണ് നമുക്ക് മനസ്സിലാകുന്നത്. ഈ ചെറുപ്പക്കാരെ അതിക്രൂരമായി തല്ലിച്ചതക്കുമ്പോൾ ഒൊന്നുമറിയാത്തതുപോലെ സീറ്റിലമർന്നിരുന്ന മാന്യന്മാരായ പെരുച്ചാഴികളെപ്പറ്റിയും നാം ഓർക്കേണ്ടതുണ്ട്

ചട്ടലംഘനം നേരിടും –മന്ത്രി എ.കെ. ശശീന്ദ്രൻ


ഗൗരവതരത്തിലുള്ള നിയമലംഘനമാണ് സ്വകാര്യ അന്തർസംസ്ഥാന സർവിസുകളുടേത്. കേരളത്തിലോടുന്നവയിൽ പകുതിയിലധികം ബസുകളുടെയും രജിസ്ട്രേഷൻ അരുണാചൽപ്രദേശിലാണ്. അവിടെ നിന്നാണ് ഒാൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് സമ്പാദിച്ചിട്ടുള്ളതും. രജിസ്ട്രേഷൻ നടപടികൾ ലളിതമായതാണ് കാരണം. ചട്ടം അനുസരിച്ചിട്ടുണ്ട് എന്നതിനാൽ ഇക്കാര്യത്തിൽ നിയന്ത്രണത്തിന് പരിമിതികളുണ്ട്.

അതേസമയം, ചട്ടലംഘനത്തെ കർശനമായി നേരിടും. ബുക്കിങ് ഏജൻസികളിൽനിന്ന് പരിശോധന തുടങ്ങി അനധികൃത സംവിധാനം സമഗ്രമായി ഇല്ലാതാക്കലാണ് ഉദ്ദേശിക്കുന്നത്. ചട്ടഭേദഗതിതന്നെ വേണമെന്നാണ് സർക്കാർ നിലപാട്. ഇക്കാര്യത്തിൽ കാലതാമസമുണ്ടാകുമെന്നതിനാൽ ഒരാഴ്ചക്കുള്ളിൽ സ്വീകരിക്കാവുന്ന നടപടികൾ ആദ്യം പരിഗണിക്കും. ബുക്കിങ് ഏജൻസികൾക്ക് മാർഗനിർദേശം കൊണ്ടുവരും. ഏജൻസികളോട് ഒരാഴ്ചക്കകം രേഖകൾ ഹാജരാക്കാൻ നോട്ടീസ് നൽകിയിട്ടുണ്ട്.

വേഗത നിയന്ത്രിക്കാൻ സ്പീഡ് ഗവേണർ, അമിതചാർജ് തടയാൻ ഏകീകൃത നിരക്ക്, ബസുകളിൽ ജി.പി.എസ് എന്നിവ ഏർപ്പെടുത്താൻ ആവശ്യപ്പെടും. നിരക്ക് പഠിക്കുന്നതിന് ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയെ നിയോഗിക്കും. പിഴയിട്ടതുകൊണ്ട് മാത്രം പ്രശ്നം പരിഹരിക്കാനാവില്ല. അടുത്ത ഘട്ടത്തിൽ സംസ്ഥാനത്തിനകത്ത് അനധികൃതസർവിസ് നടത്തുന്ന ബസുകളെയും പിടികൂടും.

അനധികൃത സർവിസുകൾ നിരത്തിൽ മടങ്ങിയെത്തില്ല –ഗതാഗത കമീഷണർ


അനധികൃത അന്തർസംസ്ഥാന സ്വകാര്യസർവിസുകൾ വീണ്ടും നിരത്തുകളിൽ തിരിച്ചെത്താതിരിക്കും വിധം കർശന ഇടപെടലാണ് മോേട്ടാർ വാഹനവകുപ്പ് സ്വീകരിക്കുന്നതെന്ന് ഗതാഗത കമീഷണർ സുധേഷ് കുമാർ. നടപടികൾ നേരിട്ട് വിലയിരുത്തുന്നുണ്ട്. എല്ലാ ജില്ലകളിലും ഒാരോ സ്പെഷൽ സ്ക്വാഡിനെ വിന്യസിച്ചിട്ടുണ്ട്. ഒരു മോേട്ടാർ വെഹിക്കിൾ ഇൻസ്പെക്ടർ, മൂന്ന് അസിസ്റ്റൻറ് മോേട്ടാർ െവഹിക്കിൾ ഇൻസ്പെക്ടർമാർ എന്നിവരാണ് ഒാരോ സ്ക്വാഡിലുമുള്ളത്. ഇതിനുപുറമേ സേഫ് കേരള പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന 85 സ്ക്വാഡുകളെയും അനധികൃത അന്തർസംസ്ഥാന സ്വകാര്യ സർവിസുകളെ പിടികൂടാൻ നിയോഗിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന തുടരും. വളഞ്ഞ വഴിയിൽ സർവിസ് നടത്തുന്നത് അംഗീകരിക്കാനാവില്ല.

പൊലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കണം –ജേക്കബ് പുന്നൂസ് (മുൻ ഡി.ജി.പി)

ഏത് മേഖലയിലും നിയമനം നൽകുേമ്പാൾ പൊലീസ് പരിശോധനയും വെരിഫിക്കേഷനും നടത്താറുണ്ട്. എയർപോർട്ടിൽ ജോലി ചെയ്യണമെങ്കിൽ പൊലീസ് വെരിഫിക്കേഷനുണ്ട്. സർക്കാർ സർവിസിലും സമാനനിബന്ധനയുണ്ട്. സ്ത്രീകളും കുട്ടികളുമടക്കം പതിനായിരക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന അന്തർസംസ്ഥാന സ്വകാര്യബസ് മേഖലയിൽ ജോലി ചെയ്യുന്നവരുടെ ക്രിമിനൽ പശ്ചാത്തലത്തെക്കുറിച്ചോ സ്വഭാവത്തെക്കുറിച്ചോ ഒരു പൊലീസ് വെരിഫിക്കേഷനുമില്ല. ഇത് നിയമപ്രകാരം ഉറപ്പുവരുത്തണമെന്ന് കേരള പൊലീസ് ആക്ടിലെ 53ാം വകുപ്പിലുണ്ട്.

ഈ വകുപ്പ് പ്രകാരം സർക്കാറും െപാലീസും നടപടിയെടുത്താൽ മേഖലയിലെ അനഭിലഷണീയവും അനാരോഗ്യകരവുമായ പ്രവണതകൾ ഒരു വർഷം െകാണ്ട് അവസാനിപ്പിക്കാം. വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് നിശ്ചിതകാലയളവിലേക്ക് നിബന്ധനയാക്കണം. കൃത്യമായ ഇടവേളകളിൽ പുതുക്കുകയും വേണം. കേസുണ്ടായാൽ ജോലിയുണ്ടാകില്ല എന്ന സ്ഥിതിവന്നാൽ ബസ് ജീവനക്കാർ നല്ലനീതിയിൽ പെരുമാറാൻ നിർബന്ധിതരാകും.

(അവസാനിച്ചു)
തയാറാക്കിയത്: പി.പി. കബീർ, ഇഖ്ബാൽ ചേന്നര, സി.പി. ബിനീഷ്, എം. ഷിബു

Tags:    
News Summary - Kallada Bus Series - Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.