ചൈനയിലെ ഹുബെ പ്രവിശ്യയിലെ വൂഹാൻ നഗരത്തിൽ പൊട്ടിപ്പുറപ്പെട്ട് ലോകമാസകലം ഭീതി വി തച്ച കോവിഡ്–19 വൈറസ് ഗൾഫ് രാജ്യങ്ങളിലുമെത്തിയത് നല്ല ജാഗ്രതയോടെ കാണേണ്ട കാര്യമ ാണ്.
ലോകത്തിലെ ഏറ്റവും അത്യാധുനികമായ ആരോഗ്യപാലന സംവിധാനങ്ങളും എണ്ണയിട്ട യന് ത്രം പോലെ പ്രവർത്തിക്കുന്ന സർക്കാർ മെഷിനറിയും അച്ചടക്കത്തിെൻറ ഇരുമ്പു ചട്ടക്കൂടി ൽ ജീവിക്കുന്ന സമൂഹവും മികച്ച സമ്പദ് ഘടനയുമെല്ലാമുള്ള ചൈന രണ്ടു മാസമായി–കോവിഡ് 19 എ ന്ന വൈറസിന് മുന്നിൽ പകച്ച് നിൽക്കുകയാണ്. ഇതെഴുതുമ്പോൾ വൈറസ് ബാധയിൽ ആ രാജ്യത്ത് മ രിച്ചവരുടെ എണ്ണം മൂവായിരത്തിനടുത്തെത്തിയിരിക്കുന്നു.
ലക്ഷത്തിനടുത്ത് പേർ രോ ഗബാധിതരായി ചികിത്സയിൽ കഴിയുന്നു. ചൈനയിൽ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട് അധികം ക ഴിയാതെ തന്നെ ഹോങ്കോങ്, മലേഷ്യ, കൊറിയ, വിയറ്റ്നാം, ജപ്പാൻ, തായ്വാൻ, സിംഗപ്പൂർ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിലും–കോവിഡ് 19 സ്ഥിരീകരിക്കപ്പെട്ടു. ഇവയൊക്കെയും ചൈനയുടെ സമീപത്തുള്ള രാജ്യങ്ങളാണെങ്കിൽ അധികം വൈകാതെ തന്നെ ഇറ്റലി, ഫ്രാൻസ് തുടങ്ങിയ മറ്റ് വിദൂര രാജ്യങ്ങളിലും വൈറസ് ബാധ സ്ഥിരീകരിച്ചു.
വൈറസ് ആക്രമണം കാരണം അടച്ചിട്ട ചൈനീസ് നഗരങ്ങൾ ഇപ്പോഴും തുറന്നിട്ടില്ല. ആ രാജ്യത്തിെൻറ ആഭ്യന്തര ഉൽപാദനത്തിനും കയറ്റുമതിക്കും സമ്പദ് ഘടനക്കും ടൂറിസത്തിനുമെല്ലാം കനത്ത ആഘാതമാണ് ഈ മഹാമാരി ഏൽപിച്ചിരിക്കുന്നത്. ചൈന കഴിഞ്ഞാൽ കോവിഡ് ബാധയിൽ ഇപ്പോൾ ഏറ്റവുമധികം ഉലയുന്നത് ഇറാനായിരിക്കും. ആ രാജ്യത്തിെൻറ വൈസ് പ്രസിഡൻറ് മഅ്സൂമ ഇബ്തികാർ, ആരോഗ്യ സഹമന്ത്രി ഇറാജ് ഹരിർച്ചി എന്നിവർ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടതിനെ തുടർന്ന് ഏകാന്ത ചികിത്സയിലാണ്.
ഇതിനകം 34 പേർ അവിടെ വൈറസ് ബാധയേറ്റ് മരണപ്പെട്ടു കഴിഞ്ഞു. നൂറുകണക്കിനു പേർ നിരീക്ഷണത്തിലോ ചികിത്സയിലോ ആണ്. ഇറാനു ശേഷം വിവിധ ഗൾഫ് രാജ്യങ്ങളിലും വൈറസ് ബാധ സ്ഥിരീകരിച്ചതാണ് നമ്മൾ മലയാളികൾക്ക് ആശങ്കയുണ്ടാക്കുന്ന കാര്യം. ഇറാനിൽനിന്ന് വന്നവരിൽനിന്നാണ് ഗൾഫിൽ കോവിഡ് 19 –എത്തിയതെന്നാണ് കരുതപ്പെടുന്നത്. പ്രതിരോധ സജ്ജീകരണങ്ങളുടെ ഭാഗമായി ഉംറ തീർഥാടനം പോലും നിർത്തിവെച്ചിരിക്കുകയാണ് സൗദി അറേബ്യ.
കേരളത്തിൽനിന്ന് ഉംറക്കായി തിരിച്ച തീർഥാടകരെ വിമാനത്തിൽ കയറ്റിയ ശേഷം തിരിച്ചിറക്കുകയായിരുന്നു. ഒരു പക്ഷേ, മക്കയുടെ ചരിത്രത്തിലെതന്നെ അസാധാരണമായ അനുഭവമായിരിക്കും വിദേശികൾക്കുള്ള ഉംറ തീർഥാടനത്തിന് താൽക്കാലികമായെങ്കിലും വിലക്കേർപ്പെടുത്തിയ സംഭവം. കുവൈത്ത്, ബഹ്റൈൻ, യു.എ.ഇ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിലും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഇറാഖ്, ലബനാൻ, അൽജീരിയ തുടങ്ങിയ മറ്റ് അറബ് രാജ്യങ്ങളും വൈറസ് ബാധിത രാജ്യങ്ങളുടെ പട്ടികയിൽ പെടുന്നു. വിവിധ എയർലൈൻ കമ്പനികൾ നിരവധി ഷെഡ്യൂളുകളാണ് റദ്ദ് ചെയ്തിരിക്കുന്നത്. അന്താരാഷ്ട്ര വ്യോമ ഗതാഗതം, വ്യാപാരം, ടൂറിസം തുടങ്ങിയ മേഖലകളിൽ ഇതു വലിയ ആഘാതങ്ങളാണ് സൃഷ്ടിക്കുന്നത്. സ്റ്റോക്ക് മാർക്കറ്റ്, എണ്ണ വിപണി തുടങ്ങിയവയെയും വൈറസ് ബാധിച്ചു കഴിഞ്ഞു. വ്യോമഗതാഗതത്തിലും എണ്ണ വിപണിയിലുമുണ്ടാകുന്ന പ്രതിഫലനങ്ങൾ ഗൾഫിലെ വിപണിയെയും സാമ്പത്തിക സ്ഥിതിയെയും എളുപ്പത്തിൽ ബാധിക്കും.
സ്വദേശിവത്കരണം പോലുള്ള നടപടികളെ തുടർന്ന് പ്രവാസികൾ നിലവിൽ നേരിടുന്ന പ്രതിസന്ധികൾക്കു പുറമെ, ഇത് എന്ത് പ്രതിഫലനങ്ങളുണ്ടാക്കുമെന്ന് കാത്തിരുന്നു കാണണം. അതായത്, ആരോഗ്യ സുരക്ഷരംഗത്ത് മാത്രമല്ല, സാമ്പത്തിക ആസൂത്രണത്തിെൻറ മേഖലയിലും കരുതലോടെ ഇടപെടേണ്ട സന്ദർഭമാണിത്. പൊതുജനാരോഗ്യ മേഖലയിൽ വലിയ ശ്രദ്ധയോടെയും കരുതലോടെയും ഇടപെടുന്നവരാണ് ഗൾഫ് ഭരണകൂടങ്ങൾ. കോവിഡ്–19െൻറ കാര്യത്തിലും ആ ജാഗ്രത അവർ പാലിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.
അതോടൊപ്പംതന്നെ, നല്ല ജാഗ്രത പാലിക്കാൻ അവിടങ്ങളിലെ പ്രവാസി സമൂഹവും സന്നദ്ധമാവണം. സർക്കാർ സംവിധാനങ്ങൾ സമയാസമയങ്ങളിൽ നൽകുന്ന നിർദേശങ്ങൾ അറിയുകയും പാലിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പുവരുത്തണം. കേരളത്തിൽ കോവിഡ്–19 ബാധിച്ച് എത്തിയവരുടെ കാര്യത്തിൽ നമ്മുടെ ആരോഗ്യസംവിധാനം അങ്ങേയറ്റം ഫലപ്രദമായി ഇടെപട്ടിട്ടുണ്ട്. മലയാളികൾ ധാരാളമുള്ള ഗൾഫ് മേഖലയിലും വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ അക്കാര്യത്തിലും ആവശ്യമായ ശ്രദ്ധയും ജാഗ്രതയും സർക്കാർ പുലർത്തുമെന്ന് പ്രതീക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.