തിരൂരങ്ങാടി: കടലുണ്ടിപ്പുഴയില്‍ കക്കാട് ബാക്കിക്കയം െറഗുലേറ്റര്‍ കം ബ്രിഡ്ജിന് സമീപം ഒഴുക്കില്‍പെട്ട് കാണാതായ കാവുങ്ങല്‍ അലവിയുടെ മകന് ഇസ്മാഈല്‍ (36), മകന് മുഹമ്മദ് ശംവീല്‍ (ഏഴ്) എന്നിവരുടെ മൃതദേഹം കണ്ടെത്തി.വെള്ളിയാഴ്ച രാവിലെ 11.30നാണ് സംഭവം. രണ്ട് മക്കളെയും കൂട്ടി പുഴ കാണാൻ പോയതായിരുന്നു ബ്രിഡ്ജിന് സമീപം താമസിക്കുന്ന ഇസ്മാഈല്‍. മുഹമ്മദ് ശംവീല്‍ കടവിലേക്ക് ഇറങ്ങുന്നതിനിടെ കാല് തെറ്റി വീണു. കുട്ടിയെ തിരയുന്നതിനിടെ പിതാവും അപകടത്തിൽപെട്ടു. ഇതിനിടെ മൂത്തമകൻ ശാനിബിനെ (ഒമ്പത്) രക്ഷപ്പെടുത്തി. കൂടെയുണ്ടായിരുന്ന ബന്ധുവായ പെണ്‍കുട്ടി വിവരമറിയിച്ചതോടെയാണ് സംഭവം നാട്ടുകാരറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.