മഹാമാരിയെ പിടിച്ചുകെട്ടാൻ കേരളം വീണ്ടുമൊരു ലോക്ഡൗണിന് നിർബന്ധിതരായിരിക്കുന്നു. ഇനിയുള്ള ഒമ്പതു നാൾ സംസ്ഥാനം പൂർണമായും അടഞ്ഞുകിടക്കും. കോവിഡ് പോലെത്തന്നെ, ഏതർഥത്തിലും ലോക്ഡൗണും വലിയ പരീക്ഷണം തന്നെയാണ്. മഹാമാരിയിൽനിന്നെന്നപോലെ, ലോക്ഡൗണിൽനിന്നുള്ള അതിജീവനം അത്ര എളുപ്പമാകിെല്ലന്ന് കഴിഞ്ഞവർഷത്തെ ലോക്ഡൗൺ പഠിപ്പിച്ചിട്ടുണ്ട്. പക്ഷേ, ഇപ്പോൾ ഇതല്ലാതെ വേറെ വഴിയില്ല. ഒരാഴ്ചക്കാലം കർശന നിയന്ത്രണങ്ങൾ പാലിച്ചിട്ടും വൈറസിെൻറ 'രണ്ടാംവരവി'നെ ഫലപ്രദമായി ചെറുക്കാനായിട്ടില്ല; ഒാരോ ദിവസവും റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി കൂടിക്കൊണ്ടിരിക്കുകയായിരുന്നു. ഒരാഴ്ചക്കിടെമാത്രം രണ്ടര ലക്ഷത്തിലധികം പേരാണ് കോവിഡിന് കീഴ്പ്പെട്ടത്. കേരളത്തിൽ നൂറിൽ ഒരാളിപ്പോൾ കോവിഡ് ചികിത്സയിലാണ്. പരിശോധിക്കപ്പെടുന്ന ഏതാണ്ട് നാലിലൊരാളിൽ രോഗം സ്ഥിരീകരിക്കുന്നുമുണ്ട്. ഇൗ നില തുടർന്നാൽ, ഇപ്പോഴുള്ള ചികിത്സസംവിധാനങ്ങളൊന്നും തികയാതെവരും; ലഖ്നോവിലും സൂറത്തിലും ഡൽഹിയിലുമെല്ലാം കണ്ടതുപോലുള്ള ആരോഗ്യ അടിയന്തരാവസ്ഥ കേരളത്തിലും സംജാതമാകും. ഇതൊഴിവാക്കാനുള്ള അറ്റകൈ പ്രയോഗമെന്ന നിലയിലാണ് അധികാരികൾ സമ്പൂർണ അടച്ചിടലിന് മുതിർന്നിരിക്കുന്നത്. അതിജീവനത്തിനായുള്ള ഇൗ പരീക്ഷണത്തിൽ സർക്കാറിനൊപ്പം ജാഗ്രതയോടെ നിലയുറപ്പിച്ചേ പറ്റു.
ലോക്ഡൗൺ നിർദേശങ്ങൾ കൃത്യമായി പാലിച്ച് മുന്നോട്ടുപോയാൽ കാര്യങ്ങൾ സമയബന്ധിതമായിത്തന്നെ നിയന്ത്രണവിധേയമാക്കാനാകുമെന്ന് ആരോഗ്യമന്ത്രി ശൈലജ ടീച്ചർ പറഞ്ഞത് ഇൗ ഘട്ടത്തിൽ മുഖവിലക്കെടുക്കേണ്ടതു തന്നെ. കഴിഞ്ഞവർഷം മാർച്ച് അവസാനവാരം മോദി സർക്കാർ പ്രഖ്യാപിച്ച രാജ്യവ്യാപക ലോക്ഡൗണിെൻറ പാഠങ്ങൾ ജനത്തിനു മുന്നിലുണ്ട്. ഒരു ആസൂത്രണവുമില്ലാതെ നടപ്പാക്കിയിട്ടും, രോഗനിരക്ക് 14 ശതമാനമെങ്കിലും അതുവഴി കുറക്കാൻ സാധിച്ചിട്ടുണ്ടായിരുന്നു. കേരളത്തിൽനിന്ന് വ്യത്യസ്തമായി, പല സംസ്ഥാനങ്ങളിലും ആവശ്യത്തിന് ചികിത്സസംവിധാനങ്ങൾപോലും ഇല്ലാതിരിക്കെയാണ് ഇൗ നേട്ടമെന്നോർക്കുക. സമ്പർക്കത്തിലൂടെയുള്ള രോഗപ്പകർച്ച ഒഴിവാക്കാൻ ലോക്ഡൗണിലൂടെ സാധിച്ചു എന്നത് വസ്തുതയാണ്. അതുകൊണ്ടുതന്നെ, ഇപ്പോഴത്തെ ലോക്ഡൗണിലൂടെ വൈറസിനെ ഒരുപരിധിവരെ പിടിച്ചുകെട്ടാനാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കേണ്ടത്. അതേസമയം, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ലോക്ഡൗൺ സൃഷ്ടിച്ച വലിയ ദുരന്തങ്ങളും ഒാർക്കുന്നത് നല്ലതാണ്. സ്വതവേ, സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന ജനതയെ ആഭ്യന്തര പലായനങ്ങളിലേക്കും പട്ടിണിയിലേക്കും ലോക്ഡൗൺ കൂട്ടിക്കൊണ്ടുപോയി എന്നതും കാണാതിരിക്കാനാവില്ല. ആ ദുരന്തകാലത്തെ ഏറ്റവും മാതൃകാപരമായി നേരിട്ട് ലോകത്തിെൻറ കൈയടി നേടിയ സംസ്ഥാനമെന്ന നിലയിൽ കേരളത്തിൽ അങ്ങനെയൊരു അപകടത്തിനുള്ള സാധ്യതയില്ല. എന്നാലും കരുതലും ജാഗ്രതയും ആവശ്യമാണ്. അവശ്യ സാധനങ്ങളുടെ വിപണനവും സർവിസും മാത്രമായി നമ്മുടെ െപാതുയിടങ്ങൾ ചുരുക്കപ്പെടുേമ്പാൾ നിത്യവൃത്തിക്ക് കഷ്ടപ്പെടുന്ന പതിനായിരങ്ങൾ അവഗണിക്കപ്പെടാൻ സാധ്യതയുണ്ട്. അവശ്യസർവിസുകളിൽ ഉൾപ്പെടാത്ത ടെക്സ്റ്റൈൽസ് പോലുള്ള വ്യാപാര സ്ഥാപനങ്ങൾ ദിവസങ്ങളോളം അടഞ്ഞുകിടക്കുേമ്പാൾ പെരുവഴിയിലാവുക അവിടുത്തെ നൂറുകണക്കിന് തൊഴിലാളികൾകൂടിയാണ്. സമൂഹത്തിെൻറ താഴെതട്ടിലും പുറംപോക്കിലുമായി ജീവിക്കുന്ന ഇക്കൂട്ടരെ സവിശേഷമായി പരിഗണിക്കാൻ സർക്കാറിന് ബാധ്യതയുണ്ട്. കോവിഡ് ജാഗ്രത നിലനിർത്തിക്കൊണ്ടുതന്നെ, ഇതുപോലുള്ള സ്ഥാപനങ്ങൾക്കും സേവനങ്ങൾക്കും ഏതെങ്കിലും തരത്തിൽ ഇളവ് നൽകാനാകുമോ എന്ന കാര്യവും അധികാരികളുടെ അടിയന്തര പരിഗണനയിൽ വരേണ്ടതാണ്.
ആവശ്യമായ ചികിത്സസൗകര്യങ്ങൾ ഉറപ്പുവരുത്തിയ ശേഷമാണ് ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രിയടക്കമുള്ളവർ ആവർത്തിക്കുേമ്പാഴും ചില ആശങ്കകൾ ബാക്കിയാകുന്നു. ഇവിടെ അടിസ്ഥാന ചികിത്സസൗകര്യങ്ങളുണ്ടെന്നതും കൃത്യവും വ്യവസ്ഥാപിതവുമായി ഒാക്സിജൻ സിലിണ്ടറുകൾ അടക്കമുള്ള സാമഗ്രികൾ ആശുപത്രികൾക്ക് വിതരണം ചെയ്യാൻ പ്രത്യേക 'വാർ റൂം' ആരംഭിച്ചിട്ടുണ്ടെന്നതുെമാക്കെ ശരിതന്നെ. പക്ഷേ, ഇത്തരം സജ്ജീകരണങ്ങളിലൂടെ മാത്രമായി മഹാമാരിെയ നിയന്ത്രണവിധേയമാക്കാനാകുമോ? നിലവിൽതന്നെ സർക്കാർ ആശുപത്രികളിലെ െഎ.സി.യു കിടക്കകളിൽ 80 ശതമാനവും നിറഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ. അതിൽത്തന്നെ, ഏറ്റവും കുടുതൽ രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്ന എറണാകുളത്തും മലപ്പുറത്തും െഎ.സി.യു കിടക്കകൾ ബാക്കിയില്ല. രോഗവ്യാപനം തുടർന്നാൽ ഇൗ ജില്ലകളിൽ സ്ഥിതി വഷളാകാനാണ് സാധ്യത. അതല്ലെങ്കിൽ, അവർക്ക് വലിയ ചെലവിൽ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടേണ്ടിവരും. സ്വകാര്യ ആശുപത്രികൾ സർക്കാർ നിയന്ത്രണത്തിൽ കോവിഡ് സെൻററുകളാക്കുക എന്നതാണ് ഇൗ പ്രതിസന്ധി തരണം ചെയ്യാനുള്ള വഴി.
ഇതിനകംതന്നെ അത്തരം ശ്രമങ്ങൾ സർക്കാറിെൻറ ഭാഗത്തുനിന്നുണ്ടായിട്ടുണ്ടെങ്കിലും അതൊന്നും പര്യാപ്തമാകില്ല. സ്വകാര്യ ആശുപത്രിയിലെ കോവിഡ് ചികിത്സ സർക്കാർ നിയന്ത്രണത്തിലാകേണ്ടതും ഇൗ ഘട്ടത്തിൽ അത്യന്താപേക്ഷിതമാണ്. ചികിത്സയുടെ പേരിൽ അവിടെ വൻകൊള്ള അരങ്ങേറുന്നുവെന്ന് നിരീക്ഷിച്ചത് ഹൈകോടതിയാണ്. രണ്ടു ദിവസത്തെ ചികിത്സക്ക് കോവിഡ് രോഗിയിൽനിന്ന് ഒാക്സിജനായി സ്വകാര്യ ആശുപത്രി ഇൗടാക്കിയത് അര ലക്ഷത്തോളം രൂപയാണത്രെ. ജീവൻ രക്ഷാ ഉപകരണങ്ങൾക്ക് കൃത്രിമ ക്ഷാമമുണ്ടാക്കി ലാഭം കൊയ്യുന്ന വിപണിയിലെ കഴുകൻമാരെ പിടിച്ചുകെട്ടാനും സർക്കാർ തയാറാവണം. ഒാരോ ദിവസവും ആരോഗ്യ ഉപകരണങ്ങൾക്ക് പല കാരണങ്ങൾ പറഞ്ഞ് വിലകൂട്ടിക്കൊണ്ടിരിക്കുന്നത് കോവിഡ് ചികിത്സയെ താളം തെറ്റിക്കും. നമ്മുടെ സംവിധാനങ്ങൾക്കുള്ളിൽ ഒളിഞ്ഞുകിടക്കുന്ന ഇത്തരം പഴുതുകൾകൂടി അടയ്ക്കുേമ്പാഴേ ലോക്ഡൗൺ ഫലപ്രദമായൊരു പ്രതിരോധമാകൂ. അതിനുള്ള ജാഗ്രതകൂടി അധികാരികൾക്കുണ്ടായിരിക്കെട്ട.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.