യുവതിയും യുവാവും തൂങ്ങിമരിച്ച നിലയിൽ


സുൽത്താൻ ബത്തേരി: സുഹൃത്തുക്കളായ യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുൽപള്ളി അമരക്കുനി പോത്തനാമലയിൽ നിഖിൽ പ്രകാശ് (26), ശശിമല മാടപ്പള്ളിക്കുന്ന് വെള്ളംകുന്നിൽ ബബിത (22) എന്നിവരെയാണ് മണിച്ചിറയിൽ സ്വകാര്യ റെസിഡൻസിയിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ 11ഓടെയാണ് ഇവിടെ മുറിയെടുത്തത്. ബുധനാഴ്ച രാവിലേയും റൂമിന് പുറത്തേക്ക് കാണാത്തതിനാൽ ജീവനക്കാർ വാതിലിൽ തട്ടിവിളിച്ചെങ്കിലും തുറന്നില്ല. തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസെത്തി മുറി തുറന്നപ്പോഴാണ് ഇരുവരും ഫാനിനോട് ചേർന്ന ഹുക്കിൽ തൂങ്ങിയനിലയിൽ കണ്ടത്. പരേതനായ ബാലൻ ആണ് ബബിതയുടെ പിതാവ്. മാതാവ്: ശാന്ത. സഹോദരങ്ങൾ: സവിത, സരിത.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.