‘ഫോൺ കിട്ടിയില്ലേലും ആ ഫോേട്ടാകൾ കിട്ടാൻ വല്ല വഴിയുണ്ടോന്ന് സാറിനോടൊന്ന് ചോ ദിക്കമ്മേ’ വൈകല്യങ്ങളെ അതിജീവിച്ച് കലോത്സവത്തിനെത്തിയ കൺമണിയുടെ കണ്ണീരോടെയു ള്ള ചോദ്യം പൊലീസുകാരെയും സങ്കടത്തിലാക്കി. തിരിച്ചുകിട്ടും, കരയല്ലേയെന്ന അവരുടെ മ റുപടിയിലും കൺമണിയുടെ ആധി മാറിയിട്ടില്ല. പലതവണ വിജയം കൊയ്ത പ്ലസ് ടു വിദ്യാർഥിനിയായ കൺമണിക്ക് ഇത് അവസാനത്തെ സ്കൂൾ കലോത്സവമാണ്. ഇത്തവണയുമുണ്ട് കഥകളി സംഗീതം, ശാസ്ത്രീയ സംഗീതം എന്നിവയിൽ എ ഗ്രേഡ് നേട്ടം. പ്രശ്നം അവിടെയല്ല. കലയെയും കലോത്സവത്തെയും ജീവനുതുല്യം സ്നേഹിക്കുന്ന കൺമണി കലോത്സവ നഗരിയിലെ ഓരോ നിമിഷവും മൊബൈൽ കാമറയിൽ പകർത്തിയിട്ടുണ്ട്; എന്നും ചിത്രങ്ങൾ നോക്കി ഓർമകളിലൂടെ സഞ്ചരിക്കാൻ.
വേദികളിൽനിന്ന് വേദികളിലേക്കുള്ള ഓട്ടത്തിനിടെ ഇന്നലെ ആ ഫോൺ എവിടെയോ നഷ്്ടപ്പെട്ടു. ഫോൺ നഷ്്ടപ്പെട്ടതിനേക്കാൾ, ചിത്രങ്ങളെല്ലാം പോയല്ലോ എന്നതാണ് വലിയ സങ്കടം. ഉടൻതന്നെ പൊലീസ് സ്റ്റേഷനിൽ അമ്മ രേഖ ശശികുമാറിനൊപ്പമെത്തി പരാതിയും നൽകി. കരച്ചിലടക്കാനാകാത്ത കൺമണിക്ക് മുന്നിൽ ഒരുവേള പൊലീസും കുഴങ്ങി. സൈബർസെല്ലിെൻറ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ നഗരപരിധിയിലെ ടവർ ലൊക്കേഷനിൽ ഫോൺ ഉള്ളതായി സൂചന കിട്ടി.
ഫോണിെൻറ ഇ.എം.െഎ നമ്പർ അറിയാമെങ്കിൽ തിരിച്ചുകിട്ടുമെന്ന് പൊലീസ് ആശ്വസിപ്പിച്ചതോടെ കസേരയിലിരുന്ന് കാൽവിരലുകൾകൊണ്ട് അമ്മയുെട ഫോണിൽ അതിവേഗം തിരഞ്ഞ് ഇ.എം.െഎ നമ്പർ നൽകി. ഫോൺ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയോടെയാണ് അവൾ ഒടുവിൽ പോയത്. ജന്മനാ കൈകൾ ഇല്ലാത്തത് താമരക്കുളം വി.വി.എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർഥിയായ കൺമണിയുടെ കലാവൈഭവത്തെ ഒരിക്കലും ബാധിച്ചിട്ടില്ല. മാവേലിക്കര അറുനൂറ്റിമംഗലം ശശികുമാർ-രേഖ ദമ്പതികളുടെ മകളാണ്. കലോത്സവത്തിന് മത്സരാർഥിയായി എത്താൻ പറ്റിയില്ലെങ്കിലും ആസ്വാദകയായി ഉണ്ടാവുമെന്ന് കൺമണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.