മുണ്ടൂർ: സ്കൂളിൽ പാചകത്തിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. മുണ്ടൂർ കരിങ്കപ്പാറ പരേതനായ ബാലകൃഷ്ണൻ നായരുടെ ഭാര്യ രുഗ്മിണി അമ്മ (65) ആണ് വ്യാഴാഴ്ച രാവിലെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്.
ഡിസംബർ 15ന് രാവിലെ ആറരക്ക് എഴക്കാട് സെന്റ് ഡൊമനിക് എ.യു.പി.സ്കൂളിലെ പാചകപ്പുരയിൽ ഗ്യാസ് സ്റ്റൗവിന് തീപിടിപ്പിക്കുന്നതിനിടയിൽ തീ പടർന്നാണ് ശരീരമാസകലം പൊള്ളലേറ്റത്.
25 വർഷക്കാലമായി ഈ സ്കൂളിലെ പാചക തൊഴിലാളിയായിരുന്നു രുഗ്മിണി അമ്മ. മൃതദേഹം തൃശൂർ മെഡിക്കൽ കോളജിൽ വെള്ളിയാഴ്ച രാവിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. മക്കൾ: രജനി, നളിനി, സജിനി. മരുമക്കൾ: സോമൻ, മണികണ്ഠൻ, ഹരിദാസൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.