ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ ത്രിശങ്കുസഭ പിറക്കണമെന്ന ആഗ്രഹവും പ്രാർഥന യുമായി വൈ.എസ്.ആർ കോൺഗ്രസ് നേതാവ് ജഗൻമോഹൻ റെഡ്ഡി. ആന്ധ്രപ്രദേശിൽ ഏറ്റവും കൂട ുതൽ സീറ്റ് നേടുന്ന പാർട്ടിയുടെ നേതാവ് ആർക്കൊപ്പം നിൽക്കുമെന്ന ഉൗഹാപോഹങ്ങൾക്ക ിടയിലാണ് ത്രിശങ്കു സഭ വന്നു കാണാനുള്ള ആഗ്രഹം ജഗൻ പ്രകടിപ്പിക്കുന്നത്.
വോെട്ട ണ്ണിക്കഴിയുേമ്പാൾ കോൺഗ്രസിനോ ബി.ജെ.പിക്കോ കേവല ഭൂരിപക്ഷം കിട്ടരുത്. അങ്ങനെ വരു േമ്പാഴാണ് പ്രാദേശിക കക്ഷികളുടെ വില ഇൗ ദേശീയ പാർട്ടികൾ മനസ്സിലാക്കുക. പ്രാദേശി ക പാർട്ടികളുടെ പിന്തുണയില്ലാതെ സർക്കാർ ഉണ്ടാക്കാൻ കഴിയില്ലെന്ന സ്ഥിതി വരണം. വിവിധ സംസ്ഥാനങ്ങൾക്ക് ആവശ്യങ്ങൾ നേടിയെടുക്കാൻ അതുവഴി അവസരം ഒരുങ്ങും. ആന്ധ്രക്ക് പ്രത്യേക സംസ്ഥാന പദവിയെന്ന ആഗ്രഹം നടന്നുകിട്ടും -ജഗെൻറ കാഴ്ചപ്പാട് അതാണ്.
കോൺഗ്രസുമായി ഇപ്പോൾ ശത്രുതയില്ലെന്നു മാത്രമല്ല, അവരോട് ക്ഷമിച്ചുവെന്ന് ജഗൻ ചാനൽ അഭിമുഖങ്ങളിൽ പറയുന്നത് കോൺഗ്രസിെൻറ പ്രതീക്ഷകൾ വളർത്തുന്നു. ജഗെൻറ പിന്തുണ കിട്ടിയാൽ മോദിസർക്കാറിനെ അട്ടിമറിക്കാനുള്ള ലക്ഷ്യത്തിൽ വലിയൊരു മുതൽക്കൂട്ടായി അതു മാറുമെന്നാണ് കോൺഗ്രസ് കരുതുന്നത്. ക്ഷമിച്ചുവെന്ന ജഗെൻറ പ്രസ്താവനയിൽ എത്രത്തോളം ക്ഷമ അടങ്ങിയിരിക്കുന്നുവെന്നാണ് പക്ഷേ, പാർട്ടിക്ക് സംശയം.
യു.പി.എ അധികാരത്തിൽ വന്ന 2004ലും 2009ലും ആന്ധ്രയിൽനിന്ന് വൈ.എസ്. രാജശേഖര റെഡ്ഡി സമ്പാദിച്ചുകൊടുത്ത സീറ്റായിരുന്നു കോൺഗ്രസിന് അടിത്തറ പണിതത്. ഹെലികോപ്ടർ അപകടത്തിൽ അദ്ദേഹം മരിച്ചപ്പോൾ ആന്ധ്രയുടെ അടുത്ത മുഖ്യമന്ത്രിയാകാൻ കച്ചകെട്ടിയ മകനോട് കോൺഗ്രസ് പറഞ്ഞത് ‘സമയമായില്ല ’ എന്നാണ്. അമ്മയെയും കൂട്ടി പിതാവിെൻറ പാർട്ടിയിൽ നിന്നിറങ്ങി 2011ൽ വൈ.എസ്.ആർ കോൺഗ്രസ് ജഗൻ രൂപവത്കരിച്ചപ്പോൾ, ബാലചാപല്യം രാഷ്ട്രീയക്കളത്തിൽ വാടിക്കരിയുമെന്നാണ് കോൺഗ്രസിെൻറ തന്ത്രവിശാരദർ വിധിയെഴുതിയത്. എന്നാൽ, കോൺഗ്രസ് ആന്ധ്രയിൽ വാടുകയും ജഗൻ വളരുകയും ചെയ്തു. വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന കേസിൽ ജഗനെ തളച്ചിടാൻ കേന്ദ്രഭരണമുള്ള കോൺഗ്രസ് ശ്രമിച്ചു; ജയിലിലടച്ചു. പക്ഷേ, ജഗനാണ് ഇന്ന് ആന്ധ്രയിലെ പ്രധാന താരം.
ബി.ജെ.പിയുമായി തെറ്റിപ്പിരിഞ്ഞ ടി.ഡി.പിയുമായി കോൺഗ്രസ് ബാന്ധവം വന്നത് അതിെനല്ലാമിടയിലാണ്. ലോക്സഭ തെരഞ്ഞെടുപ്പിൽ ആന്ധ്രയിൽ പരസ്യ സഖ്യമില്ലെങ്കിലും ദേശീയതലത്തിൽ ഒന്നിച്ചു പോകുന്നു. അതിനിടെയാണ്, എല്ലാ ദിവസവും ബൈബിൾ വായിക്കുന്ന താൻ കോൺഗ്രസിനോട് ക്ഷമിച്ചിരിക്കുന്നുവെന്ന് ജഗൻ പറയുന്നത്. എന്നാൽ, കേന്ദ്ര അന്വേഷണ ഏജൻസികളെ കയറൂരിവിടാൻ കെൽപുള്ള ബി.ജെ.പി ജഗനെ അങ്ങനെ വിട്ടുകൊടുത്തെന്നു വരില്ല.
അതുകൂടി കണക്കിലെടുത്താണ് ജഗെൻറ നിൽപ്. ടി.ഡി.പിയെ സഖ്യത്തിൽനിന്ന് പുറന്തള്ളുേമ്പാൾ, ജഗനെ വളക്കാമെന്നായിരുന്നു ബി.ജെ.പിയുടെ കണക്കുകൂട്ടൽ. തെരഞ്ഞെടുപ്പിനു ശേഷമുള്ള ചിത്രത്തിൽ, അധികാരമുള്ളിടത്തേക്ക് വളയാൻ തനിക്കു കഴിയുമെന്ന് വാതിൽ മലർക്കെ തുറന്നിട്ടുകൊണ്ട് പറയുകയാണ് ജഗൻ ഇേപ്പാൾ ചെയ്യുന്നത്. ഡസനിലേറെ കേസുകളിൽ കുടുങ്ങിക്കിടക്കുന്ന ജഗന് അതല്ലാതെ വഴിയില്ലെന്ന യാഥാർഥ്യം പുറമെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.