ഉന്നാവിലെ പെൺകുട്ടി ഉയർത്തുന്ന ചോദ്യങ്ങൾ ഇന്ത്യൻ സമൂഹത്തിന് കാതടച്ചുകിട്ടുന്ന അടിക ളാണ്. ഡൽഹിയിൽ ബസിൽ ബലാത്സംഗത്തിനിരയായി മരിച്ച പെൺകുട്ടിയും നമ്മുടെ മനസ്സിലേക്ക് ഇപ്പോ ൾ എത്തേണ്ടതുണ്ട്. ബലാത്സംഗം ചെയ്യപ്പെട്ടു ചാവാറായശേഷം ഉയർന്ന ചികിത്സയും ലക്ഷങ്ങൾ നഷ് ടപരിഹാരവും നൽകിയതുകൊണ്ടെന്ത് എന്നു ചോദിക്കാതെ തരമില്ല. ഡൽഹി സംഭവത്തിൽനിന്നു കുറേ ക്കൂടി വ്യത്യസ്തമാക്കുന്നത് ഉന്നാവിൽ ഭരണകക്ഷിയിൽപെട്ട അംഗമാണ് മുഖ്യവില്ലൻ എന്നതുകൂടി യാണ്. ബി.ജെ.പിയുടെ സ്വാമിവേഷം കെട്ടിയ മുഖ്യമന്ത്രി മുതൽ ലോക്കൽ കമ്മിറ്റി അംഗം വരെ എല്ലാ വരെയും മനുഷ്യത്വരഹിതരും മാപ്പർഹിക്കാത്ത മനോരോഗികളുമായി കാണേണ്ടിവരും. ബലാത്സംഗം അതിജീവിച്ച പെൺകുട്ടിയെ നിരീക്ഷിച്ച് തരംകിട്ടിയപ്പോൾ വണ്ടിയിടിച്ചുകൊന്നവരെയും അതിനു കൂട്ടുനിൽക്കുന്നവരെയും ഒരു തരത്തിലും രക്ഷപ്പെടാൻ ജനാധിപത്യസമൂഹം അനുവദിക്കരുത്. അവരുടെ രാഷ്ട്രീയം ജനകീയമല്ല, സ്ത്രീവിരുദ്ധവും മനുഷ്യത്വവിരുദ്ധവുമാണ്.
ഇന്ത്യയിലെ ബലാത്സംഗരാഷ്ട്രീയത്തെക്കുറിച്ച് വിശദമായ ചർച്ച നടത്തിയാൽ മാത്രമേ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാവൂ. സ്ത്രീകളെ വെറും ഉപകരണമോ ഭോഗവസ്തുവോ ആയിക്കാണുന്ന പ്രാകൃതചിന്ത സമൂഹത്തിൽ മാറിയെന്ന് നാം പറഞ്ഞുതുടങ്ങിയെങ്കിലും, പുരോഗമനം കാണിക്കാമെന്നല്ലാതെ യാഥാർഥ്യം അതിനടുത്തെത്തുന്നില്ല. സ്ത്രീ ഉന്നതസ്ഥാനത്തുള്ളവളെങ്കിൽ അവളെത്തിപ്പെട്ട വഴി പിഴച്ചതാണെന്നും, അവൾ അഹംബോധവും ആത്മാഭിമാനവുമുള്ളവളെങ്കിൽ/അഹങ്കാരിയാണെങ്കിൽ, ഒന്ന് ബലാത്സംഗം ചെയ്താൽ ഒതുങ്ങിക്കോളും എന്നും കരുതുന്ന എത്രയോ പുരുഷകേസരികൾ ഇപ്പോഴും നാട്ടിലുണ്ട്. അത്രക്കൊന്നും സാധിച്ചില്ലെങ്കിലും അവളുടെ സ്ഥാനമാനങ്ങളെങ്കിലും ഏതെങ്കിലും വിധത്തിൽ തട്ടിത്തെറിപ്പിക്കാം, പണമില്ലെങ്കിൽ അവൾ ഏതെങ്കിലും ഒരു ആണിെൻറ അഥവാ അവളെ ആവശ്യമുള്ള ആണുങ്ങളുടെ ആശ്രയമനുസരിച്ച് ജീവിച്ചോളും എന്നും കരുതുന്നതാണ് നമ്മുടെ പുരുഷാധിപത്യ പൊതുസമൂഹം. ഇങ്ങനെയുള്ള അവസ്ഥയിൽ ജോലിക്കും കാശിനും വകയില്ലാത്ത, സ്ഥാനമാനങ്ങളൊന്നുമില്ലാത്ത പെൺകുട്ടികളുടെയും സ്ത്രീകളുടെയും അവസ്ഥ എന്താകുമെന്നാണ് ഉന്നാവിലെ പെൺകുട്ടി വിളിച്ചുപറയുന്നത്. അങ്ങനെ വിളിച്ചുപറയുന്നവരെ കശാപ്പുചെയ്യുന്ന ഇന്ത്യൻ സംസ്കാരത്തിെൻറ ഉടമരാഷ്ട്രീയക്കാർ ജയിച്ചുവിലസുന്നതിനാൽ ഈ രാജ്യം സ്ത്രീകൾക്ക് വാസയോഗ്യമല്ലാതാകുന്നു.
സ്ത്രീവിരുദ്ധം രാഷ്ട്രീയ പ്രവർത്തനം
ഇന്ത്യയിലൊട്ടുക്കും, പ്രബുദ്ധ കേരളത്തിലും രാഷ്ട്രീയപ്രവർത്തനം എത്ര സ്ത്രീവിരുദ്ധമാണ് എന്നു നോക്കിയാൽ മനസ്സിലാകും ബലാത്സംഗത്തിെൻറ രാഷ്ട്രീയം. ബലാത്സംഗത്തെപ്പോലെ സ്ത്രീകളെ ഉപയോഗിച്ച് നടത്തുന്ന ഒരു രാഷ്ട്രീയമാണ് പ്രണയവും. സൂര്യനെല്ലിയിലെ പെൺകുട്ടിയെ പ്രണയം നടിച്ചു പാട്ടിലാക്കി രാഷ്ട്രീയ നേതാക്കൾക്കടക്കം കാഴ്ചവെച്ചത് വലിയൊരു ഉദാഹരണമാണ്. ഇതുപോലെ പ്രണയത്തിെൻറ പേരിൽ ബലാത്സംഗത്തിന് ഇരയാകുന്നതും ജോലി തേടിപ്പോയിടത്തു പെൺകുട്ടികളെ ബലാത്സംഗം ചെയ്യുന്നതും പുതുമയില്ലാത്ത വാർത്തകളാണ് നമ്മുടെ രാജ്യത്ത്. ‘‘യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവത...’’ എന്നിങ്ങനെ സ്ത്രീകൾ പൂജിക്കപ്പെടുന്നിടത്താണ് ദേവതകൾ രമിക്കുന്നതെന്നും മറ്റുമുള്ള സ്മൃതിവചനങ്ങൾ കൊണ്ടാടുന്ന ഭാരത സർക്കാറിന് എന്തുകൊണ്ട് ഈ നികൃഷ്ട ബലാത്സംഗ സംസ്കാരം മാറ്റിമറിക്കാൻ കഴിയുന്നില്ല! ഒരൊറ്റ ദിവസംകൊണ്ട് നോട്ടുനിരോധിച്ചപോലെ, എന്തുകൊണ്ട് ഒരൊറ്റ ദിവസംകൊണ്ട് ബലാത്സംഗത്തിന് അറസ്റ്റ് സാധ്യമാകുന്നില്ല! മുത്തലാഖ് ബില്ലിലൂടെ മുസ്ലിംസ്ത്രീകളെ രക്ഷിക്കുകയാണെന്നു നടിക്കുന്ന മോദി എന്തുകൊണ്ട് ഉന്നാവിലെ പെൺകുട്ടിയെപ്പോലെ ആർക്കും സംഭവിക്കരുത് എന്ന് പറഞ്ഞൊരു പുതിയ ബലാത്സംഗനിരോധന ബിൽ കൊണ്ടുവരുന്നില്ല?
പ്രണയത്തിെൻറ രാഷ്ട്രീയം
പ്രണയം ഓരോ മനുഷ്യർക്കും ഓരോന്നായിരിക്കും. ദേഷ്യപ്പെടുന്നതോ അടിക്കുന്നതോ തന്നെ സ്നേഹംകൊണ്ടാണെന്നും പ്രണയംകൊണ്ടാണെന്നും വാദിക്കുന്നവരുണ്ടാകാം. പക്ഷേ, ബലാത്സംഗവും പ്രണയമാണ് എന്നാരും പറയുമെന്നു തോന്നുന്നില്ല. എങ്കിലും പുരുഷന് തെൻറ അധികാരവും ശക്തിയും പ്രാതിനിധ്യവും കാണിക്കുന്നതിനുള്ള ഒരു ആയുധമാണ് ബലാത്സംഗത്തെപ്പോലെ പ്രണയവും. അതുകൊണ്ടാണ് കാമുകിയെ തനിക്കു കിട്ടിയില്ലെങ്കിലോ, കിട്ടിയശേഷം വേണ്ടെങ്കിലോ ഒക്കെ കൊന്നുകളയുന്ന നിലയിലേക്ക് പുരുഷൻ അധഃപതിക്കുന്നത്. കേരളത്തിലെ ഒരു പൊലീസ് ഉദ്യോഗസ്ഥ അത്തരത്തിൽ സഹപ്രവർത്തകനാൽ ചുട്ടുകൊല്ലപ്പെട്ട കാഴ്ച ഇൗയിടെ നാം കണ്ടു. പ്രശസ്ത ഹിന്ദി ഗാനം പറയുന്ന ‘‘തൂ ഹാം കഹേ, യാ നാ കഹേ, തൂ ഹി മേരി റാണി’’ എന്ന പോലെയുള്ള പ്രണയമനസ്സ് പുരുഷെൻറ ആധികാരികത മാത്രമാണ് കാണിക്കുന്നത്. അതാണ് ഇത്തരം അക്രമങ്ങളിലേക്കു നയിക്കുന്നത്. സ്ത്രീക്ക് സമ്മതമാണേലും അല്ലെങ്കിലും പുരുഷന് തോന്നിയാൽ സ്ത്രീയെ കിട്ടണം എന്ന കാട്ടാളത്തം പ്രണയമായി തെറ്റിദ്ധരിച്ചുകൊണ്ടാണ് ഇന്ത്യൻ സംസ്കാരം വിലസുന്നത്. ഇങ്ങനെയല്ലാതെ ഇന്ത്യയുടെ മഹത്തായ സംസ്കാരത്തിൽ പറഞ്ഞിട്ടില്ലാത്ത ഒരു പ്രതിഭാസമെന്ന നിലക്ക് പ്രണയത്തെ നമ്മുടെ സമൂഹം പ്രോത്സാഹിപ്പിക്കുന്നില്ല എന്നും കാണാം. സ്ത്രീ തനിക്കിഷ്ടപ്പെട്ടയാളെ ആധികാരികതയോടെ തീരുമാനിക്കുകയാണെങ്കിൽ അതിെൻറ പേരിലും ബലാത്സംഗങ്ങളും മറ്റ് അപകടങ്ങളും സംഭവിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ഇതിെൻറ സാമൂഹിക, രാഷ്ട്രീയ വശങ്ങൾ ഉറക്കെപറഞ്ഞു പരിഹരിക്കാതെ നമ്മുടെ സമൂഹം പുരോഗമിക്കുകയില്ല.
പാശ്ചാത്യനാടുകളിൽ പതിനെട്ടാം നൂറ്റാണ്ടിലെ ജ്ഞാനോദയത്തോടെ പുരോഗമനത്തിെൻറ ഭാഗമായി വന്ന വ്യക്തിസ്വാതന്ത്ര്യത്തിെൻറ പ്രത്യയശാസ്ത്രങ്ങൾ പ്രണയത്തെ പ്രബലപ്പെടുത്തുകയും അതുവഴി ബലാത്സംഗത്തെ അവസാനിപ്പിക്കുകയും ചെയ്തു. ബലാത്സംഗം വീട്ടുകാരോ നാട്ടുകാരോ തീരുമാനിക്കുന്ന വിവാഹങ്ങളിൽപെട്ട് താൽപര്യമില്ലാത്ത ശാരീരികബന്ധത്തിന് വിധേയമായി ജീവിക്കുന്ന സ്ത്രീകളുടെ അവസ്ഥയെക്കൂടിയാണ് അർഥമാക്കുന്നത്. അതായത്, സ്ത്രീ പുരുഷന്മാർ പരസ്പരം ഇടപഴകി സ്വയം ബോധ്യത്തോടെ തീരുമാനിക്കുന്ന പ്രണയബന്ധങ്ങൾക്കു വലിയ വിലകൽപിക്കുന്ന സംസ്കാരം വളർന്നുവരുന്നതിലൂടെ ബലാത്സംഗങ്ങൾ കുറഞ്ഞുവരും. പ്രണയിനിയുള്ളപ്പോൾ ഒരാൾക്ക് മറ്റൊരു പെണ്ണിനെ ബലാത്സംഗം ചെയ്യാൻ തോന്നില്ലല്ലോ. അത്തരത്തിൽ തനിക്കു സമ്മതം തന്നിട്ടില്ലാത്ത ഒരു ശരീരത്തിലും അനാവശ്യമായി തൊടാത്ത പൗരുഷം ഭാരത സംകാരത്തിൽ ഇനിയും വളർന്നു പ്രചാരത്തിൽ വന്നിട്ടില്ല. ഇതിനുവേണ്ടിയുള്ള രാഷ്ട്രീയപ്രവർത്തനം നടത്താൻ ഇന്നാട്ടിൽ ആരുണ്ട്; സ്ത്രീപക്ഷ രാഷ്ട്രീയം ചോദിക്കുന്നത് അതാണ്.
ഒരു നേരമ്പോക്കിന് ആസ്വദിക്കാൻ പെണ്ണിനെ ശാരീരികമായി ആക്രമിച്ചു ഭോഗിക്കുന്നവർ, ഔദ്യോഗികമോ രാഷ്ട്രീയമോ സാമൂഹികമോ ആയി ഒതുക്കാൻ പെണ്ണിനെ കടന്നുപിടിച്ചു ഭോഗിക്കുന്നവർ, മാംസത്തോടുള്ള ആസക്തി മൂത്ത് ഭോഗത്തിനു ചാടിവീഴുന്നവർ, പകപോക്കുന്നതിനുവേണ്ടി ചാരിത്ര്യം നശിപ്പിക്കുക എന്ന പ്രാചീനനടപടിക്ക് ഭോഗിക്കുന്നവർ എന്നിങ്ങനെ ബലാത്സംഗം നടത്തുന്നവർ പലവിധമാണ്. ഇവരെല്ലാം സ്വന്തം പങ്കാളി/കളുമായുള്ള ശാരീരികബന്ധങ്ങളിൽ സംതൃപ്തരാണ് എന്ന് ഉറപ്പിക്കാൻ കഴിയില്ല. നിലനിൽക്കുന്ന ലൈംഗികബന്ധത്തിൽ സംതൃപ്തരായവരും അല്ലാത്തവരും ബലാത്സംഗികളാവുന്നുമുണ്ട്. എന്തുതന്നെയായാലും ബലാത്സംഗികളൊന്നും കുടുംബമില്ലാത്തവരല്ല, ഉത്തമ കുടുംബജീവിതം കാണിക്കുന്നവരാണ് എന്ന് കാണാം! കൂടുതൽ മാനുഷികമൂല്യങ്ങളും മര്യാദകളും വിലപ്പോകാത്ത നമ്മുടെ സംസ്കാരത്തിൽ, ഇത്തരം ബലാത്സംഗപ്രശ്നങ്ങൾ പരിഹരിക്കാൻ പ്രണയത്തിനു വിലകൽപിക്കാൻ സാധിച്ചാൽ ഒരുപക്ഷേ, വലിയ സാമൂഹികപരിവർത്തനങ്ങൾ ഉണ്ടായേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.