തിരുവനന്തപുരം: വിദ്യാഭ്യാസ വായ്പയെടുത്ത കുട്ടിയോ കുടുംബത്തിലെ വരുമാനമുള്ള അംഗമോ മരിച്ചാൽ അത്തരം വായ്പ ബാങ്കുകൾ എഴുതിത്തള്ളണമെന്നും അല്ലാത്തപക്ഷം ബാധ്യത സ൪ക്കാ൪ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.
ഇത്തരം വായ്പ എഴുതിത്തള്ളണമെന്ന് ബാങ്കേഴ്സ് സമിതിയുടെ മൂന്ന് യോഗങ്ങളിൽ ആവശ്യപ്പെട്ടിരുന്നു. അവ൪ ഇതിനെ എതി൪ത്തിട്ടില്ല. ഓരോ വ്യക്തിയുടെയും അപേക്ഷ പരിഗണിക്കുകയാണ് ഇപ്പോൾ അവ൪ ചെയ്യുന്നത്. സാമൂഹിക പ്രതിബദ്ധത മുൻനി൪ത്തി ബാങ്കുകൾ ഇത് ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ. ശിവദാസൻ നായരുടെ സബ്മിഷന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഇത്തരം വായ്പ എഴുതിത്തള്ളാത്ത പക്ഷം അത് ബാങ്കുകളുടെ സാമൂഹിക പ്രതിബദ്ധതയെ ബാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മെറിറ്റ് പ്രവേശം കിട്ടുന്ന കുട്ടികൾക്ക് നിബന്ധനകളില്ലാതെ വിദ്യാഭ്യാസ വായ്പ കിട്ടുന്നുണ്ട്. മാനേജ്ൻെറ് ക്വോട്ടയിൽ മാ൪ക്കിൻെറ നിയന്ത്രണമുള്ളതായും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.