കേരളത്തിൽ ശബരിമലയെക്കുറിച്ചുള്ള ചർച്ചകൾ സജീവമായി ഉയർന്നുവന്നുകൊണ്ടിരിക് കുകയാണ്. സന്ദർശക ബാഹുല്യത്താൽ ശബരിമലയും പരിസരവും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ അനവധിയാണ്. അതിൽ മുഖ്യപ്രശ്നമായി നിൽക്കുന്നത് മാലിന്യമാണ്. ശബരിഗിരിയിൽനിന്ന് ഉദ്വിക്കുന്ന നദികളുടെ നിലനിൽപിനെതന്നെ ബാധിക്കുന്നനിലയിലേക്കത് മാറിയിരിക്കുകയാണ്. അവിടെയുണ്ടാകുന്ന ആൾത്തിരക്കും അതുണ്ടാക്കുന്ന മാലിന്യപ്രശ്നങ്ങളും പരിഹരിക്കുവാനുള്ള വഴികൾ അടിയന്തരമായി കണ്ടെത്താൻ കഴിയണം. ശബരിമലയിലെത്തുന്നവരുടെ വിസർജ്യങ്ങൾ പമ്പാനദിയെ മലീമസമാക്കിക്കൊണ്ടിരിക്കുകയാണ്. മനുഷ്യ ഉപയോഗത്തിന് സാധ്യമാകാത്ത നിലയിലേക്ക് പമ്പ മാറിക്കൊണ്ടിരിക്കുന്നു. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ നദിയായ പമ്പ മരണാസന്നയാകാനൊരുങ്ങുകയാണ്. അവിടെ കുമിഞ്ഞുപൊങ്ങുന്ന മാലിന്യത്തിെൻറ അളവ് ഓരോവർഷവും ഭീമമായതോതിൽ വർധിച്ചുകൊണ്ടിരിക്കുന്നു.
പമ്പാനദിയിൽ വർധിക്കുന്ന കോളിഫോം ബാക്ടീരിയയുടെ അളവ് കേരളത്തിലെ മറ്റു നദികളിലേതിനെക്കാൾ പതിന്മടങ്ങാണ്. നൂറു മില്ലി ലിറ്റർ വെള്ളത്തിൽ ഉണ്ടാവാൻ പാടുള്ള പരമാവധി കോളിഫോം ബാക്ടീരിയയുടെ അളവ് 50 എണ്ണമാണ്. എന്നാൽ, പമ്പയിലത് 3,50,000 എന്നനിലയിലാണ്. പത്തനംതിട്ടയുൾപ്പെടുന്ന ജില്ലകളിലെ ജനങ്ങൾ കുളിക്കാനും കുടിവെള്ളത്തിനും ഇതരയാവശ്യങ്ങൾക്കും ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് പമ്പയേയും സമീപ നദികളേയുമാണ്. അതുകൊണ്ടുതന്നെ, പമ്പ മലിനമാക്കപ്പെടുന്നതിലൂടെ കേരളത്തിെൻറ ഏറ്റവും വലിയ കുടിവെള്ള േസ്രാതസ്സാണ് ഇല്ലാതാകുന്നത്. ശബരിമലയിലെ മാലിന്യത്തിെൻറ പുനരുപയോഗം കേരളത്തിെൻറ കുടിവെള്ള േസ്രാതസ്സുകൾ സംരക്ഷിക്കുന്നതിനുള്ള പ്രധാന പ്രവർത്തനങ്ങളിലൊന്നായിരിക്കും. പമ്പയുടെയും ശബരിഗിരിയുടേയും സംരക്ഷണം സാധ്യമാകണമെങ്കിൽ മാലിന്യത്തിെൻറ സ്ഥായിയായ പരിഹാരം അവയുടെ സംസ്കരണത്തിലൂടെയും പുനരുപയോഗത്തിലൂടെയും കണ്ടെത്തണം.
മനുഷ്യനുൾപ്പെടെയുള്ള അനേകായിരം ജീവിവിഭാഗങ്ങളുടെ ജീവനം ജലേസ്രാതസ്സുകളുടെ ലഭ്യതയുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ്. കേരളത്തിലെ വൈദ്യുതി ഉൽപാദനത്തിെൻറ 80 ശതമാനവും ജലത്തെ ആശ്രയിച്ചാണ്. മാലിന്യം ജലസ്രോ സ്സും അതുവഴി ഉൗർജോൽപാദനത്തിെൻറയും വഴികളടക്കുന്നു. അതിലൂടെ മനുഷ്യ സമുദായത്തിെൻറ എക്കാലത്തേക്കുമുള്ള നാശത്തിെൻറ വഴിതുറക്കുകയും ചെയ്യുന്നു. ഭൂമിയുടെയും ജീവജാലങ്ങളുടേയും സവിശേഷതകൾ നിരീക്ഷിച്ചാൽ ആവശ്യമില്ലാത്തതായൊരു വസ്തുവിനെയും നമുക്ക് കാണാൻ കഴിയില്ല. ആവശ്യവും ആവശ്യമില്ലായ്മയും ആപേക്ഷികാർഥത്തിൽ മാത്രമാണ്. ചാണകം പശുവിന് നേരിട്ട് ആവശ്യമാകില്ലായിരിക്കാം എന്നാൽ, പുല്ലിന് വളമായി പശുവിെൻറ ആവശ്യനിർവഹണത്തിന് അത് സഹായകമാകുന്നു. ഇന്ന് ആവശ്യമില്ലാത്തത് നാളെ ആവശ്യമായേക്കാം. ഒരാൾക്ക് ആവശ്യമില്ലാത്തത് മറ്റൊരാൾക്ക് ആവശ്യമായേക്കാം. അതുകൊണ്ട്, ആവശ്യ–അനാവശ്യ തരംതിരിവുകളിൽ ജാഗ്രതവേണം.
പമ്പയിലും പരിസരത്തുമുള്ള മാലിന്യത്തിൽനിന്നും ഉൗർജോൽപാദനം എന്നതാണ് നിർദേശിക്കപ്പെടുന്ന ആലോചന. നാട്ടിലാകെ പ്രയാസം സൃഷ്ടിക്കുന്ന മാലിന്യത്തെ നാടിെൻറ നന്മക്കായി ഉപയോഗപ്പെടുത്താനാകുമെന്നതാണ് മാലിന്യത്തിൽ നിന്നുള്ള ഉൗർജോൽപാദനപദ്ധതിയുടെ ആകർഷണീയത. കൂടിയ നാറ്റമുള്ള വസ്തുക്കളിൽ നിന്നും കൂടുതൽ പണം ഉണ്ടാക്കാനാകുമെന്നാണ് പൊതുതത്ത്വം. മാലിന്യ നിർമാർജനവുമായി ബന്ധപ്പെട്ട് രണ്ട് തരത്തിലുള്ള വാദമാണ് ഇപ്പോൾ നടക്കുന്നത.് ഒന്ന് ഉറവിട മാലിന്യ സംസ്കരണം, രണ്ടാമത്തേത് കേന്ദ്രീകൃത മാലിന്യ സംസ്കരണം. ഉറവിടമാലിന്യ സംസ്കരണം കേരളത്തിെൻറ സവിശേഷമായ ഘടനയിൽ ഉചിതവും േപ്രാത്സാഹിപ്പിക്കപ്പെടേണ്ടതുമാണ്. എന്നാൽ, അതിനെക്കുറിച്ച് മാത്രമേ ആലോചിക്കാൻ പാടുള്ളൂവെന്ന വാദം അംഗീകരിക്കാൻ കഴിയുന്നതല്ല.
നഗരങ്ങളിലെ തെരുവോര കച്ചവടക്കാർ, നാടോടികളായ ജനവിഭാഗങ്ങൾ, അതിനുപുറമെ വിവിധ ആവശ്യങ്ങൾക്കായി ഒരിടത്തെത്തിച്ചേരുന്ന മനുഷ്യരും ജീവജാലങ്ങളും സൃഷ്ടിക്കുന്ന മാലിന്യങ്ങൾ ഇവയൊക്കെ സംസ്കരിക്കുന്നതിന് പ്രത്യേക സംവിധാനങ്ങൾ ഒരുക്കേണ്ടതായി വരും. അതിനായി വലുതും ചെറുതുമായ സംവിധാനങ്ങൾ ആവശ്യമായിവന്നേക്കും. ഉറവിട മാലിന്യ സംസ്കരണവും കേന്ദ്രീകൃത മാലിന്യ സംസ്കരണവും ആവശ്യമായിവരും. മാലിന്യത്തിെൻറ ആവിർഭാവം നമുക്ക് തടഞ്ഞുനിർത്താൻ സാധിക്കുന്നതല്ല. ഭക്ഷണവും വിസർജ്യവും ജീവചക്രത്തിെൻറ ഭാഗമാണ്. മനുഷ്യവിസർജ്യമുൾപ്പെടെയുള്ളവയെ സാമൂഹിക നന്മക്കായി ഉപയോഗപ്പെടുത്താനുള്ള കൂട്ടായ്മയാണ് ഉയർന്നുവരേണ്ടത്. ഉദാഹരണത്തിന് ശബരിമലയിലെത്തുന്ന കോടിക്കണക്കായ ആളുകൾ അനുഭവിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് ശുചിമുറിയുടെ ലഭ്യതക്കുറവ്. അതുകാരണമുണ്ടാകുന്ന മാലിന്യകൂമ്പാരം ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ പലപ്പോഴായി ചർച്ചചെയ്തതുമാണ്. ഏറ്റവും അറപ്പുളവാക്കുന്ന മാലിന്യമായി കാണുന്ന മനുഷ്യവിസർജ്യത്തെ മികച്ച സാധ്യതയാക്കി മാറ്റിത്തീർക്കുകയെന്നതാണ് അതിനുള്ളവഴി.
പമ്പയിലും ശബരിമലയിലുമായെത്തുന്ന മനുഷ്യരുടെ വിസർജ്യത്തെ വൈദ്യുതിയാക്കി മാറ്റുന്നതിനുള്ള പദ്ധതികൾ സാധ്യമാക്കുന്നതിനെകുറിച്ച് പഠനം വേണം. 2016ൽ ഏകദേശം നാലുകോടി ആളുകൾ ശബരിമല ദർശനം നടത്തിയിട്ടുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. അവരിൽ തൊണ്ണൂറ്റിയൊമ്പത് ശതമാനവും പമ്പയിലും സന്നിധാനത്തിനടുത്തുള്ള കേന്ദ്രങ്ങളിലുമായി മലവിസർജനം നടത്തിയിട്ടുണ്ടാകും. ഒരു ഇന്ത്യക്കാരെൻറ ഒരു ദിവസത്തെ വിസർജ്യം ചുരുങ്ങിയത് മുന്നൂറ് ഗ്രാമിനും അഞ്ഞൂറ് ഗ്രാമിനും ഇടയിലാണ് ഉണ്ടാവുകയെന്ന് പഠനങ്ങളിൽ പറയുന്നു. ശരാശരി ഇരുനൂറുഗ്രാമെന്ന് കൂട്ടിയാലും ചുരുങ്ങിയത് എൺപതു ലക്ഷം കിലോഗ്രം വിസർജ്യം അവിടെ കിട്ടും. ഒരു കിലോ മനുഷ്യവിസർജ്യത്തിൽ നിന്നും ചുരുങ്ങിയത് 0.10 മീറ്റർ ക്യൂബ് ഗ്യാസ് ഉൽപാദിപ്പിക്കാനാകും. അതുപ്രകാരം എൺപത് ലക്ഷം കിലോഗ്രാമിലധികം (8000 ടൺ) വരുന്ന മനുഷ്യ വിസർജ്യത്തിൽ നിന്നും നാലു ലക്ഷം മീറ്റർ ക്യൂബ് ഗ്യാസ് ഉൽപാദിപ്പിക്കപ്പെടും. ഒരു മീറ്റർ ക്യൂബ് ഗ്യാസിൽനിന്നും 1.25കെ.ഡബ്ല്യ.എച്ച് വൈദ്യുതി ഉൽപാദിപ്പിക്കാനാകും.
എട്ടു ലക്ഷം മീറ്റർ ക്യൂബ് ഗ്യാസിൽ നിന്നും 10,00,000 കെ.ഡബ്ല്യ.എച്ച് വൈദ്യുതി ഉൽപാദിപ്പിക്കാനാകും. കേരളത്തിൽ പ്രതിമാസം നാൽപത് യൂനിറ്റിൽ ചുവടെ വൈദ്യുതി ഉപയോഗിക്കുന്ന 22,089 ഉപഭോക്താക്കളുണ്ട്. അവരുടെയാകെ പ്രതിമാസ ഉപഭോഗം 8,83,560 യൂനിറ്റായിരിക്കും. പ്രസ്തുത ഗാർഹിക ഉപഭോക്താക്കളുടെ ഒരുമാസത്തെ ആകെ വൈദ്യുതി ആവശ്യം നിർവഹിച്ചതിനുശേഷം ചുരുങ്ങിയത് 1,16,440 യൂനിറ്റ് വൈദ്യുതി ബാക്കിയുണ്ടാകുമെന്നാണിത് കാണിക്കുന്നത്. 10 വാട്ടിെൻറ എൽ.ഇ.ഡി ബൾബ് തുടർച്ചയായി നൂറു മണിക്കൂർ പ്രകാശിക്കുമ്പോഴാണ് ഒരു യൂനിറ്റ് എന്നതിലെത്തുകയെന്നത് ഓർമിക്കണം. ശബരിമലയിൽ തുടർച്ചയായി നാൽപത്തിയഞ്ച് ദിവസം മാത്രമാണ് വലിയ നിലയിൽ മാലിന്യം തുടർച്ചയായി ലഭിക്കുക. എന്നാൽ, ഗുരുവായൂരിലൊക്കെയാകുമ്പോൾ വർഷത്തിലെല്ലാദിവസവും ആളുകളെത്തുന്നുണ്ടെന്നൊരു അനുകൂല സ്ഥിതി കാണാനാകും.
കേരളത്തിലെ ആയിരക്കണക്കായ ആളുകൾ ദിവസങ്ങളോളം തുടർച്ചയായെത്തുന്ന ഉറൂസുകൾ, മത–സാമൂഹിക രാഷ്ട്രീ സംഘടനകളുടെ പരിപാടികൾ, ആശുപത്രികൾ, ഹോസ്റ്റലുകൾ അവിടങ്ങളിലെല്ലാം അത്തരമൊരു സാധ്യത കാണുന്നുണ്ട്. 2004ൽ പെൻസൽേവനിയ സ്റ്റേറ്റ് യൂനിവേഴ്സിറ്റി അത്തരത്തിലൊരു പ്രബന്ധം ന്യൂസയൻറിസ്റ്റ് റിസർച് ജേണലിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. മാലിന്യത്തിൽ നിന്നും ഉൗർജം ഉൽപാദിപ്പിക്കുകയെന്ന പദ്ധതി സാമ്പത്തികമായി ലാഭകരമല്ലെന്നാണ് ചിലരുടെ പ്രചാരണം. അതു തികച്ചും തെറ്റായ നിഗമനമാണ്. മാലിന്യത്തിലൂടെയുള്ള ഉൗർജോൽപാദന പദ്ധതികളെ ഉൽപാദിപ്പിക്കപ്പെടുന്ന ഉൗർജത്തിെൻറ അളവുകൊണ്ടോ വൈദ്യുതി വിൽപനയിലൂടെ കിട്ടുന്ന പണത്തെയോ മാത്രം നോക്കിയല്ല കാണേണ്ടത്. അതിലൂടെ സമൂഹത്തിനുണ്ടാകുന്ന ആകെ പ്രയോജനം വിലയിരുത്തിയാകണം.
ഗ്രാമങ്ങളിലെയും നഗരങ്ങളിലേയും മാലിന്യത്തെ ഉപയോഗപ്പെടുത്തുന്നതിന് സമഗ്രവും സൂക്ഷ്മവുമായ പ്രവർത്തനം ആസൂത്രണം ചെയ്യേണ്ടതുണ്ട്. അതൊരിക്കലും വിദേശ രാജ്യങ്ങളിലെ മാലിന്യ സംസ്കരണരീതികളുടെ പകർത്തിയെഴുത്താകരുത്. ഓരോ സമൂഹത്തിലും ജനങ്ങളുടെ ജീവിതരീതിയും സംസ്കാരവും വ്യത്യസ്തമായിരിക്കും. അതുകൊണ്ടുതന്നെ, മാലിന്യത്തിെൻറ സ്വഭാവത്തിലും വ്യത്യാസങ്ങളുണ്ടാകും. അതിനെ കൃത്യമായി മനസ്സിലാക്കാത്തതാണ് വിദേശ ടെക്നോളജികളുമായി സ്ഥാപിക്കപ്പെട്ട പലതിെൻറയും പരാജയകാരണങ്ങളിലൊന്ന്.
പാരമ്പര്യേതര ഉൗർജസ്രോതസ്സുക ളിൽ നിന്നും നിലവിലുള്ളതിനേക്കാൾ കൂടുതൽ വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയുന്ന കണ്ടെത്തലുകൾ അടിയന്തരാവശ്യമാണ്. സൂര്യനായാലും കാറ്റായാലും മാലിന്യമായാലും അവയെ വൈദ്യുതോർജമാക്കിമാറ്റുന്നതിനുള്ള ചെലവുകുറഞ്ഞ രീതി എന്തെന്ന് അന്വേഷിക്കണം. ഇന്നത്തേതിനേക്കാൾ മെച്ചപ്പട്ട സാങ്കേതികവിദ്യ കണ്ടെത്തുക തന്നെവേണം. അങ്ങനെയൊന്ന് കണ്ടെത്തുന്നതുവരെ നിലവിലുള്ളവയെ ഉപയോഗപ്പെടുത്തുകമാത്രമാണ് മാർഗം.
(സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും കെ.എസ്.ഇ.ബി ഡയറക്ടറുമാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.