മത്സരരംഗത്തില്ലെങ്കിലും കളത്തിനു പുറത്ത് കൊടുങ്കാറ്റിെൻറ ശക് തിയോടെ ആഞ്ഞടിക്കുന്ന മൂന്നു വനിതകൾ സാക്ഷാൽ നരേന്ദ്രമോദിയുടെ ഉറ ക്കം കെടുത്തുന്നു. പുരുഷ കേസരികളിൽ പലർക്കും മോദിയുടെ മുഖത്തുനോ ക്കി പറയാൻ നെട്ടല്ലുറപ്പില്ലാത്തിടത്താണ് ഇൗ വനിത സിംഹങ്ങളുടെ ഗ ർജനം, രാജ്യത്തുടനീളം ജനമനസ്സുകളെ ഇളക്കിമറിച്ച് അലയടിക്കു ന്നത്. രാജ്യത്തെ ദരിദ്രനാരായണന്മാരിലേക്കിറങ്ങിച്ചെന്ന് അവരുടെ മനസ്സ് കവരുന്ന ഇന്ദിര പ്രിയദർശിനിയുടെ കൊച്ചുമകൾ പ്രിയങ്ക ഗാന്ധിയാണ് മോദിജിയുടെ അധികാര കസേരക്ക് ഇളക്കം തട്ടിക്കുന്ന ഒരു വനിതാരത്നം. വംഗനാടിെൻറ കരുത്ത് മുഴുവൻ രാഷ്ട്രീയ ഭൂമികയിലേക്ക് ആവാഹിച്ച് സിംഹശൗര്യത്തോടെ കരുക്കൾനീക്കുന്ന മമത ബാനർജിയാണ് രണ്ടാം വനിത.
അംബേദ്കറിയൻ സിദ്ധാന്തങ്ങളുടെ ചിറകിലേറി ദലിത്-പിന്നാക്ക വിഭാഗങ്ങളുടെ മുഴുവൻ പടനായികയായി, രാജ്യത്തിെൻറ ഹൃദയഭൂമികയിൽനിന്ന് തേരുതെളിക്കുന്ന ‘ബഹൻജി’ മായാവതിയാണ് വനിതാത്രയത്തിലെ മൂന്നാമത്തെ രത്നം. സ്ഥാനാർഥി കുപ്പായമണിഞ്ഞില്ലെങ്കിലും ഇന്ദ്രപ്രസ്ഥത്തിലെ ‘മോദി കസേര’യിൽ കണ്ണുംനട്ടാണ് മമതയും മായാവതിയും അങ്കത്തട്ടിൽ പോരാട്ടം കനപ്പിക്കുന്നത്. പ്രസ്തുത കസേരയിൽ സ്വന്തം സഹോദരനെ അവരോധിക്കുകയെന്ന ദൗത്യവുമായാണ് ഇന്ദിര പ്രിയദർശിനിയുടെ മുഖസാദൃശ്യം ഏറെയുള്ള കൊച്ചുമകൾ പ്രിയങ്ക ചുവടുവെക്കുന്നത്.
വോെട്ടണ്ണിക്കഴിഞ്ഞാൽ വിജയ തിലകമണിഞ്ഞവരുടെ നീണ്ട ലിസ്റ്റിൽ ഇൗ മൂന്ന് വനിതകളുടെയും പേര് തങ്കലിപികളിൽ എഴുതിച്ചേർത്തിട്ടുണ്ടാവില്ലെന്നത് ഉറപ്പ്. എന്നാൽ മമത ദീദിയും മായാവതിജിയും രാജ്യത്തെ ‘മന്ത്രിമാരിൽ പ്രധാനി’യാകാൻ മുൻനിരയിലുണ്ടാകുമെന്നാണ് കണക്കുകൂട്ടലുകൾ. 80 സാമാജികരെ ലോക്സഭയിലേക്ക് അയക്കുന്ന ഉത്തരപ്രദേശത്തുനിന്ന് കോൺഗ്രസുകാരെ അധികം പറഞ്ഞയക്കേണ്ടെന്ന ബഹൻജിയുടെ കാഴ്ചപ്പാടിൽ ഇൗ കൂട്ടലും കിഴിക്കലുകളുമാണുള്ളതെന്ന് പരസ്യമായ രഹസ്യമാണ്. രാഷ്ട്രീയ ഗോദയിൽ ‘ഫയൽവാനാ’യി നിറഞ്ഞുനിന്നിരുന്ന സാക്ഷാൽ മുലായംജിയുടെ മകൻ അഖിലേഷ് യാദവിന് കോൺഗ്രസിനെ കൂട്ടി തൊടണമെന്ന് ഉള്ളിെൻറയുള്ളിൽ മോഹമില്ലാഞ്ഞിട്ടല്ല. ബഹൻജിയുടെ കണ്ണുരുട്ടലിനു മുന്നിൽ പത്തിമടക്കി തൊഴേണ്ടിവന്നുവെന്നുമാത്രം. പാവം രാഹുൽ ഗാന്ധിക്കും അമ്മ സോണിയക്കും അവർ കുടുംബസ്വത്തായി കൈവശംവെച്ച് പരിപാലിക്കുന്ന രണ്ട് മണ്ഡലങ്ങളിൽ ഇളവ് അനുവദിക്കുന്നതിൽ ജൂനിയർ യാദവിെൻറ ഇൗ പരിമിതമായ രാഷ്ട്രീയ കുശലത വിജയിെച്ചന്ന് മാത്രം. യു.പി പിടിച്ചാൽ രാജ്യം പിടിയിലൊതുക്കാമെന്നാണ് പഴഞ്ചൊല്ല്. കഴിഞ്ഞതവണ മോദിജി-അമിത്ജി കൂട്ടുകെട്ട് അത് അടിവരയിട്ട് തെളിയിച്ചതാണ്.
മായാവതിയും അഖിലേഷും രാഹുലുമെല്ലാം കിണഞ്ഞ് ശ്രമിച്ചിട്ടും ഉത്തരപ്രദേശം ഏതാണ്ട് തൂത്തുവാരിയാണ് അധികാരത്തിെൻറ ചെേങ്കാൽ മോദി ഭദ്രമാക്കിയത്. കഴിഞ്ഞതവണ പറ്റിയ അക്കിടി ആവർത്തിക്കാതിരിക്കാനുള്ള പെൺബുദ്ധിയാണ് മായാവതി-അഖിലേഷ് കൂട്ടുകെട്ടിലേക്ക് കാര്യങ്ങളെത്തിച്ചത്. ജൂനിയർ യാദവും മായാവതിയും കാണിച്ച കൊടുംചതിക്കുള്ള രാഹുൽ ഗാന്ധിയുടെ തുറുപ്പ്ശീട്ടാണ് യു.പിയുടെ തീരമേഖലയിൽ അലകളിളക്കുന്ന പ്രിയങ്ക ഗാന്ധി. പ്രിയങ്കയുടെ അരങ്ങേറ്റംതന്നെ ഗംഭീരം.
പത്തുലക്ഷത്തിലേറെ പേരാണ് ബൂത്തുതല പ്രവർത്തകരായി ഇതിനകംതന്നെ പ്രിയങ്ക ജനറൽ സെക്രട്ടറിയായ കോൺഗ്രസിൽ ചേർന്നതത്രെ. ഒാഫിസും മേൽവിലാസവുമില്ലാത്ത പാർട്ടി, ഉയിർത്തെഴുന്നേൽപിെൻറ സൂചനകൾ നൽകിയത് ഏതായാലും പ്രതീക്ഷക്ക് വകനൽകുന്നു. ഉത്തരപ്രദേശത്തുകാർക്ക് അക്ഷരാർഥത്തിൽ പ്രിയദർശിനിയായിരുന്നു ഇന്ദിര. മുത്തശ്ശിയെപ്പോലെ അവരുടെ മനംകവരുകയാണ് പ്രിയങ്കയും ലക്ഷ്യമിടുന്നത്.
മോദിക്കും ബി.ജെ.പിക്കും തങ്ങളെ കൈയൊഴിഞ്ഞ മായാവതി-അഖിലേഷ് സഖ്യത്തിനും ഒരേസമയം മറുപടി നൽകുകയാണ് ഇൗ ‘രണ്ടാം ഇന്ദിര’യുടെ പരീക്ഷണത്തിലൂടെ രാഹുൽ കണക്കുകൂട്ടുന്നത്. പ്രകാശ് കാരാട്ട്-സീതാറാം െയച്ചൂരി എന്നിവർ ചേർന്ന് തേരുതെളിച്ച സി.പി.എം എന്ന ശക്തിദുർഗത്തെ വംഗനാട്ടിൽ നിലംപരിശാക്കിയ ശേഷമാണ് മമത ദീദി ന്യൂഡൽഹിയിൽ എതിരാളികളില്ലാതെ വാണിരുന്ന മോദിജിക്ക് കനത്ത വെല്ലുവിളിയായി ഉയർന്നുവന്നത്. ഉത്തരപ്രദേശത്തുനിന്നും വംഗദേശത്തുനിന്നും കാര്യമായൊന്നും നേടാൻ മോദിജിക്ക് കഴിയുന്നില്ലെങ്കിൽ പ്രധാനമന്ത്രി കസേര പിന്നെ സ്വപ്നം കാണേണ്ടെന്നുതന്നെ അർഥം. കാര്യങ്ങളുടെ ഒഴുക്ക് അതേഗതിയിലാണെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ ഇൗ വൻവൃക്ഷത്തിെൻറ വീഴ്ചയുടെ ക്രെഡിറ്റ് ഇൗ മൂന്ന് വനിതകൾക്കും അവകാശപ്പെട്ടതാകും തീർച്ച.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.