??.???. ???????????????? ????????????? ??????? ????? ???????????? (??? ??????)

ഫലിതം പറയുന്ന പത്രപ്രവർത്തകർ നന്നേ കുറവാണ്. ആ കുറവ് വലിയൊരു പരിധിവരെ നികത്തി യ പത്രപ്രവർത്തകരിൽ മുമ്പനായിരുന്നു അടുപ്പമുള്ളവർ കെ.പി എന്ന് വിളിക്കുന്ന കെ.പി. ക ുഞ്ഞിമ്മൂസ. ആ കഴിവ് ലഭിച്ചത് ഒരുപക്ഷേ, അദ്ദേഹത്തിെൻറ നാടിെൻറ പാരമ്പര്യംകൊണ്ടാകണ ം.

ഫലിതത്തിലും ഹാസ്യത്തിലും മലയാളികൾക്ക് മറക്കാനാകാത്ത സഞ്ജയെൻറ തലശ്ശേരിക്ക ് സമീപമാണ് കുഞ്ഞിമ്മൂസയുടെ നാടായ പുന്നോൽ. പത്രപ്രവർത്തകൻ, പത്രാധിപർ, ഗ്രന്ഥകാര ൻ, പ്രസാധകൻ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച സദാ കർമനിരതനായ വ്യക്തിയാ യിരുന്നു കുഞ്ഞിമ്മൂസ. എന്നെ ആകർഷിച്ചത് അദ്ദേഹത്തിെൻറ മതമൈത്രിയും സമുദായ സ്നേഹവു മായിരുന്നു. അദ്ദേഹത്തിെൻറ വീടിെൻറയും നടത്തിയ പുസ്തകശാലയുടെയും പേര് മൈത്രി എന്നാണ്.

പൊതുജീവിതത്തിൽ സമസ്ത മേഖലകളിലും ശ്രദ്ധയൂന്നിയ കുഞ്ഞിമ്മൂസ ഹാസ്യവേദി എന്നൊരു സംഘടനക്കു ജീവൻ നൽകി. ഫലിതപ്രിയരെ വിളിച്ചുകൂട്ടി സാമർഥ്യം പ്രകടിപ്പിക്കാൻ അവസരം നൽകുകയും ഫലിതം പറച്ചിലിൽ മത്സരം സംഘടിപ്പിക്കുക വരെയും ചെയ്തിട്ടുണ്ട് അദ്ദേഹം. കുഞ്ഞിമ്മൂസ തന്നെ ഇത്തരം സദസ്സുകളിൽ സ്വതഃസിദ്ധമായ തമാശക്കഥകൾ പൊട്ടിക്കുമായിരുന്നു.

കുഞ്ഞിമ്മൂസയുമായി ദീർഘകാലം ഉറ്റ സൗഹൃദം പുലർത്തിപ്പോന്ന അദ്ദേഹത്തിെൻറ അയൽപ്രദേശത്തുകാരനായ എനിക്ക് അദ്ദേഹം പണ്ടെങ്ങോ പറഞ്ഞ ഒരു തമാശക്കഥ ഇന്നലെ കേട്ടതുപോലെ മനസ്സിൽ പതിഞ്ഞുകിടപ്പുണ്ട്. നാട്ടിൻപുറത്തെ ഗ്രാമ്യഭാഷയിൽ ആ കഥ ഏതാണ്ടിങ്ങനെ. പുന്നോലിൽ കുഞ്ഞിമ്മൂസയുടെ അയൽപക്കക്കാരിയായ യുവതി ഒരു ദിവസം കാലത്ത് ഒരു കടച്ചി(പ്രായം കുറഞ്ഞ പശു)യുമായി ഇടവഴിയിലൂടെ വരുകയാണ്‌. എതിരെ വന്ന ഒരു ഹാജിയാർ യുവതിയോട് ‘‘നീ ഏടിയാണീ പുലർച്ചക്കു പയ്യിനേംകൊണ്ടു പോയീന്’’ (നീ എവിടെയാണ് കുട്ടീ ഈ പശുവിനെയും കൊണ്ടു പോയതെന്നു നല്ല മലയാളം). യുവതിയുടെ മറുപടി: ‘‘അയ്യോ എെൻറ ഹാജ്യാർ മാപ്പിളേ, ഞാൻ ഇതിനേംകൊണ്ടു ചെട്ടിയാരുടെ പുരയിൽ കുട്ടനെ പിടിപ്പിക്കാൻ പോയതാ.’’ ഹാജ്യാരുടെ ചോദ്യം: ‘‘എന്നിട്ടു പിടിച്ചോ.’’ യുവതി: ‘‘അയ്യോ എെൻറ മാപ്പിളേ, അതൊന്നും പറയണ്ടോളീ. ഈ മാരി കുരിപ്പു സമ്മതിക്കുന്നില്ല. കുട്ടെൻറ അടുത്തേക്ക് അടുത്തില്ല. കുറെനേരം കുട്ടൻ വട്ടംചുറ്റിയതു വെറുതെയായി.’’ ഹാജ്യാർ: ‘‘നീ പയ്യിനെ അക്കരെന്ന്‌ മേങ്ങിയതാ അല്ലേ?’’ യുവതി: ‘‘അതെങ്ങിനെ ഹാജ്യാർക്കു പുടികിട്ടി?’’ ഹാജ്യാർ: ‘‘ഞമ്മളെ കെട്ടിയോളും അക്കരെന്നാ. ഈ കടച്ചിയുടെ അതേ സ്വഭാവമാ.’’

തലശ്ശേരി ബ്രണ്ണൻ കോളജിൽ മുഖ്യമന്ത്രി പിണറായി വിജയെൻറ സഹപാഠി ആയിരുന്ന കുഞ്ഞിമ്മൂസ വടക്കേ മലബാറിലെ ഈ കലാലയത്തിെൻറ പ്രശസ്തിയെക്കുറിച്ചും, അവിടെ പഠിച്ചും പഠിപ്പിച്ചും പിൽക്കാലത്തു പ്രശസ്തരായ വ്യക്തികളെക്കുറിച്ചും ഒരു പുസ്തകംതന്നെ എഴുതിയിട്ടുണ്ട്, ബ്രണ്ണൻ ഓർമകൾ എന്ന പേരിൽ. പുതിയ തലമുറക്ക് ഒട്ടേറെ വിവരങ്ങൾ നൽകുന്നതാണ് ഈ പുസ്തകം.

കേരളത്തിലെ ഒട്ടുമുക്കാലും സാഹിത്യകാരന്മാർ, രാഷ്ട്രീയ നേതാക്കൾ, സാമൂഹിക സാംസ്‌കാരിക പ്രവർത്തകർ, ഭരണതന്ത്രജ്ഞർ ഇവരൊക്കെയായി ഉറ്റ സൗഹൃദമുണ്ടായിരുന്നു കുഞ്ഞിമ്മൂസക്ക്. കോഴിക്കോട്ടു താമസമാക്കിയ ശേഷം അദ്ദേഹം സാമൂതിരിയുടെ തട്ടകത്തിൽ പ്രശസ്തരായ വൈക്കം മുഹമ്മദ് ബഷീർ, എസ്.കെ. പൊെറ്റക്കാട്ട്, തിക്കോടിയൻ, കെ.എ. കൊടുങ്ങല്ലൂർ, ഉറൂബ്, എൻ.പി. മുഹമ്മദ്, കെ.ടി. മുഹമ്മദ് എന്നിവരൊക്കെയായി ഉറ്റബന്ധം പുലർത്തിയിരുന്നു. വൈക്കം മുഹമ്മദ് ബഷീറുമായി ആത്മബന്ധം ഉണ്ടായിരുന്നു. ആഴ്ചയിൽ ഒരു ദിവസമെങ്കിലും ബഷീറിെൻറ വയലാലിൽ വീട്ടിൽ ചെന്ന് മണിക്കൂറുകളോളം സൊറപറയുക ശീലമായിരുന്നു. വർഷങ്ങൾക്കു മുമ്പ് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ബഷീർ മരിച്ചപ്പോൾ മയ്യിത്ത് വീട്ടിലെത്തിക്കാൻ കുഞ്ഞിമ്മൂസയോടൊപ്പം പോയത് എനിക്ക് മറക്കാനാവാത്ത അനുഭവമാണ്.

നാട്ടറിവുകളുടെ തമ്പുരാൻ എന്ന് വിശേഷിപ്പിക്കാവുന്ന കുഞ്ഞിമ്മൂസയെ പോലെ നാടിനെപ്പറ്റിയും നാട്ടുകാരെപ്പറ്റിയും ഇത്രയേറെ അനുഭവ ജ്ഞാനമുള്ള മറ്റൊരു പത്രപ്രവർത്തകനുണ്ടാവില്ല. ഏറെക്കാലം ‘ചന്ദ്രിക’യിലും കുറച്ചുകാലം ‘ലീഗ് ടൈംസി’ലും പ്രവർത്തിച്ച കുഞ്ഞിമ്മൂസ കേരളത്തിലുടനീളമുള്ള പത്രപ്രവർത്തകരുടെ ഉറ്റ സുഹൃത്തായിരുന്നു. പത്രപ്രവർത്തക യൂനിയൻ സമ്മേളനങ്ങളിലും യാത്രകളിലും കുഞ്ഞിമ്മൂസയുടെ സാന്നിധ്യം മറക്കാവതല്ല. അഭിപ്രായങ്ങൾ ഏതു സദസ്സിലും ആരുടെ മുന്നിലും വെട്ടിത്തുറന്നു പറയുന്ന കുഞ്ഞിമ്മൂസയുടെ ചങ്കൂറ്റമാണ് അദ്ദേഹത്തെ ഇമ്മിണി വല്യ മൂസയാക്കിയതെന്ന് ഞാൻ കരുതുന്നു. l

Tags:    
News Summary - Konnjimoosa death-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.