റിയാദ്: താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ച തമിഴ്‌നാട് കന്യാകുമാരി സ്വദേശി അഴകിയ നായഗത്തിെൻറ (45) മൃതദേഹം നിയമനടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ 11 വർഷമായി ഇദ്ദേഹം നാട്ടിൽ പോയിരുന്നില്ല. നജ്‌റാനിലുള്ള ഒരു കമ്പനിയിൽ ജോലി ചെയ്തിരുന്ന അഴകിയ നായഗം, അവിടെ നിന്നും ഒളിച്ചോടി റിയാദിൽ എത്തിയതായിരുന്നു.
സ്‌പോൺസറുടെ അടുത്തുനിന്ന് ഒളിച്ചോടി എന്ന (ഹുറൂബ്) കേസിൽപ്പെട്ടതിനെ തുടർന്ന് വർഷങ്ങളായി നിയമക്കുരുക്കിലായിരുന്നു. റിയാദിലെ താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം മൂലം മരിച്ച ഇദ്ദേഹത്തിെൻറ വിവരം രണ്ടു ദിവസത്തിന് ശേഷമാണ് പുറംലോകം അറിയുന്നത്. തുടർന്ന് പൊലീസെത്തി മൃതദേഹം ശുമൈസിയിലെ കിങ് സഊദ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു.
തിരുവനന്തപുരം ജില്ലാ പ്രവാസി കൂട്ടായ്മ (ട്രിവ) ഭാരവാഹിയും ഒ.ഐ.സി.സി പ്രവർത്തകനുമായ നാസർ കല്ലറ, മാത്യു ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾ പൂർത്തിയാക്കിയത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള പൂർണ ചെലവ് ഇന്ത്യൻ എംബസി വഹിച്ചു. ഷൈലജയാണ് പരേതെൻറ ഭാര്യ. മക്കൾ: എ. പവിത്ര, കെ. രാജ, എ. നന്ദിനി ദേവി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.