കശ്മീരിൽ മോദി നടത്തുന്നത് മറയില്ലാ യുദ്ധങ്ങൾ

കശ്മീരിലെ ഔദ്യോഗിക അടിച്ചമർത്തലിെൻറ ആഴവും പരപ്പും ആഴ്ചതോറും വർധിക്കുകയ ാണ്. ടെലിഫോൺ ലൈനുകളും ഇൻറർെനറ്റ് സർവിസും റദ്ദാക്കിയും പ്രമുഖ രാഷ്ട്രീയ നേതാക ്കളെ തുറുങ്കിലടച്ചും തെരുവുകൾ തോറും കർഫ്യൂ പ്രഖ്യാപിച്ചും നടത്തിയ അസാധാരണ നീക്ക ങ്ങൾകൊണ്ട് സംതൃപ്തരാകാൻ കഴിയാതെ മോദി സർക്കാർ കച്ചവടക്കാരെയും വ്യവസായികളെ യും വരെ പിടികൂടി ജയിലിൽ തള്ളുന്നു. വിദ്യാർഥികൾ മുതൽ മനുഷ്യാവകാശപ്രവർത്തകർ വരെ അറസ്റ്റ് ചെയ്യപ്പെടുന്നു. ഒരു ന്യൂനപക്ഷ മതവിഭാഗക്കാരെ ലക്ഷ്യമിട്ട് കശ്മീരിൽ ന ടത്തുന്ന ഈ പീഡന പരമ്പര ദേശവ്യാപകമായ കൈയടികൾ നേടുന്നു എന്നതാണ് അമ്പരപ്പിക്കു ന്ന യാഥാർഥ്യം. പ്രതികാരദേശീയതയുടെ സമാനമായൊരു ഉന്മാദത്തിരയിളക്കത്തിെൻറ സ്മൃ തി ഒരുപക്ഷേ, നമുക്ക് സെർബിയൻ ഏകാധിപതി സ്ലൊബോദാൻ മിലോെസവിച്ചിെൻറ ദുർഭരണകാ ലത്തേ കണ്ടെത്താനാകൂ. ‘ഇക്കണോമിസ്റ്റ്’ ദിനപത്രം ഇന്ത്യയിലെ ഈ വിചിത്രപ്രവണതയെ ഈയിടെ ഇപ്രകാരമായിരുന്നു വിശദീകരിച്ചത്: ‘‘ഇന്ത്യയിലെ പ്രിൻറ് മീഡിയയും ടെലിവിഷൻ ചാനലുകളും ആഹ്ലാദപൂർവം തുള്ളിച്ചാടുന്നത് ആശ്ചര്യമുളവാക്കുന്നു’’. ഇന്ത്യൻ യാഥാർഥ്യങ്ങൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്ന ബി.ബി.സി, ന്യൂയോർക് ടൈംസ് തുടങ്ങിയ പാശ്ചാത്യ മാധ്യമങ്ങളെ ട്രോളിലൂടെ പരിഹസിക്കുന്നതിൽ സമൂഹമാധ്യമങ്ങൾക്ക് ഇന്ത്യയിലെ പ്രമുഖ പത്രപ്രവർത്തകർ പോലും പിന്തുണയും പങ്കാളിത്തവും നൽകുന്നു എന്നത് ഇതോട് ചേർത്തുവായിക്കുക. കശ്മീർ ജനതയുടെ രോഷവും അസംതൃപ്തിയും വെളിപ്പെടുത്തുന്ന റിപ്പോർട്ടുകൾ ഇത്തരം മാധ്യമപ്രവർത്തകർക്ക് അലോസരം പകരുന്നു.

കശ്മീർ വിഷയത്തിൽ മാധ്യമലോകത്തുനിന്ന് ലഭ്യമായിക്കൊണ്ടിരിക്കുന്ന ഏകദേശം ഏകകണ്ഠമെന്ന് പറയാവുന്ന പിന്തുണ മോദി സർക്കാറിെൻറ കരങ്ങൾക്ക് ശക്തിപകരുന്നു എന്നുവേണം കരുതാൻ. കഴിഞ്ഞ വാരം രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളുടെ കശ്മീർ പര്യടനശ്രമം വിഫലമാക്കാൻ സർക്കാർ ഉദ്യുക്തമായത് അതുകൊണ്ടായിരുന്നു.
പ്രത്യാഘാതഭയം ഒട്ടുമില്ലാതെ പ്രതിപക്ഷ നേതാക്കൾക്കുനേരെ ഹീനമായ നയം കൈക്കൊണ്ട സർക്കാർ രീതി ഒരു സത്യം വെളിപ്പെടുത്തുന്നു. ഇന്ത്യൻജനതയെ ഇരുൾ ഗുഹയിലേക്ക് നയിക്കുന്ന കുഴലൂത്തുകാരൻ (പൈഡ് പൈപ്പർ) എന്ന നിലയിൽ പ്രധാനമന്ത്രി അസാമാന്യ തോതിൽ വിജയം വരിച്ചിരിക്കുന്നു. അദ്ദേഹത്തിെൻറ ഈണങ്ങൾക്ക് അപ്രതിരോധ്യമായ വശീകരണശക്തി ഉളവാക്കാനുമാകുന്നു! മിക്ക വിദേശരാജ്യങ്ങളും സ്വന്തം ആഭ്യന്തര പ്രശ്നങ്ങളുടെ പരിഹാരമാർഗങ്ങളിൽ ബദ്ധശ്രദ്ധരായിരിക്കുന്നതിനാൽ ഇന്ത്യൻ കാലുഷ്യങ്ങൾ അവർക്ക് പരിഗണനവിഷയമാകാനിടയില്ല എന്ന ശുഭാപ്തി മോദിക്കും അനുയായികൾക്കും കൂടുതൽ പ്രോത്സാഹജനകമായി കലാശിക്കുന്നു എന്നുകൂടി കരുതേണ്ടിയിരിക്കുന്നു.

കശ്മീർ ജനതയുടെ സ്ഥിതിഗതികൾ അനുദിനം വഷളാകുന്ന സാഹചര്യത്തിൽ അധികൃതർക്ക് മുമ്പാകെ ഒരു ചോദ്യം ഉന്നയിക്കാൻ ഇന്ത്യയുടെ ഗുണകാംക്ഷികളായ രാജ്യങ്ങൾ തയാറാകേണ്ടതുണ്ട്. തന്നിലേക്കും തെൻറ അനുയായികളായ ഹിന്ദുത്വ ദേശീയവാദികളിലേക്കും അധികാരം അമിതമായി കേന്ദ്രീകരിക്കാൻ പരിശ്രമിക്കുന്ന നരേന്ദ്ര മോദി, സ്ഥിരതയും ഭദ്രതയുമുള്ള ജനാധിപത്യരാജ്യമായി തുടരാനുള്ള ഇന്ത്യയുടെ അർഹതയെ തകർക്കുകയല്ലേ ചെയ്യുന്നത് എന്ന ചോദ്യമാണ് അവർ ഉന്നയിക്കേണ്ടത്.

കശ്മീർസംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാർവദേശീയ മാധ്യമങ്ങൾ ഇന്ത്യൻ ഭരണകൂടത്തെ കടുത്ത ഭാഷയിൽ വിമർശിച്ചുകൊണ്ടിരിക്കുന്നു. കശ്മീരിൽ സർവം ശുഭം എന്ന മട്ടിലുള്ള ഇന്ത്യൻ മാധ്യമങ്ങളുടെ വാർത്താ പരിചരണരീതിയാകാം സാർവദേശീയ മാധ്യമങ്ങളുടെ കടുത്ത രീതികൾക്ക് പിന്നിലെ പ്രേരണ. സർവായുധ വിഭൂഷിതരായി കാവൽനിൽക്കുന്ന വിജനമായ കശ്മീർ തെരുവുകളുടെ ചിത്രം നൽകുന്ന സന്ദേശം എന്താണ്? കശ്മീർ സൈനിക ബൂട്ടുകളുടെ പിടിയിലമർന്നിരിക്കുന്നു എന്നുതന്നെയല്ലേ?

കശ്മീരിൽ താൻ ലക്ഷ്യംവെക്കുന്നത് സാമ്പത്തിക വികസനമാണെന്ന മോദിയുടെ അവകാശവാദം സാധൂകരിക്കുന്ന ഒരു ലക്ഷണവും കാണാനാകുന്നില്ല. ജനങ്ങളെ പച്ചക്ക് കബളിപ്പിക്കാനുള്ള തന്ത്രമാണിതെന്ന് പ്രവാസ കശ്മീരികളും ബുദ്ധിജീവികളും തുറന്നുകാട്ടുന്നത് വിശ്വസിക്കാൻ ജനങ്ങൾ തയാറാകുകയും ചെയ്യുന്നു. വിമർശകരെ അപ്രസക്തരെന്നും അധികാരശൂന്യരെന്നും മുദ്രയടിച്ച് നിങ്ങൾക്ക് തള്ളിക്കളയാം. മോദിയുടെ വികലനയങ്ങൾ സാകൂതം നിരീക്ഷണവിധേയമായിക്കൊണ്ടിരിക്കുന്ന നിർണായക ചരിത്രസന്ധിയിലാണ് ഇത്തരം വിമർശകരുടെ രംഗപ്രവേശം എന്ന വസ്തുത കാണാതിരുന്നുകൂടാ.
സാമ്പത്തിക മുന്നേറ്റം സംബന്ധിച്ച് മോദി അവതരിപ്പിക്കുന്ന സ്ഥിതിവിവരക്കണക്കുകൾക്കും പാക് മണ്ണിലെ ഭീകരതാവളങ്ങൾ നാമാവശേഷമാക്കിയെന്ന അദ്ദേഹത്തിെൻറ വീരസ്യത്തിനും ഇന്ത്യക്ക് പുറത്ത് വിശ്വാസ്യത ആർജിക്കാൻ സാധ്യമായിട്ടില്ല എന്ന യാഥാർഥ്യവും പ്രസക്തമാണ്. അദ്ദേഹത്തിെൻറ മൂക്കിന് മുമ്പാകെ നടന്നുകൊണ്ടിരിക്കുന്ന ആൾക്കൂട്ട അടിച്ചുകൊലകൾ, അദ്ദേഹത്തിെൻറ സംഘടനയുടെ യഥാർഥ ഉൽപത്തിയിലേക്ക് ജനങ്ങളുടെ കണ്ണുകൾ തുറപ്പിക്കുകയും ചെയ്യുന്നു.

ഡോണൾഡ് ട്രംപ്, വ്ലാദിമിർ പുടിൻ, ജെയ്ർ ബോൾസനാരോ തുടങ്ങിയ ജനവികാരം ഇളക്കിവിടുന്ന നേതാക്കളുടെ പട്ടികയിൽ മോദിയുടെ പേര് ചേർക്കപ്പെടുന്നത് ഇപ്പോൾ പുത്തരിയല്ല. ഒരുകാലത്ത് തെമ്മാടി രാഷ്ട്രം എന്ന മുദ്ര പേറിയിരുന്ന പാകിസ്താൻ പോലും ഇന്ന് ഇന്ത്യയെ ഫാഷിസ്റ്റ് എന്ന് അധിക്ഷേപിക്കാൻ തുടങ്ങിയിരിക്കുന്നു.
മഹാത്മാഗാന്ധിയെപ്പോലെയുള്ള ശ്രേഷ്ഠ വ്യക്തികളുടെ സാന്നിധ്യത്തിലും ചേരിചേരാ പ്രസ്ഥാനത്തിെൻറ അമരസ്ഥാനത്ത് നിലയുറപ്പിച്ചതിെൻറ പേരിലും മുൻകാലത്ത് ലോകം ഇന്ത്യക്ക് കൽപിച്ചിരുന്ന പദവികൾ നമുക്ക് നഷ്ടമായിരിക്കുന്നു. ബഹുസ്വര ജനാധിപത്യരാജ്യമെന്ന വിശേഷണവും നമുക്ക് നഷ്ടമായി.

നോട്ടുനിരോധനെത്തക്കാൾ ആത്മസംഹാരിയായ നടപടിയാണ് കശ്മീരിലെ ഇപ്പോഴത്തെ അടിച്ചമർത്തലുകൾ. നിർണായകമായ സ്വന്തം ചുമതലകൾ നിർവഹിക്കുന്നതിൽ വീഴ്ചവരുത്തിയ ഇന്ത്യയുടെ കുഴലൂത്തുകാരൻ ജനങ്ങളെ സമ്പൂർണ വിനാശത്തിലേക്ക് നയിക്കുകയാണോ എന്ന സംശയത്തെയാണ് അത് ബലപ്പെടുത്തുന്നത്.

Tags:    
News Summary - Kashmir - PM Modi's economic strategy - Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.