ജെൻസി

പീഡനത്തെ കുറിച്ച് രക്ഷാകർത്താക്കളോട് പരാതി പറഞ്ഞ് മടങ്ങിയ യുവതി ഭർതൃ വീട്ടിൽ തീപ്പൊള്ളലേറ്റ് മരിച്ചു

കൊട്ടിയം: ഭർതൃ പീഡനത്തെ കുറിച്ച് രക്ഷാകർത്താക്കളോട് പരാതി പറഞ്ഞ് മടങ്ങിയ യുവതി ഭർതൃ വീട്ടിൽ തീപ്പൊള്ളലേറ്റ് മരിച്ചു. ഇരവിപുരം തെക്കുംഭാഗം അറ്റുകാൽ പുരയിടത്തിൽനിന്ന് താന്നി ഫിഷർമെൻ കോളനിയിൽ വാടകക്ക് താമസിക്കുന്ന ജെ. ജെൻസിയാണ് മരിച്ചത്.

ഇവരുടെ ഭർത്താവ് മാക്സലിനും പൊള്ളലേറ്റ്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് ഇരുവരെയും പൊള്ളലേറ്റ നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. ജെൻസിയും ഭർത്താവും തമ്മിൽ നിരന്തരം തർക്കമുണ്ടായിരുന്നതായും ഇരവിപുരം പൊലീസ് ഇരുവരെയും വിളിച്ചുവരുത്തി പ്രശ്നം ഒത്തുതീർപ്പുണ്ടാക്കി വിടുകയും ചെയ്തിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

തിങ്കളാഴ്ച രാവിലെ ജെൻസി വീട്ടിലെത്തി ഭർത്താവിന്‍റെ പീഡനം കാരണം ഒന്നിച്ച് താമസിക്കാനാകില്ലെന്നും രക്ഷാകർത്താക്കൾക്കൊപ്പം താമസിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

പ്രശ്നങ്ങൾ പരിഹരിക്കാമെന്നുപറഞ്ഞ് ആശ്വസിപ്പിച്ച് വീട്ടുകാർ മടക്കി അയക്കുകയായിരുന്നു. ജെൻസിക്ക് പൊള്ളലേറ്റതിൽ ദുരൂഹതയുണ്ടെന്നുകാട്ടി ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. മൃതദേഹ പരിശോധന തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടക്കും. മക്കൾ: അതുൽ, അലൻ.

Tags:    
News Summary - women died in husbands home after complaining about domestic violence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.