ഹാസ്യനടി ജോവാന്‍ റിവേഴ്സ് അന്തരിച്ചു

ന്യൂയോ൪ക്ക്: ഹോളിവുഡ് ഹാസ്യനടിയും ടെലിവിഷൻ അവതാരകയുമായ ജോവാൻ റിവേഴ്സ് (81) അന്തരിച്ചു. മകൾ മെലീസ റിവേഴ്സാണ് മരണവാ൪ത്ത പുറത്തുവിട്ടത്. ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയക്കിടെ ജോവാന് ഹൃദയസ്തംഭനം ഉണ്ടായിരുന്നു. ഇതേതുട൪ന്ന് വെൻറിലേറ്ററിൻെറ സഹായത്തോടെയാണ് ജീവൻ നിലനി൪ത്തിയിരുന്നത്.

1965ൽ പുറത്തിറങ്ങിയ "ദ് ടുനൈറ്റ്" എന്ന ടെലിവിഷൻ ഷോയിലൂടെയാണ് ജോവാൻ തൻെറ കലാ ജീവിതത്തിന് തുടക്കമിട്ടത്. മകൾ മെലാസയോടൊപ്പം "ജോൺ ആൻറ് മെലിസ" എന്ന ടിവി പരിപാടിയിൽ അവതാരകയായി അടുത്തിടെ ജോവാൻ രംഗത്തെ ത്തിയിരുന്നു. ടെലിവിഷൻ പരിപാടികളിൽ ആഢംബരം കാണിക്കുന്ന നടിമാ൪ക്കെതിരെ ശക്തമായി പ്രതികരിച്ച ജോവാൻ വാ൪ത്തയിൽ ഇടംപിടിച്ചിരുന്നു.

ആറു മാസം മാത്രം നീണ്ട ആദ്യ വിവാഹത്തിൽ നിന്ന് മോചനം നേടിയ ജോവാൻ, എഡ്ജ൪ റോസൻബെ൪ഗിനെയാണ് രണ്ടാമതായി വിവാഹം കഴിച്ചത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.