കേന്ദ്ര–സംസ്ഥാന സർക്കാറുകൾ വിവിധ സേവനങ്ങൾക്കുവേണ്ടി നടപ്പാക്കുന്ന ഓൺലൈൻസംവിധാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഉന്നത വിദ്യാഭ്യാസമേഖലയിൽ തുലോം കുറവാണ്. മാനവവിഭവശേഷി മന്ത്രാലയം മറ്റെല്ലാ മേഖലയിലെയും പോലെ ‘എപ്പോഴും, എവിടെയും, ആർക്കും’ (Any time, Any where, Any one) സേവനങ്ങൾ വിദ്യാഭ്യാസമേഖലയിലും നടപ്പിൽവരുത്താൻ വിവിധ പദ്ധതികൾക്ക് തുടക്കം കുറിെച്ചങ്കിലും അത് പ്രയോജനപ്രദമായോ എന്നു സംശയമാണ്.
വിവരവിനിമയത്തിെൻറ അക്ഷയപാത്രം
സ്വയം (SWAYAM -Study Webs of Active– Learning for Young Aspiring Minds) പ്ലാറ്റ്ഫോമിൽ MOOC (Massive Open Online Course) കോഴ്സുകളും, പി.ജി/യു.ജി േപ്രാഗ്രാമുകൾക്കുവേണ്ട ഇ-ഉള്ളടക്കവും വിഡിയോ െലക്ചറുകളും യു.ജി.സിയുടെ ഒരു അന്തർസർവകലാശാല കേന്ദ്രമായ എജുക്കേഷനൽ കമ്യൂണിക്കേഷൻ കൺസോർട്ട്യ (സി.ഇ.സി)ത്തിലൂടെയും അതിനുകീഴിലെ 21 എജുക്കേഷനൽ മൾട്ടിമീഡിയ റിസർച്ച് സെൻററുകളിലൂടെയും സ്വയംപ്രഭ (SWAYAM PRABHA) പ്ലാറ്റ്ഫോമിെൻറ 32 ഡി.ടി.എച്ച് ചാനലുകളിലൂടെയും ജനങ്ങളിലേക്കെത്തിക്കാൻ ബൃഹത്തായ പദ്ധതികളാണ് മാനവശേഷി മന്ത്രാലയം നടപ്പാക്കി വരുന്നത്.
കേരളത്തിലെ എജുക്കേഷനൽ മൾട്ടിമീഡിയ റിസർച്ച് സെൻറർ കാലിക്കറ്റ് സർവകലാശാലയിലാണ്. ഒരു വെബ്പോർട്ടലിൽ സി.ഇ.സിയുടെ ആയിരക്കണക്കിന് ഇ-ഉള്ളടക്കവും വിഡിയോ െലക്ചറുകളും സജ്ജീകരിച്ചിട്ടുണ്ട്. വിവിധ വിഷയങ്ങളിൽ ക്ലാസുകൾ സംേപ്രഷണം ചെയ്യുന്നതിന് സ്വയംപ്രഭ (SWAYAM PRABHA) പ്ലാറ്റ്ഫോമിലെ 32 ചാനലുകളുണ്ട്. സെൻററുകളുടെ കീഴിലുള്ള ആറു ചാനലുകളിലൊന്നായ ഫിസിക്കൽ ആൻഡ് എർത്ത് സയൻസസ്( Physical and Earth Sciences) എന്നീ വിഷയങ്ങൾക്കുള്ള ചാനൽ 8 കൈകാര്യം ചെയ്യുന്നത് കാലിക്കറ്റ് സെൻററാണ്.
24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ 32 ഡി.ടി.എച്ച് ചാനലുകളിലും ദിവസേന ആറു െലക്ചറുകൾ നാലു തവണ ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു. ഈ 32 ചാനലുകളും ഡി.ഡി ഫ്രീ ഡിഷ്, ഡിഷ് ടി.വി, ജിയോ ടി.വി എന്നിവയിൽ ലഭ്യമാണ്. 32 ഡി.ടി.എച്ച് ചാനലടക്കം ഉന്നതവിദ്യാഭ്യാസവകുപ്പിെൻറ 10 ഡി.ടി.എച്ച് ചാനലുകൾ മൊബൈൽ ആപ്പിലും ലഭ്യമാണ്.
വിവിധ ലൈബ്രറികളിലെ മികവുറ്റ പുസ്തകങ്ങൾ ലഭ്യമാക്കുന്നതിനുള്ള നാഷനൽ ഡിജിറ്റൽ ലൈബ്രറി (എൻ.ഡി.എൽ), e-pgpathshala, ഗവേഷണ പ്രബന്ധങ്ങൾ ശേഖരിച്ച് ക്രമീകരിക്കുന്നതിനുവേണ്ടി Shodhganga, INFLIBNET നു കീഴിൽ ഇ-ജേണലുകളുടെ വൻശേഖരത്തിനായുള്ള e-shodhsindhu, യന്ത്രനിർമാണത്തിനുള്ള നൈപുണ്യം നൽകുന്നതിനു വേണ്ടിയുള്ള e-yentra, ഡിസൈനിങ് മേഖലയെ സമ്പന്നമാക്കാൻ e-kalpa, ലൈബ്രറികൾക്കായുള്ള ഓപൺ സോഴ്സ് സോഫ്റ്റ് വെയറുകളുടെ ഏകീകരണത്തിനായുള്ള FOSSEE, വിവിധ പണ്ഡിതേശ്രഷ്ഠരുടെ കൂട്ടായ്മക്കായി e-Vidwan, Virtual Labs, Free and Open Source Software ൽ പരിശീലനം നൽകുന്നതിനായി Spoken Tutorials, സാങ്കേതികവിദ്യാ വിഷയങ്ങളിൽ ഐ.െഎ.ടികളുടെ സഹകരണത്തോടെ വിഡിയോ െലക്ചറുകൾ നിർമിക്കുന്നതിനു നാഷനൽ പ്രോഗ്രാം ഒാൺ ടെക്നോളജി എൻഹാൻസ്ഡ് ലേണിങ്(എൻ.പി.ടി.ഇ.എൽ), യൂനിവേഴ്സിറ്റി എൻറർപ്രൈസ് റിസോഴ്സ് പ്ലാനിങ്ങിനു SAMRATH, 15 ലക്ഷത്തിനടുത്ത് വരുന്ന കോളജ്–സർവകലാശാല അധ്യാപകർക്കു വർഷത്തിലൊരിക്കൽ ഓൺ ലൈനായി റിഫ്രഷർ കോഴ്സ് നൽകുന്നതിനുവേണ്ടിയുള്ള ARPIT (Annual Refresher Programme in Teaching) എന്നിവയെല്ലാം ഉന്നതവിദ്യാഭ്യാസരംഗത്ത് ഏറെ സഹായകമാണ്.
വിദ്യാർഥികൾക്കു നഷ്ടം നികത്താം
വ്യാപകമായരീതിയിൽ എല്ലാവരുടെയും ശ്രദ്ധ ഈ രംഗത്തേക്ക് തിരിച്ചുവിടുന്നതിന് കോവിഡ് 19ഉം തുടർന്നുവന്ന ലോക്ഡൗണും വഹിച്ച പങ്ക് വളരെ വലുതാണ്. ഈയിടെയായി സംസ്ഥാനത്തെ കോളജുകളിൽ അഡ്മിഷൻ, ക്ലാസുകൾ, പരീക്ഷ, ഫലപ്രഖ്യാപനം എല്ലാം സർക്കാർ നിർദേശാനുസരണം തീയതികൾ ഏകീകരിക്കപ്പെട്ടതിനാൽ അതിനിടയിൽ സംഭവിക്കുന്ന പ്രകൃതിദുരന്തങ്ങൾ, മഹാമാരി, ഹർത്താലുകൾ, വാഹനപണിമുടക്കുകൾ, അധ്യാപക വിദ്യാർഥി യൂനിയൻ സമരങ്ങൾ തുടങ്ങിയ അവിചാരിതമായ കാര്യങ്ങൾ കാമ്പസുകളിലെ പഠന–ബോധനപ്രക്രിയകളെ സാരമായി ബാധിക്കുകയും ഇതിൽ നഷ്ടം പറ്റുന്നവർ വിദ്യാർഥികൾ മാത്രമായി മാറുകയും ചെയ്യുന്നു. ഈ സാഹചര്യങ്ങളിൽ പഠന–ബോധന പ്രക്രിയയുടെ ശാക്തീകരണത്തിന് ഓൺലൈൻ സൗകര്യങ്ങൾ കാര്യക്ഷമമായി ഉപയോഗപ്പെടുത്തുക മാത്രമാണ് ഒരു പരിഹാരം.
സെമസ്റ്റർ അവസാനിക്കുമ്പോഴുള്ള മൂല്യനിർണയം ഓൺലൈനാക്കുന്നതിനെക്കുറിച്ച് കാര്യമായി ചർച്ചകൾ നടക്കുന്നുണ്ട്. അതുപോലെ പ്രധാനമാണ് നിരന്തര മൂല്യനിർണയവും. സെമിനാർ, അസൈൻമെൻറ്, ടെസ്റ്റ് പേപ്പർ, ക്ലാസ് പെർഫോമൻസ് എന്നിവയാണ് സാധാരണ നിരന്തര മൂല്യനിർണയത്തിന് പരിഗണിക്കപ്പെടുന്നത്. ഓൺലൈൻ സംവിധാനമനുസരിച്ചുള്ള ഏതെങ്കിലും ലേണിങ് മാനേജ്മെൻറ് സിസ്റ്റം (LMS) ഉപയോഗിക്കുകയാണെങ്കിൽ പഠന–ബോധന പ്രക്രിയകൾ സുഗമമാക്കാനും നിരന്തര മൂല്യനിർണയം സുതാര്യമാക്കാനും സഹായിക്കും. ഓൺലൈൻ ഉപയോഗപ്പെടുത്തുന്നതോടെ അധ്യാപകരുടെ റോൾ കുറയുമോ എന്നും അതുവഴി തസ്തികകൾ കുറയുമോ എന്നും ആശങ്കയുള്ളവരുണ്ട്. യു.ജി.സിയുടെ ലേണിങ് മാനേജ്മെൻറ് സിസ്റ്റം (എൽ.എം.എസ്) റഗുലേഷനിലൂടെ മറ്റു സർവകലാശാലകൾ നടത്തുന്ന ഓൺലൈൻ കോഴ്സുകൾ ചെയ്യാനും തങ്ങളുടെ കോഴ്സിെൻറ 20 വരെ ക്രെഡിറ്റ് അതിലൂടെ ആർജിക്കാനുമാവുന്നതിലൂടെ വലിയ സാധ്യതകളാണ് വിദ്യാർഥികൾക്കു തുറക്കപ്പെടുക. അതേസമയം, പഠന–ബോധന പ്രക്രിയയിലെ ഓൺലൈൻ സംവിധാനങ്ങളും MOOC കോഴ്സുകളുമെല്ലാം അധ്യാപകരുടെ പങ്ക് കുറക്കുകയല്ല, വർധിപ്പിക്കുകയാണ്. സാധാരണ ഒരു അധ്യാപകൻ ക്ലാസെടുക്കുന്നത് 40 മുതൽ 80 വരെ കുട്ടികൾക്കാണെങ്കിൽ അധ്യാപകൻ ഒരു MOOC കോഴ്സ് ഓഫർ ചെയ്യുന്നതിലൂടെ ആയിരക്കണക്കായ വിദ്യാർഥികളെ ഒരേസമയം പഠിപ്പിക്കാനാവും. ഇ-ഉള്ളടക്കം നിർമിക്കാനും വിഡിയോ െലക്ചറുകൾ തയാറാക്കാനും അവതരിപ്പിക്കാനും ഓൺലൈനായി ടെസ്റ്റ് പേപ്പറുകളും അസൈൻമെൻറുകളും നൽകാനും അധ്യാപകർ മുന്നൊരുക്കങ്ങൾ നടത്തിയാൽ മാത്രമേ ഇവയെല്ലാം ഫലപ്രദമാവുകയുള്ളൂ. പഠന–ബോധന പ്രക്രിയയിൽ അധ്യാപകരുടെയും വിദ്യാർഥികളുടെയും പങ്കാളിത്തം വർധിപ്പിക്കാനും ഏതുസമയത്തും ആശയവിനിമയത്തിനും എൽ.എം.എസുകൾ സഹായകരമാണ്.
ഇേൻറണൽ ഇവാല്വേഷനിലേക്കു മാറണം
സർവകലാശാല പഠനവകുപ്പുകളിലെ പിഎച്ച്.ഡി ഗവേഷണത്തിനു പുറമെ റിസർച്ച് പ്രോജക്ട്, കൺസൾട്ടൻസി, പബ്ലിക്കേഷൻ, പേറ്റൻറ് രജിസ്ട്രേഷൻ തുടങ്ങിയ ഗവേഷണാനുബന്ധ പ്രവർത്തനങ്ങൾക്ക് ശ്രദ്ധിക്കേണ്ട സമയം മുഴുവൻ അഫിലിയേറ്റഡ് കോളജുകളിലെ പരീക്ഷനടത്തിപ്പ്, മൂല്യനിർണയം, പുനർമൂല്യനിർണയം, മൂല്യനിർണയത്തിലെയും ചോദ്യപേപ്പറുകളുടെയും അപാകതകൾ പരിഹരിക്കൽ എന്നിവക്കായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. പൂർണമായും ഇേൻറണൽ ഇവാല്വേഷനിലേക്ക് മാറുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ട സമയമാണിത്. കേരളത്തിൽ തന്നെ പ്രവർത്തിക്കുന്ന െഎ.െഎ.എം, െഎ.െഎ.ടി, എൻ.െഎ.ടി, െഎസർ പോലുള്ള ദേശീയസ്ഥാപനങ്ങളിലെല്ലാം നൂറുശതമാനം മൂല്യനിർണയം നടത്തുന്നത് പഠിപ്പിക്കുന്ന അധ്യാപകർ തന്നെ. താരതമ്യേന വളരെ കാര്യക്ഷമമായും സുതാര്യമായും അവ നടന്നുകൊണ്ടിരിക്കുന്നു. ഏതു മൂല്യനിർവഹണവും ഫാൾസ് നമ്പറില്ലാതെ മൂല്യനിർണയത്തിന് ഏറ്റെടുക്കാവുന്ന വിശ്വസ്തതയിലേക്ക് അധ്യാപകർ ഉയർന്നുവരേണ്ടതുണ്ട്.
(കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.