ചാരുംമൂട്: ഉപരിപഠനത്തിനായി സർട്ടിഫിക്കറ്റ് വാങ്ങാൻ വില്ലേജ് ഓഫിസിലേക്ക് സ്കൂട്ടറിൽപോയ അച്ഛനും മകളും ടാങ്കർ ലോറിയിടിച്ച് മരിച്ചു. പാറ്റൂർ ഇഞ്ചയ്ക്കൽ ഓടിയിൽ ഇ.കെ. തോമസ് (ജോയിക്കുട്ടി-56), മകൾ ജോസി തോമസ് (22) എന്നിവരാണ് മരിച്ചത്. പാറ്റൂർ കുതിരകെട്ടും തടം ജങ്ഷനിൽ സ്റ്റേഷനറി- ബേക്കറി വ്യാപാരിയാണ് തോമസ്. വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് നൂറനാട് പടനിലം ആത്മാവ് മുക്കിലാണ് സംഭവം. തോമസാണ് സ്കൂട്ടർ ഒാടിച്ചിരുന്നത്.
ബി.എസ്സി ബിരുദധാരിയായ ജോസിയുടെ ഉപരിപഠനത്തിനാവശ്യമായ സർട്ടിഫിക്കറ്റ് വാങ്ങാൻ പടനിലത്തെ വില്ലേജ് ഓഫിസിലേക്ക് ഇരുവരും പോകുമ്പോൾ ഇടപ്പോൺ ഭാഗത്തേക്ക് അമിത വേഗത്തിൽ വരികയായിരുന്ന ടാങ്കർ ലോറി ഇടിക്കുകയായിരുന്നു. മാതാവ്: ശാന്തമ്മ. സഹോദരൻ: ജോസൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.